BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Showing posts with label Awards. Show all posts
Showing posts with label Awards. Show all posts

Tuesday, 4 March 2014

86-ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


ലോകത്തിലെ ഏറ്റവും വലിയ സിനിമ പുരസ്‌ക്കാരമേതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. ഓസ്‌കര്‍ അവാര്‍ഡുകള്‍ അഥവാ അക്കാദമി അവാര്‍ഡുകള്‍. ഇപ്പോഴിതാ 86-ാമത്   ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടകഴിഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ നിലനിന്നിരുന്ന അടിമത്തത്തിന്റെ ചരിത്രം പറഞ്ഞ '12 ഇയേഴ്‌സ് എ സ്ലേവ്' മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടി. ബ്രിട്ടീഷുകാരനായ സ്റ്റീവ് മക്ക്വീന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം ഈ ചിത്രത്തിലെ അഭിനയത്തിന് കെനിയന്‍ വംശജയായ പുതുമുഖനടി ലുപിത ന്യോംഗോ നേടി. മികച്ച അഡാപ്റ്റീവ് തിരക്കഥയ്ക്കുള്ള ഓസ്‌കറും ഈ ചിത്രം നേടി. ജോണ്‍ റിഡ്‌ലിയാണ് തിരക്കഥയൊരുക്കിയത്.

മികച്ച സംവിധായകനുള്‍പ്പടെയുള്ള ഏഴ് പുരസ്‌ക്കാരങ്ങള്‍ നേടിയ 'ഗ്രാവിറ്റി' എന്ന ചിത്രമാണ് ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ ഏറെ തിളങ്ങിയത്. ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സോ ക്വറോണ്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി. മികച്ച സംവിധാ യകനുള്ള ഓസ്‌കര്‍ നേടുന്ന ആദ്യ ലാറ്റിനമേരിക്കക്കാരനാണിദ്ദേഹം. ഛായാഗ്രഹണം, എഡിറ്റിംഗ്, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, വിഷ്വല്‍ ഇഫക്ട്, ഒറിജനല്‍ സ്‌കോര്‍ എന്നീ ഇനങ്ങളിലും 'ഗ്രാവിറ്റി' പുരസ്‌ക്കാരങ്ങള്‍ നേടി.

'ഡാലസ് ബയേഴ്‌സ് ക്ലബ്' എന്ന ചിത്രത്തില്‍ എയ്ഡ്‌സ് രോഗിയുടെ വേഷം അവിസ്മരണീയമാക്കിയ മാത്യു മക്കോണഹിയാണ് മികച്ച നടനുള്ള ഓസ്‌കര്‍ കരസ്ഥമാക്കിയത്. 'ബ്ലൂ ജാസ്മിന്‍' എന്ന ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിച്ച കേയ്റ്റ് ബ്ലാഞ്ചെറ്റ് മികച്ച നടിയായി.

Tuesday, 28 January 2014

പദ്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു (Padma Awards Declared)

രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പദ്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരസ്‌ക്കാരങ്ങള്‍ ലഭിച്ചവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു. 
മഹാരാഷ്ട്രയില്‍ നിന്നുള്ള യോഗാചാര്യന്‍ ബി. കെ. എസ് അയ്യങ്കാര്‍, സിഎസ്‌ഐആര്‍ മുന്‍ ഡയറക്ടര്‍ ജനറലായിരുന്ന ആര്‍ എ മാഷേല്‍ക്കര്‍ എന്നിവര്‍ പദ്മവിഭൂഷന്‍ ബഹുമതിക്കര്‍ഹ രായി.


ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പദ്മഭൂഷന്‍ ബഹുമതിക്കര്‍ഹനായി. നടന്‍ കമലഹാസന്‍, ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സ്, മുന്‍ രാജ്യാന്തര ബാഡ്മിന്റന്‍ താരവും പരിശീലകനുമായ പുല്ലേല ഗോപീചന്ദ്, സാഹിത്യകാരി അനിത ദേശായ് തുടങ്ങിയവരും പദ്മഭൂഷന്‍ ജേതാക്കളില്‍പ്പെടുന്നു.


പത്ത് മലയാളികള്‍ക്ക് പദ്മശ്രീയും ലഭിച്ചു. കവി വിഷ്ണുനാരായണന്‍ നമ്പൂതിരി, മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം സത്യഭാമ, സുപ്രസിദ്ധ ഗൈനക്കോളജിസ്റ്റ് ഡോ. സുഭദ്ര നായര്‍, വിഎസ്എസ്‌സി ഡയറക്ടര്‍ മാധവന്‍ ചന്ദ്രദത്തന്‍, രാജ്യാന്തര സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍, സിനിമാ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍, സര്‍ജറി വിദഗ്ധന്‍ ഡോ. പൗലോസ് ജേക്കബ്, ബോളിവുഡ് നടി വിദ്യ ബാലന്‍, പൊഫ. എലവുത്തിങ്കല്‍ ദേവസി ജമ്മീസ്, ഡോ. അശോകന്‍ രാജഗോപാല്‍ എന്നിവരാണ് വിവിധ സംസ്ഥാനങ്ങളുടെ ശുപാര്‍ശയില്‍ പദ്മശ്രീ നേടിയ മലയാളികള്‍. 
വിജയികളുടെ പൂര്‍ണ്ണലിസ്റ്റ് താഴെക്കൊടുത്തിരിക്കുന്നു.

Padma Vibhushan
1. Dr. Raghunath A. Mashelkar, Science and Engineering, Maharashtra
2. Shri B.K.S. Iyengar, Others-Yoga, Maharashtra
Padma Bhushan
1. Prof. Gulam Mohammed Sheikh, Art - Painting, Gujarat
2. Begum Parveen Sultana, Art - Classical Singing, Maharashtra
3. Shri T.H. Vinayakram, Art - Ghatam Artist, Tamil Nadu
4. Shri Kamala Haasan, Art-Cinema, Tamil Nadu
5. Justice Dalveer Bhandari, Public Affairs, Delhi
6. Prof. Padmanabhan Balaram, Science and Engineering, Karnataka
7. Prof. Jyeshtharaj Joshi, Science and Engineering, Maharashtra
8. Dr. Madappa Mahadevappa, Science and Engineering, Karnataka
9. Dr. Thirumalachari Ramasami, Science and Engineering, Delhi
10. Dr. Vinod Prakash Sharma, Science and Engineering, Delhi
11. Dr. Radhakrishnan Koppillil, Science and Engineering, Karnataka
12. Dr. Mrityunjay Athreya, Literature and Education, Delhi
13. Ms. Anita Desai, Literature and Education, Delhi
14. Dr. Dhirubhai Thaker, Literature and Education, Gujarat
15. Shri Vairamuthu Ramasamy Thevar, Literature and Education, Tamil Nadu
16. Shri Ruskin Bond, Literature and Education, Uttarakhand
17. Shri Pullela Gopichand, Sports - Badminton, Andhra Pradesh
18. Shri Leander Paes, Sports - Tennis, Maharashtra
19. Shri Vijayendra Nath Kaul, Civil Service, Delhi
20. Late Justice Jagdish Sharan Verma, Public Affairs, Uttar Pradesh #
21. Late Dr. Anumolu Ramakrishna, Science and Engineering, Andhra Pradesh #
22. Prof. Anisuzzaman, Literature and Education, Bangladesh*
23. Prof. Lloyd I. Rudolph and Prof. Susanne H. Rudolph, Literature and Education, USA*$
24. Dr. (Smt.) Neelam Kler, Medicine - Neonatology, Delhi
Padma Shri
1. Shri Mohammad Ali Baig, Art - Theatre, Andhra Pradesh
2. Ms. Nayana Apte Joshi, Art, Maharashtra
3. Shri Musafir Ram Bhardwaj, Art - Instrumental Music - Pauna Manjha, Himachal Pradesh
4. Ms. Sabitri Chatterjee, Art - Film, West Bengal
5. Prof. Biman Bihari Das, Art - Sculptor, Delhi
6. Shri Sunil Das, Art - Painting, West Bengal
7. Smt. Elam Endira Devi, Art - Manipuri Dance, Manipur
8. Shri Vijay Ghate, Art - Instrumental Music - Tabla, Maharashtra
9. Smt Rani Karnaa, Art - Kathak, West Bengal
10. Shri Bansi Kaul, Art - Theatre, Jammu & Kashmir
11. Ustad Moinuddin Khan, Art - Instrumental Music - Sarangi Player, Rajasthan
12. Ms. Geeta Mahalik, Art - Odishi Dance, Delhi
13. Shri Paresh Maity, Art - Painting, Delhi
14. Shri Ram Mohan, Art - Film Animation, Maharashtra
15. Shri Sudarsan Pattnaik, Art - Sand Artist, Orissa
16. Shri Paresh Rawal, Art - Cinema and Theatre, Maharashtra
17. Shri Wendell Augustine Rodricks, Art - Fashion Designing, Goa
18. Prof. Kalamandalam Sathyabhama, Art - Mohini Attam, Kerala
19. Shri Anuj (Ramanuj) Sharma, Art - Performing Art, Chhattisgarh
20. Shri Santosh Sivan, Art - Film, Tamil Nadu
21. Ms. Supriya Devi, Art-Bengali Cinema, West Bengal
22. Ms. Sooni Taraporevala, Art- Script Writing, Maharashtra
23. Ms. Vidya Balan, Art-Cinema, Maharashtra
24. Smt. Durga Jain, Social Work, Maharashtra
25. Dr. Rama Rao Anumolu, Social Work, Andhra Pradesh
26. Dr. Brahm Dutt, Social Work, Haryana
27. Shri Mukul Chandra Goswami, Social Work, Assam
28. Shri J.L. Kaul, Social Work, Delhi
29. Shri Mathurbhai Madhabhai Savani, Social Work, Gujarat
30. Shri Tashi Tondup, Public Affairs, Jammu and Kashmir
31. Dr. Hasmukh Chamanlal Shah, Public Affairs, Gujarat
32. Shri Sekhar Basu, Science and Engineering, Maharashtra
33. Shri Madhavan Chandradathan, Science and Engineering, Kerala
34. Prof. Sushanta Kumar Dattagupta, Science and Engineering, West Bengal
35. Dr. Ravi Bhushan Grover, Science and Engineering, Maharashtra
36. Prof. Eluvathingal Devassy Jemmis, Science and Engineering, Karnataka
37. Shri Ramkrishna V. Hosur, Science and Engineering, Maharashtra
38. Dr. Ajay Kumar Parida, Science and Engineering, Tamil Nadu
39. Dr. Malapaka Yajneswara and Satyanarayana Prasad, Science and Engineering, Andhra Pradesh
40. Shri Kiran Kumar Alur Seelin, Science and Engineering, Gujarat
41. Dr. Brahma Singh, Science and Engineering, Delhi
42. Prof. Vinod Kumar Singh, Science and Engineering, Madhya Pradesh
43. Dr. Govindan Sundararajan, Science and Engineering, Andhra Pradesh
44. Ramaswamy R. Iyer, Science and Engineering, Delhi
45. Dr. Jayanta Kumar Ghosh, Science and Engineering, West Bengal
46. Shri Ravi Kumar Narra, Trade and Industry, Andhra Pradesh
47. Shri Rajesh Saraiya, Trade and Industry, Maharashtra
48. Ms. Mallika Srinivasan, Trade and Industry, Tamil Nadu
49. Shri Pratap Govindrao Pawar, Trade and Industry, Maharashtra
50. Dr. Kiritkumar Mansukhlal Acharya, Medicine - Dermatology, Gujarat
51. Dr. Balram Bhargava, Medicine - Cardiology, Uttar Pradesh
52. Prof. (Dr.) Indra Chakravarty, Medicine - Health & Hygiene, West Bengal
53. Dr. Ramakant Krishnaji Deshpande, Medicine - Oncology, Maharashtra
54. Prof. (Dr.) Pawan Raj Goyal, Medicine - Chest Disease, Haryana
55. Prof. Amod Gupta, Medicine - Opthalmology, Haryana
56. Prof. (Dr.) Daya Kishore Hazra, Medicine, Uttar Pradesh
57. Prof. (Dr.) Thenumgal Poulose Jacob, Medicine - Vascular Surgery, Tamil Nadu
58. Prof. (Dr.) Shashank R. Joshi, Medicine - Endocrinology, Maharashtra
59. Prof. Hakim Syed Khaleefathullah, Medicine - Unani Medicine, Tamil Nadu
60. Dr. Milind Vasant Kirtane, Medicine - ENT Surgeory, Maharashtra
61. Dr. Lalit Kumar, Medicine - oncology, Delhi
62. Dr. Mohan Mishra, Medicine, Bihar
63. Dr. M. Subhadra Nair, Medicine - Gynecology, Kerala
64. Dr. Ashok Panagariya, Medicine - Neurology, Rajasthan
65. Dr. Narendra Kumar Pandey, Medicine - Surgery, Haryana
66. Dr. Sunil Pradhan, Medicine - Neurology, Uttar Pradesh
67. Dr. Ashok Rajgopal, Medicine - Orthopaedics, Delhi
68. Dr. Kamini A. Rao, Medicine - Reproductive Medicine, Karnataka
69. Dr. Sarbeswar Sahariah, Medicine - Surgery, Andhra Pradesh
70. Prof. Om Prakash Upadhyaya, Medicine, Punjab
71. Prof. (Dr.) Mahesh Verma, Medicine - Dental Science, Delhi
72. Dr. J.S. Titiyal, Medicine- Opthalmology, Delhi
73. Dr. Nitish Naik, Medicine- Cardiology, Delhi
74. Dr. Surbrat Kumar Acharya, Medicine- Gastroenterology, Delhi
75. Dr. Rajesh Kumar Grover, Medicine-Oncology, Delhi
76. Dr. Naheed Abidi, Literature and Education, Uttar Pradesh
77. Prof. Ashok Chakradhar, Literature and Education, Delhi
78. Shri Chhakchhuak Chhuanvawra, Literature and Education, Mizoram
79. Shri Keki N. Daruwalla, Literature and Education, Delhi
80. Prof. Ganesh Narayandas Devi, Literature and Education, Gujarat
81. Prof. Kolakaluri Enoch, Literature and Education, Andhra Pradesh
82. Prof. (Dr.) Ved Kumari Ghai, Literature and Education, Jammu and Kashmir
83. Smt. Manorama Jafa, Literature and Education, Delhi
84. Prof. Rehana Khatoon, Literature and Education, Delhi
85. Dr. Waikhom Gojen Meeitei, Literature and Education, Manipur
86. Shri Vishnu Narayanan Namboothiri, Literature and Education, Kerala
87. Prof. Dinesh Singh, Literature and Education, Delhi
88. Dr. (Mrs.) P. Kilemsungla, Literature and Education, Nagaland
89. Ms. Anjum Chopra, Sports - Cricket, Delhi
90. Ms. Sunil Dabas, Sports - Kabbadi, Haryana
91. Shri Love Raj Singh Dharmshaktu, Sports - Mountaineering, Delhi
92. Ms. Dipika Rebecca Pallikal, Sports - Squash, Tamil Nadu
93. Shri H. Boniface Prabhu, Sports - Wheelchair Tennis, Karnataka
94. Shri Yuvraj Singh, Sports - Cricket, Haryana
95. Smt. Mamta Sodha, Sports - Mountaineering, Haryana
96. Ms Parveen Talha, Civil Service, Uttar Pradesh
97. Late Dr. Narendra Achyut Dabholkar, Social Work, Maharashtra
98. Shri Ashok Kumar Mago, Trade and Industry, USA
99. Dr. Siddharth Mukherjee, Medicine-Oncology, USA
100. Dr. Vamsi Mootha, Medicine - Biomedical Research, USA
101. Dr. Sengaku Mayeda, Literature and Education, Japan

Friday, 3 January 2014

ആന്‍ഡി മറേ ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി 2013 (Andy Murray BBC Sports Personality 2013)

ഇംഗ്ലീഷ് ടെന്നീസ് സൂപ്പര്‍ താരം ആന്‍ഡി മറേ 2013ലെ ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ അവാര്‍ഡിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ടെന്നീസ് താരമായ നാലാമത്തെ വിജയിയാണ് ഇദ്ദേഹം.


കഴിഞ്ഞ നീണ്ട 77 വര്‍ഷങ്ങളിലെ ഇംഗ്ലീഷുകാരനായ ഏക വിംബിള്‍ഡന്‍ ടെന്നീസ് ജേതാവാണ് സ്‌കോട്‌ലന്റില്‍ ജനിച്ച മറേ. 2012ല്‍ ഒളിംപിക്‌സ് സ്വര്‍ണ്ണവും യുഎസ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ വിജയവും നേടിയ മറേ ഈ നേട്ടം കൈവരിച്ച ഏക താരമാണ്. 2013ലായിരുന്നു വിംബിള്‍ഡന്‍ കിരീടനേട്ടം. ഇപ്പോള്‍ ലോകറാങ്കിംഗില്‍ നാലാം സ്ഥാനം.

Wednesday, 18 December 2013

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രശസ്ത കവി.എം.എന്‍ പാലൂരിന്

പ്രശസ്ത കവി.എം.എന്‍ പാലൂരിന് (പാലൂര്‍ മാധവന്‍ നമ്പൂതിരി) ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. പാലൂരിന്റെ 'കഥയില്ലാത്തവന്റെ കഥ' എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. 
എറണാകുളം ജില്ലയിലെ പാലൂര്‍ നമ്പൂതിരി കുടുംബത്തില്‍ ജനിച്ച പാലൂര്‍ സംസ്‌കൃത വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഡ്രൈവറായി ജോലി നോക്കി. കോഴിക്കോട് കോവുരിലാണ് താമസം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1983-ല്‍ കലികാലം എന്ന കവിതാ സമാഹാരത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
2009-ല്‍  ആശാന്‍  സ്മാരക കവിതാ പുരസ്കാരം.
2004-ല്‍  കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.

Tuesday, 19 November 2013

ഇന്ദിരാഗാന്ധി സമാധാന സമ്മാനം ആഞ്ചെല മെര്‍ക്കലിന് (Angela Merkel)

2013ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന് സമ്മാനിക്കും. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ജര്‍മനിയുടെ വളര്‍ച്ചയില്‍ പുലര്‍ത്തിയ നേതൃത്വപാടവത്തിനാണ് ആഞ്ചെല സമ്മാനിതയായത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അധ്യക്ഷനായ ഒരു അന്താരാഷ്ട്ര ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.


ജര്‍മ്മനിയുടെ ആദ്യ വനിതാ ചാന്‍സലര്‍ കൂടിയാണ് 59കാരിയായ ആഞ്ചെല. ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധം പുലര്‍ത്തുന്നതില്‍ ഇവര്‍ പ്രത്യേക താല്‍പര്യം പുലര്‍ത്തിവരുന്നു. 2011 ല്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Monday, 18 November 2013

ഇന്ത്യന്‍ സിനിമ ശതാബ്ദി അവാര്‍ഡ് വഹീദ റഹ്മാന് (Waheeda Rehman)

ഇന്ത്യന്‍ വെള്ളിത്തിരയിലെ ഇന്നലെകളുടെ രോമാഞ്ചം വഹീദ റഹ്മാന് ആദ്യ ശതാബ്ദി പുരസ്‌ക്കാരം. നവംബര്‍ 20ന് ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.

ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം പൂര്‍ത്തിയായ വേളയില്‍ കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌ക്കാരം. വെള്ളിയില്‍ തീര്‍ത്ത മയില്‍ രൂപം, സര്‍ട്ടിഫിക്കറ്റ്, പത്തു ലക്ഷം രൂപ തുടങ്ങിയവ അടങ്ങിയതാണ് പുരസ്‌ക്കാരം.
'ഗൈഡ്', 'സാഹിബ് ബീബി ഔര്‍ ഗുലാം' തുടങ്ങിയവ വഹീദ റഹ്മാന്റെ പ്രശസ്ത ചിത്രങ്ങളില്‍ ചിലതാണ്. 1972ല്‍ പത്മശ്രീ, 2011ല്‍ പത്മ ഭൂഷണ്‍ ബഹുമതികളും നല്‍കി രാജ്യം ഈ അനുഗ്രഹീത കലാകാരിയെ  ആദരിച്ചിട്ടുണ്ട്. ഇപ്പോള്‍ 77 വയസ്സുണ്ട്.

വഹീദ റഹ്മാന്‍ (ഒരു പഴയകാല ചിത്രം)
1936 മെയ് 14ന് തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് വഹീദ ജനിച്ചത്. 1954ല്‍ സിനിമയിലെത്തി. തെലുങ്ക് ചിത്രങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം. ഗുരു ദത്താണ് വഹീദയെ ഹിന്ദി സിനിമാലോകത്തേയ്ക്ക് കൈപിടിച്ച് നടത്തിയത്. ഗുരു ദത്തിന്റെ സംവിധാനത്തിലും പിന്നീട് ദേവ് ആനന്ദിനൊപ്പവും നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറവിയെടുത്തു.

കമല്‍ജിത്ത് എന്നറിയപ്പെടുന്ന ശശി രേഖി ആണ് ഭര്‍ത്താവ്. ഇദ്ദേഹം 2000ത്തില്‍ മരണമടഞ്ഞു.

പ്രൊഫ. സി. എന്‍. ആര്‍. റാവുവിനും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും (Prof. CNR Rao & Sachin Tendulkar) ഭാരതരത്‌ന

ലോകപ്രസിദ്ധ ശാസ്ത്രജ്ഞന്‍ പ്രൊഫ. സി. എന്‍. ആര്‍. റാവുവിനും ക്രിക്കറ്റ് ജീനിയസ് സച്ചിന്‍ തെന്‍ഡുല്‍ക്കറിനും രാജ്യത്തെ പരമോന്നത ബഹുമതി ഭാരതരത്‌ന.  



സോളിഡ് സ്‌റ്റേറ്റ്,  മെറ്റീരിയല്‍സ് കെമിസ്ട്രി എന്നീ രംഗങ്ങളില്‍ ലോകമാദരിക്കുന്ന ശാസ്ത്രജ്ഞനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു അഥവാ പ്രൊഫ. സി. എന്‍. ആര്‍. റാവു. ആയിരത്തി അഞ്ഞൂറിലധികം ഗവേഷണപ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്പതോളം ശാസ്ത്ര ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. ലോകത്തിന്റെ വിവധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളില്‍നിന്നും 60 ഓണററി ഡോക്ടറേറ്റുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1934 ജൂണ്‍ 30ന് ബാംഗ്ലൂരില്‍ ജനിച്ച റാവു അമേരിക്കയിലെ ഇന്ത്യാനയിലുള്ള പ്രശസ്തമായ പര്‍ഡ്യൂ സര്‍വകലാശാലയില്‍നിന്ന് ആദ്യ പിഎച്ച്ഡി നേടി. തുടര്‍ന്ന് 1976 വരെ ഐഐടി കാണ്‍പൂരില്‍ അധ്യാപകനായി. 1984 മുതല്‍ പത്തുവര്‍ഷക്കാലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടറായും സേവനം ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 1989ല്‍ ബാഗ്ലൂരില്‍ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്  ആരംഭിക്കുന്നത്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് സയന്‍സിന്റെ (ICMS) ഡയറക്ടറുമാണ്. പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിക്കുന്നു.
സര്‍. സി. വി. രാമനും ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനും ശേഷം ഈ ബഹുമതി ലഭിക്കുന്ന മൂന്നാമത്തെ ശസ്ത്രജ്ഞനാണ് പ്രൊഫ. റാവു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗണ്‍സിലിന്റെ തലവനാണ്. 2005ലാണ് ഇവിടെ നിയമിതനായത്. മുന്‍പ് 1985-89 കാലഘട്ടത്തിലും ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ നേടിയിട്ടുള്ള പ്രൊഫ. റാവുവിനെ പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

24 വര്‍ഷം നീണ്ട സംഭവബഹുലമായ ക്രിക്കറ്റ് ജീവിതത്തോട് വിട ചൊല്ലിയ ദിവസം തന്നെയാണ് ഭാരതരത്‌ന പുരസ്‌ക്കാരലബ്ധി എന്നത് സച്ചിന് അപൂര്‍വ ബഹുമതിയായി. രാജ്യത്തെ കായികമേഖലയില്‍നിന്ന് ഈ ബഹുമതി ലഭിക്കുന്ന ആദ്യവ്യക്തിയുമായി സച്ചിന്‍. ലോക കായികരംഗത്ത് ഭാരതത്തിന്റെ യഥാര്‍ത്ഥ അംബാസഡറാണ് സച്ചിന്‍ എന്ന് വിലയിരുത്തിയാണ് പുരസ്‌ക്കാരം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്‍െ നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതും സമാനതകളില്ലാത്തതുമാണ്. കായികമികവിനൊപ്പം അദ്ദേഹം പുലര്‍ത്തിയ വ്യക്തിനിഷ്ഠകളും അന്യാദൃശമാണ്. നിരവധി ദേശീയ അന്തര്‍ദേശീയ ബഹുമതികളും സച്ചിനെ തേടിയെത്തിയിട്ടുമുണ്ട്. ദേശീയ കായിക യുവജനകാര്യ മന്ത്രി ജിതേന്ദ്രസിങ് സച്ചിനെ ഒരു 'നാഷണല്‍ ഹീറോ' ആയാണ് വിശേഷിപ്പിച്ചത്. പ്രതിഭയും വിനയവും സത്യസന്ധതയും അര്‍പ്പണബോധവുമെല്ലാം ഒത്തുചേര്‍ന്ന ഒരതുല്ല്യ പ്രതിഭയാണ് സച്ചിന്‍ എന്ന് അദ്ദേഹം പറഞ്ഞു. സച്ചിന് ഭരതരത്‌ന നല്‍കുന്നതിനായി അടുത്തയിടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു.

ഡോ. രാജേന്ദ്രപ്രസാദ്‌
രതത്തിന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്‌ന. ഭാരതരത്‌ന നല്‍കുന്നതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രി പ്രസിഡന്‍ിന് സമര്‍പ്പിക്കുകയും പ്രസിഡന്റ് അത് അംഗീകരിക്കുകയുമാണ് പതിവ്. 1955 ജനുവരി 2ന് അന്നത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദാണ് ആദ്യമായി ഭാരതരത്‌ന ഏര്‍പ്പെടുത്തുന്നത്. ഭാരതരത്‌ന നല്‍കുന്നത് ഇന്ത്യന്‍ പൗരന്മാര്‍ക്കായിരിക്കണം എന്ന് നിബന്ധനയില്ല. ഖാന്‍ അബ്ദുള്‍ ഗാഫര്‍ (1987) ഖാന്‍, നെല്‍സണ്‍ മണ്ടേല (1990) എന്നിവര്‍ക്ക് ഭാരതരത്‌ന നല്‍കിയിട്ടുണ്ട്. ജന്മം കൊണ്ടല്ലെങ്കിലും കര്‍മം കൊണ്ട് ഇന്ത്യക്കാരിയായ മദര്‍ തെരേസയ്ക്കും (1980) ഈ ബഹുമതി നല്‍കിയിട്ടുണ്ട്.

ഖാന്‍ അബ്ദുള്‍ ഗാഫര്‍, നെല്‍സണ്‍ മണ്ടേല, മദര്‍ തെരേസ
ഭാരതരത്‌ന പുരസ്‌ക്കാരജേതാക്കള്‍



Monday, 4 November 2013

എഴുത്തച്ഛന്‍ പുരസ്‌കാരം പ്രൊഫ. എം.കെ. സാനുവിന്

സംസ്ഥാനസര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രൊഫ. എം.കെ. സാനുവിന് ലഭിച്ചു. ഒന്നരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.


മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ വിശിഷ്ടസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മലയാളസാഹിത്യവിമര്‍ശന രംഗത്ത് മൗലികവും പരിപക്വവും പ്രസാദപൂര്‍ണവുമായ രീതി വളര്‍ത്തിയെടുത്ത ആചാര്യനാണ് സാനുമാഷ്.
1928 ഒക്‌ടോബര്‍ 27 ന് ആലപ്പുഴയിലെ തുമ്പോളിയില്‍ ജനിച്ചു. സ്‌കൂള്‍ അധ്യാപകനായി ഔദേ്യാഗികജീവിതമാരംഭിച്ചു. പിന്നീട് കോളേജ് അധ്യാപകനായി. 1987ല്‍ നിയമസഭാംഗമായി. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, വയലാര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം തുടങ്ങി ധാരാളം പുരസ്‌കാരങ്ങള്‍ സാനുമാഷെ തേടിയെത്തിയിട്ടുണ്ട്. കാറ്റും വെളിച്ചവും, പ്രഭാതദര്‍ശനം, രാജവീഥി, അസ്തമിക്കാത്ത വെളിച്ചം, കുമാരനാശാന്റെ കാവ്യപ്രപഞ്ചം, ചുമരിലെ ചിത്രങ്ങള്‍, സഹോദരന്‍ അയ്യപ്പന്‍ (ജീവചരിത്രം), ചങ്ങമ്പുഴ കൃഷ്ണപിളള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, ഏകാന്തവീഥിയിലെ അവധൂതന്‍
എന്നിവയാണ് പ്രധാന കൃതികള്‍. ഇപ്പോള്‍ വയലാര്‍ രാമവര്‍മ ട്രസ്റ്റ് പ്രസിഡന്റാണ്.

വിലാസം
പ്രൊഫ. എം. കെ. സാനു
സന്ധ്യ
എറണാകുളം, കാരിക്കാമുറി.

പ്രൊഫ. എം.കെ. സാനുവിന് ലഭിച്ച പ്രധാന പുരസ്‌ക്കാരങ്ങള്‍ താഴക്കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കൂ...

1958 - Published first book of Translation, "Anchu Sastra Nayakanmar"
1960 - Published first book of Criticism, "Kaattum Velichavum"
1962 - Published first book of Biography, "Asthamikkatha Velicham"
1981 - SPCS Award for the best Biography for the book "Sahodaran. K. Ayyappan"
1985 - Kerala Sahitya Akademi Award for the best Critical work for "Avadhaaranam"
1988 - Abudabi Sakti Award for "Changampuzha Krishnapilla: Nakshatrangalude Snehabhajanam"
1992 - Vayalar Award for "Changampuzha Krishnapilla: Nakshatrangalude Snehabhajanam"
1992 - Sree Narayana Samskarika Award instituted by Sree Narayana Samskarika Samithi
1993 - Sree Narayana Jayanthi Award for the Biography "Narayana Guru Swami"
1994 - K.T Achuthan Award for the Best Cultural Activist
1997 - Asan Award for the Biography "Mruthyunjayam Kavyajeevitham"
2002 - Sahodaran Award for the Biography "Sahodaran. K. Ayyappan"
2003 - Vyloppilly Award for the Biography "M.Govindan"
2005 - Kerala Sahitya Akademi Award for total contribution to Malayalam Literature
2007 - Kerala Sahitya Akademi's Eminent Membership
2009 - Sree Narayana Award for Propagation of Sree Narayana ideals
2011 - Kendra Sahitya Akademi Award for the biography "Basheer: Ekantha Veedhiyile Avadhoothan"
2012 - Pavanan foundation India's Award for 2011 for his Autobiography "Karmagathi"
2013 - Ezhuthachan Puraskaram, the highest literary honour given by the Kerala government[2]

Tuesday, 15 October 2013

ബുക്കര്‍ പ്രൈസിന്റെ 'തിളക്കം' ന്യൂസിലന്‍ഡിലേക്ക്

ന്യൂസിലന്‍ഡ് എഴുത്തുകാരി എലനോര്‍ കാറ്റണിന്  ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ സാഹിത്യ സമ്മാനം. 'ദ ലൂമിനറീസ്' എന്ന കൃതിക്കാണ് സമ്മാനം. ഇതോടെ ഈ പുരസ്‌ക്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി എലനോര്‍ നേടി. ഒപ്പം, എണ്ണൂറില്‍പ്പരം പേജുകളുള്ള 'ദ ലൂമിനറീസ്' ബുക്കര്‍ നേടുന്ന ഏറ്റവും വലിയ കൃതിയുമായി.


കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ എഴുത്തുകാരെ മാത്രമായിരുന്നു ഇതുവരെ ബുക്കര്‍ പ്രൈസിന് പരിഗണിച്ചിരുന്നുള്ളൂ. അടുത്ത വര്‍ഷംമുതല്‍ ലോകത്തെവിടെനിന്നുമുള്ള എഴുത്തുകാര്‍ക്ക് മത്സരിക്കാം. അങ്ങനെ നോക്കുമ്പോള്‍ എലനോര്‍ ഈ ഗണത്തിലെ അവസാന ബുക്കര്‍ വിജയി എന്ന നിലയിലും ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു.
'ദ ലൂമിനറീസ്' എലനോറിന്റെ രണ്ടാമത്തെ നോവലാണ്. 2008ല്‍ പ്രസിദ്ധീകൃതമായ 'ദ റിഹേഴ്‌സല്‍' ആണ് ആദ്യ നോവല്‍. ബുക്കര്‍ പ്രൈസിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത മത്സരമാണ് ഇത്തവണയുണ്ടായതെന്നാണ് ജ്യൂറി നല്‍കുന്ന വിവരം. ഇന്ത്യന്‍ എഴുത്തുകാരി ജുംപ ലാഹിരിയുടെ 'ദ ലോലാന്‍ഡ്' അടക്കം മികച്ച ചില കൃതികളെ കടത്തിവെട്ടിയാണ് ലൂമിനറീസ് അവാര്‍ഡ് നേടിയത്.


1985ല്‍ കാനഡയിലെ ഒന്റോറിയയില്‍ ജനിച്ച എലനോര്‍ ആറാം വയസ്സിലാണ് ന്യൂസിലന്‍ഡിലേക്ക് എത്തിയത്. 1985ല്‍ തന്നെ ബുക്കര്‍ നേടിയ കെറി ഹ്യൂമിനുശേഷം ('ദ ബോണ്‍ പീപ്പിള്‍') ഈ ബഹുമതി കരസ്ഥമാക്കുന്ന ന്യൂസിലന്‍ഡില്‍നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് എലനോര്‍.

Friday, 11 October 2013

രാസായുധ വിരുദ്ധസംഘടനയ്ക്ക് സമാധാന നോബല്‍

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ദ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (OPCW) എന്ന സംഘനയ്ക്ക്.
ഒപിസിഡബ്ല്യുവിന്റെ ഹേഗിലെ ആസ്ഥാനമന്ദിരം
അടുത്തകാലത്ത് സിറിയയില്‍ നടന്നതായി പറയപ്പെടുന്ന രാസായുധ പ്രയോഗം ഇത്തരമൊരു സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ മൂല്യവും ആവശ്യകതയും വര്‍ധിപ്പിക്കുന്നതായി നോബല്‍ കമ്മിറ്റി വിലയിരുത്തി. 
നെതര്‍ലന്‍ഡ്‌സിലെ ഹേഗ് ആസഥാനമായി 1997 ല്‍ രൂപീകൃതമായ ഈ സംഘടന ലോകമെമ്പാടും രാസായുധ നിര്‍മാര്‍ജനത്തിനായി പരിശ്രമിക്കുന്നു. 189 അംഗരാഷ്ട്രങ്ങളുണ്ട് ഇപ്പോള്‍ ഈ സംഘടനയില്‍. അടുത്തയിടെ രാസായുധപ്രയോഗം കൊണ്ട് കുപ്രസിദ്ധി നേടിയ സിറിയയും സംഘനയില്‍ അംഗമായതിനു പിറകേയാണ് നോബല്‍ അവാര്‍ഡ് പ്രഖ്യാപനവും വരുന്നത് എന്നത് യാദൃച്ഛികമായി. സിറിയയിലെ രാസായുധങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്ന ജോലി ഇപ്പോഴും ഒപിസിഡബ്ല്യുവിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.
ഇക്കഴിഞ്ഞ 16 വര്‍ഷങ്ങള്‍കൊണ്ട് ഈ സംഘടന ഏതാണ്ട് 57000 ടണ്‍ രാസായുധങ്ങള്‍ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയെന്ന് കണക്കുകള്‍ പറയുന്നു. ശീതയുദ്ധത്തിന്റെ തുടര്‍ച്ചയായി അമേരിക്കയും റഷ്യയും സംഭരിച്ചു സൂക്ഷിച്ചതാണ് ഇതില്‍ ഏറിയ പങ്കും. 
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1993ല്‍ ചേര്‍ന്ന രാസായുധ കണ്‍വെന്‍ഷനെ തുടര്‍ന്നാണ് ഇത്തരമൊരു സംഘടന രൂപീകരിക്കാന്‍ തീരുമാനമായത്. ഇതൊരു യു എന്‍ ഏജന്‍സി അല്ലെ ങ്കിലും നയരൂപീകരണത്തിലും നടപടികളിലും യുഎന്നുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. 2000 സെപ്റ്റംബര്‍ 7ന് ഇരു സംഘടനകളും ഒരു സഹകരണ ഉടമ്പടി ഒപ്പുവച്ചിട്ടുമുണ്ട്. 

ഒപിസിഡബ്ല്യുവിന്റെ ഡയറക്ടര്‍ ജനറല്‍ അഹ്‌മെത് ഉസുംസു
ഒപിസിഡബ്ല്യുവിന്റെ പ്രവര്‍ത്തനനേതൃത്വം ഡയറക്ടര്‍ ജനറലിനാണ്. ബ്രസീലുകാരനായ ജോസ് ബുസ്താനിയായിരുന്നു ആദ്യ ഡയറക്ടര്‍ ജനറല്‍. ടര്‍ക്കിക്കാരനായ അഹ്‌മെത് ഉസുംസു ഇപ്പോഴത്തെ ഡയറക്ടര്‍ ജനറലും. ചില മലയാളികളും ഈ സംഘനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതില്‍ നമുക്കും അഭിമാനിക്കാം.




ഡോ. എം. എസ്. സ്വാമിനാഥന് ഇന്ദിരാഗാന്ധി പുരസ്‌ക്കാരം

ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം. എസ്. സ്വാമിനാഥന് ദേശീയോദ്ഗ്രഥനത്തിനുള്ള 2012ലെ ഇന്ദിരാഗാന്ധി പുരസ്‌ക്കാരം. അഞ്ചു ലക്ഷം രൂപയാണ് അവാര്‍ഡ് തുകയായി ലഭിക്കുക.

പ്രമുഖ സര്‍ജനായിരുന്ന ഡോ. എം. കെ. സാംബശിവന്റെയും തങ്കമ്മാളിന്റെയും രണ്ടാമത്തെ പുത്രനായി 1925 ആഗസ്റ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്താണ് സ്വാമിനാഥന്‍ ജനിച്ചത്. പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത ലോകമാണ് അദ്ദേഹത്തിന്റെ സ്വപ്നം. 1972 മുതല്‍ 1979 വരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ചറല്‍ റിസര്‍ച്ചിന്റെ ഡയറക്ടറായിരുന്നു. 1982 മുതല്‍ 88 വരെ ഇന്റനാണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ര്‍ ജനറലായിരുന്നു. 1988 ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ച്വറല്‍ റിസോഴ്‌സസിന്റെ പ്രസിഡന്റായി. 1999ല്‍ പ്രശസ്തമായ ടൈം മാസിക അദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള 20 ഏഷ്യക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അടുത്തകാലം വരെ രാജ്യസഭാംഗവുമായിരുന്നു സ്വാമിനാഥന്‍. കാര്‍ഷിക രംഗത്തെ ഗവേഷണങ്ങള്‍ക്കായി അദ്ദേഹം സഥാപിച്ചിരിക്കുന്ന എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രശസ്തമാണ്. കാര്‍ഷിക ഗവേഷണ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സംഘടന ഏര്‍പ്പെടുത്തിയിട്ടുള്ള വേള്‍ഡ് ഫുഡ് പ്രൈസ് ആദ്യമായി (1987) സമ്മാനിക്കപ്പെട്ടതും സ്വാമിനാഥനായിരുന്നു.
പണ്ട് അമ്പലപ്പുഴ രാജാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് തഞ്ചാവൂരുനിന്നും അമ്പലപ്പുഴയിലെത്തിയതാണ് ജ്ഞാനികളായിരുന്ന സ്വാമിനാഥന്റെ കുടുംബം. സ്വാമിനാഥന്റെ പിതാമഹന്‍ മഹാപണ്ഡിതനായിരുന്ന എഞ്ഞി വെങ്കടചെല്ലയ്യരുടെ പാണ്ഡിത്യത്തില്‍ സന്തുഷ്ടനായ രാജാവ് മങ്കൊമ്പ് അടങ്ങിയ ഒരു വലിയ പ്രദേശം അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കുകയായിരുന്നത്രേ. അങ്ങനെയാണ് സ്വാമിനാഥന് ഒരു മലയാളി ബന്ധമുണ്ടാവുന്നത്.

Thursday, 10 October 2013

മലാലയ്ക്ക് സഖറോവ് പുരസ്‌ക്കാരം


മലാല വീണ്ടും ലോകത്തിന്റെ ശ്രദ്ധയില്‍. താലിബാന്‍ നയത്തിനെതിരായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദിച്ചതിന് വെടിയുണ്ടയേറ്റുവാങ്ങേണ്ടിവന്ന പാക്കിസ്ഥാനി പെണ്‍കുട്ടി മലാല യൂസുഫ്‌സായിക്ക് സഖറോവ് മനുഷ്യാവകാശ പുരസ്‌ക്കാരം. യൂറോപ്യന്‍ പാര്‍ലമെന്റ് നല്‍കുന്നതാണ് അന്താരാഷ്ട്ര പ്രസിദ്ധമായ ഈ സമ്മാനം. താലിബാന്‍ ശക്തികേന്ദ്രമായ പാകിസ്ഥാനിലെ സ്വാത്‌മേഘലയിലെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് എതിരെ താലിബാന്‍ ഭീഷണിയുണ്ടായപ്പോള്‍ അതിനെതിരെ കുറിപ്പുകളെഴുതുകയും അന്താരാഷ്ട്ര ശ്രദ്ധ വിഷയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് സ്‌കൂളില്‍നിന്നും വരും വഴി മലാലയെ വെടിവച്ച് വീഴ്ത്തിയത്. എന്നാല്‍ വിദേശത്ത് നടത്തിയ നീണ്ട ചികിത്സയിലൂടെ അത്ഭുകരമായി ജിവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
മുന്‍ സോവിയറ്റ് യൂണിയനിലെ ഏകാധിപത്യ ഭരണത്തിനെതിരെ പോരാടിയ ശാസ്ത്രജ്ഞനായ ആന്ദ്രേ സഖറോവിന്റെ പേരിലുള്ളതാണ് പുരസ്‌ക്കാരം. 'റഷ്യന്‍ ഹൈഡ്രജന്‍ ബോംബിന്റെ പിതാവ്' എന്നും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. 1988ലാണ് ഈ പുരസ്‌ക്കാരം ഏര്‍പ്പെടുത്തപ്പെട്ടത്. 50000 യൂറോ (ഏതാണ്ട് 40 ലക്ഷം രൂപ) ആണ് സമ്മാനത്തുക. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസനായകന്‍ നെല്‍സണ്‍ മണ്ടേലയായിരുന്നു ആദ്യ വിജയി. യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, മ്യാന്‍മറിലെ പട്ടാളഭരണത്തിനെതിരെ സമരം നയിച്ച ഓങ് സാന്‍ സൂചി, വ്യവസ്ഥകളെ വെല്ലുവിളിച്ച് യാഥാസ്ഥിതികരുടെ ഭീഷണി നേരിട്ട ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലിമ നസ്‌റിന്‍ തുടങ്ങിയവര്‍ ഇതിനു മുന്‍പ് സഖറോവ് പുരസ്‌ക്കാരം നേടിയ പ്രമുഖരുടെ പട്ടികയിലുണ്ട്. നിരവധി അന്താരാഷ്്ട്ര സംഘടനകളും ഈ പുരസ്‌ക്കാരത്തിന് അര്‍ഹരായിട്ടുണ്ട്.

ആന്ദ്രേ സഖറോവ് 
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്ററി സംവിധാനമാണ് യൂറോപ്യന്‍ പാര്‍ലമെന്റ്.

Wednesday, 9 October 2013

രസതന്ത്രത്തെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതിന് നോബല്‍ സമ്മാനം...

സതന്ത്രപരീക്ഷണങ്ങളെ സൈബര്‍ ലോകത്തേയ്ക്ക് കൊണ്ടുവരുന്നതിന് അടിത്തറപാകിയ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന ബ്രിട്ടീഷ് അമേരിക്കന്‍ ശാസ്ത്രജ്ഞനായ മൈക്കല്‍ ലെവിറ്റ്, സ്ട്രാസ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ആസ്ട്രിയന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ കാര്‍പ്ലസ്, സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഇസ്രയേല്‍ വംശജനായ ആര്യേ വാര്‍ഷല്‍  എന്നിവരാണ് രസതന്ത്രനോബല്‍ പങ്കിട്ടത്. 

ആര്യേ വാര്‍ഷല്‍, മൈക്കല്‍ ലെവിറ്റ്, മാര്‍ട്ടിന്‍ കാര്‍പ്ലസ് എന്നിവര്‍
ഇവര്‍ മൂവരും സങ്കീര്‍ണമായ രാസപ്രവര്‍ത്തനങ്ങളുടെ കമ്പ്യൂട്ടര്‍ സിമുലേഷന്‍സ് വികസിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ഈ ഗവേഷണങ്ങള്‍ക്കിടയില്‍ പുതിയതരം മരുന്നുകള്‍ വികസിപ്പിക്കുന്നതിന് അടിത്തറയൊരുക്കുന്നതിനും ഇവര്‍ക്ക് സാധിച്ചു. 1970കളില്‍ ഇവര്‍ നടത്തിയ ഗവേഷണങ്ങള്‍ പച്ചിലകളില്‍ നടക്കുന്ന പ്രകാശസംശ്ലേഷണം, വിവിധ സ്രോതസുകളില്‍നിന്ന് പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങളുടെ ശുദ്ധീകരണം തുടങ്ങിയവയുടെയൊക്കെ രാസപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചിത്രീകരിക്കുന്നതിന് പിന്നീട് ശാസ്ത്രകാരന്മാര്‍ക്ക് സഹായകമായി. ന്യൂട്ടണ്‍ മുന്നോട്ടുവച്ച ക്ലാസിക്കല്‍ ഫിസിക്‌സും അതുമായി അടിസ്ഥാനപരമായി ബന്ധമില്ലാത്ത ക്വാണ്ടം ഫിസിക്‌സും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഇവരുടെ കണ്ടെത്തലുകള്‍ സഹായകരമായതായി നോബല്‍ കമ്മറ്റി പറയുന്നു.

Tuesday, 8 October 2013

ഭൗതിക നോബല്‍ തീരുമാനത്തില്‍ 'ദൈവത്തിന്റെ കൈ'...!

വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ദൈവകണത്തിന്റെ സാന്നിധ്യം പ്രവചിച്ച ശാസ്ത്രജ്ഞര്‍ക്ക്. പ്രപഞ്ചത്തിന്റെ അടിസ്ഥാനകണം എന്ന് പറയപ്പെടുന്ന ഹിഗ്‌സ് ബോസോണിന്റെ സാന്നിധ്യം പ്രവചിച്ച പീറ്റര്‍ ഡബ്ലിയു. ഹിഗ്‌സും ഫ്രാന്‍സ്വ ഇംഗ്ലര്‍ട്ടും നോബല്‍ സമമാനം പങ്കുവയ്ക്കും. പീറ്റര്‍ ഹിഗ്‌സ് 1929ല്‍ ബ്രിട്ടനില്‍ ജനിച്ചു. 1932ല്‍ ബെല്‍ജിയത്തിലാണ് ഇംഗ്ലര്‍ട്ട് ജനിച്ചത്.
ഫ്രാന്‍സ്വ ഇംഗ്ലര്‍ട്ടും(ഇടത്ത്) പീറ്റര്‍ ഹിഗ്‌സും
1964ലാണ് ഇത്തരമൊരു കണത്തിന്റെ സാധ്യത പീറ്റര്‍ ഹിഗ്‌സ് പ്രവചിക്കുന്നത്. ഇതിനടിസ്ഥാനമായതോ 1924ല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ ബോസ് മുന്നോട്ടുവച്ച കണികാസാദ്ധാന്തവും. അതുകൊണ്ടാണ് ആ കണത്തിന് ഹിഗ്‌സ് ബോസോണ്‍ കണം എന്നു പേരിട്ടതുതന്നെ. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍), ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ സംവിധാനം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ കണത്തിന്റെ സാന്നിധ്യം ഉറപ്പാക്കപ്പെട്ടത്.

എന്താണ് ഹിഗ്‌സ് ബോസോണ്‍ കണം? 
വിശദീകരണം കേള്‍ക്കൂ...

ആശാന്‍ പുരസ്‌ക്കാരം എന്‍. കെ. ദേശത്തിന്

പ്രശസ്ത കവിയും നിരൂപകനുമായ എന്‍. കെ. ദേശത്തിന് ഈ വര്‍ഷത്തെ ആശാന്‍ സ്മാരക കവിതാ പുരസ്‌ക്കാരം. മലയാള കവിതയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. മുപ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.
എന്‍. കെ. ദേശം എന്നറിയപ്പെടുന്ന കുട്ടിക്കൃഷ്ണപിള്ള ആലുവയ്ക്കടുത്തുള്ള ദേശം എന്ന സ്ഥലത്താണ് ജനിച്ചത്. സ്ഥലപ്പേര് ചേര്‍ന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. ഔദ്യോഗികജീവിതംഎല്‍ഐസിയിലായിരുന്നു.
അദ്ദേഹത്തിന്റെ കവിതാസമാഹാരമായ 'മുദ്ര' 2007ല്‍ ഓടക്കുഴല്‍ അവാര്‍ഡിനും 2009ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. 'അന്തിമലരി', 'ചൊട്ടയിലെ ശീലം', 'അമ്പത്തൊന്നക്ഷരാളീ', 'അപ്പൂപ്പന്‍താടി', 'പവിഴമല്ലി', 'മുദ്ര', 'ഉതിര്‍മണികള്‍',  'കന്യാഹൃദയം', 'ഗീതാഞ്ജലി' (വിവര്‍ത്തനം) തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.

Monday, 7 October 2013

റോത്മാന്‍, ഷെക്മാന്‍, സൂഡോഫ് എന്നിവര്‍ക്ക് വൈദ്യശാസ്ത്ര നോബല്‍

2013ലെ വൈദ്യശാസ്ത്ര നോബല്‍ വിജയികള്‍: യഥാക്രമം ഷെക്മാന്‍, സൂഡോഫ്, റോത്മാന്‍  എന്നിവര്‍
മേരിക്കക്കാരായ ജെയിംസ് റോത്മാന്‍, റാന്‍ഡി ഷെക്മാന്‍ എന്നിവരും ജര്‍മന്‍കാരനായ തോമസ് സൂഡോഫും വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌ക്കാരം പങ്കിട്ടു.
കോശങ്ങള്‍ അവയ്ക്കുള്ളിലെ പദാര്‍ത്ഥസംവഹനസംവിധാനം രൂപപ്പെടുത്തുന്നതെങ്ങനെ എന്നവിഷയത്തെക്കുറിച്ചുള്ള ഗവേഷണപഠനങ്ങള്‍ക്കാണ് ഇവര്‍ക്ക് നോബല്‍ ലഭിക്കുന്നത്.
കോശങ്ങളിലെ സംവഹനസംവിധാനത്തിന്റെ തകര്‍ച്ചയും നാഡീരോഗങ്ങള്‍, പ്രമേഹം, രോഗപ്രതിരോധസംവിധാനത്തിനുണ്ടാകുന്ന തകരാറുകള്‍ എന്നിവയും തമ്മിലുള്ള ബന്ധ ത്തെക്കുറിച്ചുള്ള സുവ്യക്തമായ ഇവര്‍ തങ്ങളുടെ ഗവേഷണങ്ങളിലൂടെ ലോകത്തിന് നല്‍കിയിരിക്കുന്നത്. ഉദാഹരണമായി ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്നതെ ങ്ങനെയെന്നും അതിനെ എത്തേണ്ട സ്ഥലത്ത് എത്തേണ്ട സമയത്ത് എങ്ങനെയാണ് എത്തി ച്ചുകൊടുക്കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. 
മനുഷ്യശരീരത്തെപ്പറ്റിയുള്ള ഗ്രാഹ്യം മെച്ചപ്പെടുത്തുന്നതുവഴി നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറുകള്‍, പ്രമേഹം, രോഗപ്രതിരോധസംവിധാനത്തിനുണ്ടാകുന്ന തകരാറുകള്‍ തുടങ്ങിയ വയെ നേരിടുന്നതില്‍ ഇവരുടെ കണ്ടെത്തലുകള്‍ വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രസക്തമാണ്.
1.2 മില്ല്യന്‍ ഡോളര്‍ വരുന്ന സമ്മാനത്തുക ഇവര്‍ക്ക് തുല്ല്യമായി വീതിച്ചു നല്‍കും. ഇത് രൂപക്കണക്കില്‍ പറഞ്ഞാല്‍ ഏതാണ്ട് 74,256,000 (ഏഴുകോടി നാല്പത്തിരണ്ടുലക്ഷത്തി അന്‍പത്താറായിരം രൂപ!) വരും.

Saturday, 5 October 2013

വയലാര്‍ അവാര്‍ഡ് പ്രഭാ വര്‍മയ്ക്ക്‌


ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്  പ്രശസ്ത കവി പ്രഭാ വര്‍മയ്ക്ക്. 'ശ്യാമമാധവം' എന്ന കൃതിയ്ക്കാണ് പുരസ്‌ക്കാരം ലഭിച്ചത്. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണ് പുരസ്‌ക്കാരം നല്‍കുന്നത്. 25000 രൂപ, പ്രശസ്തിപത്രം, ശില്പം എന്നിവയടങ്ങുന്നതാണ് ഈ അവാര്‍ഡ്. വയലാറിന്റെ ചരമദിനമായ ഒക്‌ടോബര്‍ 27ന് അവാര്‍ഡ് സമ്മാനിക്കും.
വയലാര്‍ എന്ന അനശ്വര ഗാനരചയിതാവിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവാര്‍ഡ് 1977 മുതല്‍ നല്‍കി വരുന്നു. കഴിഞ്ഞ വര്‍ഷം അക്കിത്തമാണ് അവാര്‍ഡ് നേടിയത്.

1995ല്‍ 'അര്‍ക്കപൂര്‍ണിമ' എന്ന കൃതിയ്ക്ക് കേരളസാഹിത്യഅക്കാദമി പുരസ്‌ക്കാരം ലഭിച്ചു. ഉള്ളൂര്‍ അവാര്‍ഡ്, മുല്ലനേഴി സ്മാരക അവാര്‍ഡ്  മുതലായവയും  പ്രഭാ വര്‍മ നേടിയിട്ടുണ്ട്. 'സൗപര്‍ണിക' ആദ്യ കവിതാസമാഹാരമാണ്. 'ആര്‍ദ്രം',  'ചന്ദനനാഴി' തുടങ്ങിയവയാണ്  മറ്റ് പ്രധാന കൃതികള്‍.
1959ല്‍ ജനിച്ചു.


പെരുമ്പടവം ശ്രീധരന് വള്ളത്തോള്‍ പുരസ്‌കാരം


ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തെ ആധാരമാക്കി രചിച്ച 'ഒരു സങ്കീര്‍ത്തനം പോലെ'  എന്ന നോവലിലൂടെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്  വള്ളത്തോള്‍ പുരസ്‌കാരം. വള്ളത്തോള്‍ സാഹിത്യ അക്കാദമിയാണ് വള്ളത്തോള്‍ പുരസ്‌കാരം നല്‍കുന്നത്. 1, 11, 111 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.  
വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
മൂവാറ്റുപുഴയ്ക്കടുത്തുള്ള പെരുമ്പടവത്ത് 1938 ല്‍ ജനിച്ചു.

പ്രധാനകൃതികള്‍: അന്തിവെയിലിലെ പൊന്ന്, നിലാവിന്റെ ഭംഗി, എന്റെ ഹൃദയത്തിന്റെ ഉടമ, ഒരു സങ്കീര്‍ത്തനം പോലെ, അഷ്ടപദി, അഭയം, ഗ്രീഷ്മജ്വാലകള്‍, അരൂപിയുടെ മൂന്നാം പ്രാവ്, നാരായണം.


ശ്രീ. പെരുമ്പടവം ശ്രീധരനുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്‌


? സ്‌നേഹത്തേപ്പറ്റി നിരവധി കൃതികളില്‍ എഴുതിയിട്ടുണ്ട്. എന്താണ് സ്‌നേഹത്തെക്കുറിച്ചുള്ള അങ്ങയുടെ സങ്കല്പം?
സ്‌നേഹം എന്നുപറയുന്നത് ത്യാഗമാണ്. ത്യജിക്കാതെ നമുക്ക് സ്‌നേഹം നല്‍കാനോ തിരികെവാങ്ങാനോ കഴിയില്ല. മനുഷ്യനെ വിശ്വമാനവികതയിലേക്കുയര്‍ത്തുന്നത് സ്‌നേഹമാണ്.
? ഇങ്ങനെയൊരു മനോഭാവം അങ്ങയില്‍ വളര്‍ന്നുവരാനുണ്ടായ സാഹചര്യം എന്താണ്?
സ്‌നേഹത്തിന്റെ ഉദാത്തമാതൃകയാണ് യേശുക്രിസ്തു. ത്യാഗത്തിലൂടെ സ്‌നേഹമെന്തെന്ന് അദ്ദേഹം നമുക്ക് കാണിച്ചുതന്നു. യേശുക്രിസ്തു, ബുദ്ധന്‍, ഗാന്ധിജി, ശ്രീനാരായണഗുരു തുടങ്ങിയ മഹാത്മാക്കളുടെ ജീവിതകഥകളാണ് വിശ്വസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉദാത്തമാതൃക എന്നെ പഠിപ്പിച്ചത്.
? തനിച്ചിരിക്കാന്‍ കഴിയുന്നത് ഒരു മഹാഭാഗ്യമായി അങ്ങുപറഞ്ഞിട്ടുള്ളത് എവിടെയോ വായിച്ചതോര്‍ക്കുന്നു. ഏകാന്തത ഒരു ഭാഗ്യമായി അങ്ങുകരുതാന്‍ കാരണമെന്താണ്?
'ഭൂമിയുടെ ഹൃദയം' എന്നു ഞാന്‍ വിശേഷിപ്പിക്കുന്ന പെരുമ്പടവത്ത് ജനിച്ചു. നാലുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മയാണ് എന്നെ വളര്‍ത്തിയത്. കഷ്ടപ്പാടും ദാരിദ്ര്യവും അവഗണനയും സഹിച്ചാണ് ഞാന്‍ വളര്‍ന്നത്. സ്‌നേഹിതന്മാരില്‍ നിന്നെല്ലാം അകന്നുള്ള ജീവിതമായിരുന്നു എന്റേത്. കളിച്ചുനടക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാല്‍ വായനയ്ക്ക് ധാരാളം സമയം കിട്ടിയിരുന്നു. പാടവരമ്പത്തും കുന്നിന്‍ചെരിവുകളിലും തോട്ടുവക്കത്തും എന്നുവേണ്ട ആളൊഴിഞ്ഞ ഇടങ്ങളിലൊക്കെ പോയിരുന്ന് വായിക്കും.
? വിദ്യാഭ്യാസകാലഘട്ടത്തില്‍ അധ്യാപകരുടെ സ്വാധീനം താങ്കളുടെ സാഹിത്യവാസനയ്ക്ക് സഹായകമായിട്ടുണ്ടോ?
തീര്‍ച്ചയായും. കവയിത്രിയായ സിസ്റ്റര്‍ മേരി ബനീഞ്ഞ, സംസ്‌കൃതപണ്ഡിതനായ ഫാ. എബ്രഹാം വടക്കേല്‍ എന്നിവരുടെ സാമീപ്യം എന്റെ സര്‍ഗാത്മകചേതന വളരാന്‍ സഹായിച്ചിട്ടുണ്ട്. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ തന്നുകൊണ്ടിരുന്ന മരങ്ങാട്ടുപിള്ളിക്കാരനായ ജോര്‍ജ്ജ് ജോസഫ്‌സാറും എന്റെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്.
? 'വായന'യെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
വായനയാണ് എല്ലാറ്റിനും അടിസ്ഥാനം. മാത്രമല്ല അതൊരു പുണ്യപ്രവൃത്തിയുമാണ്. വായന നമ്മുടെ ജന്മസിദ്ധമായ കഴിവുകളെ ഉത്തേജിപ്പിക്കും. ജീവിതത്തിന്റെ ഏതു മണ്ഡലത്തിലുള്ളവര്‍ക്കും വായന നല്ലൊരു സമ്പത്താണ്. നമ്മുടെ ഭൂതകാലത്തെക്കുറിച്ചറിയാനും പുതിയ സംസ്‌കാരങ്ങളെ പരിചയപ്പെടാനുമൊക്കെ അതുപകരിക്കും. മഹാന്മാരായ എല്ലാവര്‍ക്കും വായനയിലൂടെ ആര്‍ജിച്ച നല്ലൊരു അനുഭവസമ്പത്തിന്റെ പശ്ചാത്തലമുണ്ട്.
? വിദ്യാര്‍ഥികള്‍ക്ക് നല്കാനുള്ള സന്ദേശമെന്താണ്?
മറ്റുള്ളവരെ സഹാനുഭൂതിയോടെയും സ്‌നേഹത്തോടെയും കാണുവാന്‍ ശ്രമിക്കുക. പ്രപഞ്ചത്തിന്റെ നാരായവേര് മനുഷ്യനാണ്. ആരെയും സ്‌നേഹിക്കാന്‍ കഴിയലാണ് യഥാര്‍ഥസ്‌നേഹം. സ്വന്തമായുള്ളതിനെ മാത്രം സ്‌നേഹിക്കുന്നത് സ്വാര്‍ഥതയാണ്.


Thursday, 3 October 2013

മെഗാന്‍ യങ് മിസ് വേള്‍ഡ്


മിസ് ഫിലിപൈന്‍സ് മെഗാന്‍ യങ് പുതിയ ലോക സുന്ദരി. ഇന്തോനേഷ്യയിലെ ബാലിദ്വീപില്‍ നടന്ന ലോകസുന്ദരി മത്സരത്തില്‍ നിരവധി സുന്ദരിമാരെ പിന്തള്ളിയാണ് മെഗാന്‍ യങ് സുന്ദരിപ്പട്ടം ചൂടിയത്. മിസ് ഫ്രാന്‍സ് മറീന്‍ ലോര്‍ഫെലിന്‍ രണ്ടാമതും മിസ് ഘാന കരാന്‍സര്‍ നാ ഒകെയ്‌ലി ഷൂട്ടര്‍ മൂന്നാമതുമെത്തി. ഇന്ത്യന്‍ പ്രതിനിധിയായി മത്സരിച്ച മിസ് ഇന്ത്യ നവനീത് കൗര്‍ ധില്ലന്‍ അവസാന പത്തുപേരിലെത്താന്‍ കഴിയാതെ പുറത്തായെങ്കിലും 'മിസ് മള്‍ട്ടീമീഡിയ' കിരീടം ചൂടി.

അമേരിക്കയിലെ വെര്‍ജിനിയ സ്‌റ്റേറ്റിലുള്ള അലക്‌സാണ്ട്രിയയിലാണ് 1990 ഫെബ്രുവരി 27ന് യങ് ജനിച്ചത്. പിതാവ് അമേരിക്കക്കാരനും മാതാവ് ഫിലിപ്പെന്‍സ്‌കാരിയും. പത്താം വയസ്സില്‍ ഫിലിപ്പെന്‍സില്‍ എത്തിയ മെഗാന്‍ ടെലിവിഷന്‍ അവതാരകയായും ചലച്ചിത്രനടിയായും തിളങ്ങിയ വ്യക്തിയാണ്. മിസ് വേള്‍ഡ് കിരീടം ചൂടുന്ന ആദ്യ ഫിലിപ്പൈന്‍ വനിതയും മെഗാന്‍ ആണ്. സഹോദരി ലോറന്‍ യങും അറിയപ്പെടുന്ന നടിയാണ്. 

Thursday, 19 September 2013

ബുക്കര്‍ 'ആഗോളവല്‍ക്ക'രിച്ചു...!


രാജ്യാന്തരപ്രശസ്തമായ ബുക്കര്‍ സാഹിത്യസമ്മാനം ഇനിമുതല്‍ ആഗോളസമ്മാനമാകുന്നു. ഇതുവരെ ബ്രിട്ടന്‍, അയര്‍ലന്‍ഡ്, കോമല്‍വെല്‍ത്ത് രാഷ്ട്രങ്ങള്‍ എന്നിവടങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമായിരുന്നു ബുക്കര്‍ സമ്മാനിച്ചിരുന്നത്. 2014 മുതല്‍ ഈ നിയമം മാറുകയാണ്. ബുക്കര്‍ സമ്മാനത്തിനപേക്ഷിക്കാന്‍ ഇനി പൗരത്വപ്രശ്‌നങ്ങളൊന്നുമില്ല.
അരക്കോടിയോളം സമ്മാനത്തുകയുള്ള ബുക്കര്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും വലിയ പുരസ്‌ക്കാരമായാണ് കരുതുന്നത്. അമേരിക്കയില്‍ നിന്നടക്കമുള്ള ഇംഗ്ലീഷ് എഴുത്തുകാര്‍ മാറ്റുരക്കാനെത്തുന്നതോടെ ബുക്കര്‍ സമ്മാനത്തിന് ഇനി മത്സരമേറും.

Top News

Labour India