BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Showing posts with label Social science. Show all posts
Showing posts with label Social science. Show all posts

Wednesday, 9 October 2013

വോട്ടു ചെയ്യൂ... രസീത് വാങ്ങൂ...

ഇനി മുതല്‍ വോട്ടു ചെയ്യുന്നവര്‍ക്ക് താന്‍ വോട്ടു ചെയ്തതു സംബന്ധച്ച രസീതുകൂടി ലഭിക്കും. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ചീഫ് ജസ്റ്റീസ് പി. സദാശിവം, ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഈ സുപ്രധാനവിധി പുറപ്പെടുവിച്ചത്.


ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന വ്യക്തിക്ക് യന്ത്രത്തോടൊപ്പമുള്ള വിവിപാറ്റ് (വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍) സംവിധാനം വഴിയാണ് രസീത് ലഭിക്കുക. ഈ രസീത് പരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷം പോളിംഗ് ബൂത്തില്‍ സജ്ജീകരിക്കുന്ന പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കണം. ശേഷം അത് തുറക്കാനും പരിശോധിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമായിരിക്കും അവകാശം. വോട്ടെടുപ്പിന് ശേഷം എന്തെങ്കിലും ക്രമക്കേട് ആരോപിക്കപ്പെടുകയോ, വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചതായി പരാതിയുണ്ടാവുകയോ മറ്റോ ചെയ്താല്‍ ഈ രസീതുകള്‍ എണ്ണിനോക്കി പരിഹാരമുണ്ടാക്കാവുന്നതാണ്.


പൊതുമേഖലാസ്ഥാപനങ്ങളായ ഭാരത് ഇലക്‌ട്രോണിക്‌സും ഇലക്‌ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും വികസിപ്പിച്ച വിവിപാറ്റ് വിവിധ സ്ഥലങ്ങളില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചത് വിജയമാണെന്ന് കണ്ടിട്ടുണ്ട്. രാജ്യത്താകമാനം ഉപയോഗിക്കുന്ന 13 ലക്ഷത്തോളം വോട്ടിംഗ് യന്ത്രങ്ങളില്‍ വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഏകദേശം 1690 കോടി രൂപ മുടക്കേണ്ടിവരും.

Monday, 7 October 2013

ശ്രീലങ്കയിലെ ആദ്യ തമിഴ് മുഖ്യമന്ത്രി സ്ഥാനമേറ്റു.

ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ തമിഴ് മുഖ്യമന്ത്രി. സി. വി. വിഗ്‌നേശ്വരനാണ് (കനഗസഭാപതി വിസുവലിംഗം വിഗ്‌നേശ്വരന്‍) ജാഫ്‌ന, കിളിനൊച്ചി, മന്നാര്‍, വാവുനിയ എന്നീ ജില്ലകള്‍ ചേര്‍ത്ത് രൂപീകരിച്ച വടക്കന്‍ പ്രവിശ്യയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച്  മുഖ്യമന്ത്രി പദത്തിലെത്തിയത്. ഇദ്ദേഹം സുപ്രീം കോടതി മുന്‍ ജഡ്ജിയാണ്. ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്ഷെയുടെ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ.


തമിഴ് വിമോചനപുലികളുടെ ശക്തികേന്ദ്രമായിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്ത് 25 വര്‍ഷം മുന്‍പ് രൂപീകൃതമായ വടക്കന്‍ പ്രവിശ്യയില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ തമിഴ് കക്ഷികളുടെ കൂട്ടുമുന്നണിയായ തമിഴ് നാഷണല്‍ അലയന്‍സ് (ടിഎന്‍എ) 38 സീറ്റില്‍ 30 ഉം നേടി ആധിപത്യമുറപ്പിക്കുകയായിരുന്നു. ടെലോ, തുള്‍ഫ്, പീപിള്‍സ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് തമിഴ് ഈഴം, ഈഴം പീപിള്‍സ് ലിബറേഷന്‍ ഫ്രണ്ട്, ഇളങ്കൈ തമിഴ് അരശ് കക്ഷി എന്നിങ്ങനെയുള്ള അഞ്ച് പാര്‍ട്ടികളുടെ കൂട്ടുമുന്നണിയാണ് ടിഎന്‍എ. ഇതില്‍ ഇളങ്കൈ തമിഴ് അരശ് കക്ഷിക്കാരനാണ് മുഖ്യമന്ത്രിയായ വിഗ്‌നേശ്വരന്‍.
1939 ഒക്‌ടോബര്‍ 23ന് കൊളംബോയിലെ ഹള്‍സ്‌ഡോര്‍പ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. പിതാവ് കനഗസഭാപതി ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു. 1979 മെയ് 7നാണ് വിഘ്‌നേശ്വരന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. 2001 മാര്‍ച്ചില്‍ സുപ്രീം കോടതി ജഡ്ജി പദവിയിലെത്തി. 2004 ഒക്‌ടോബറില്‍ വിരമിച്ചു.

Monday, 30 September 2013

ഇനി നിഷേധിക്കാനുമവകാശം...


നാം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്മ്രാണ്. ജനാധിപത്യത്തില്‍ എല്ലാ അധികാരവും ജനങ്ങളിലാണ്. എന്നാല്‍ ജനാധിപത്യ അവകാശങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് എത്രത്തോളം ലഭ്യമാവുന്നുണ്ട് എന്നത് സംശയമാണ്. കൂടാതെ അധികാരസ്ഥാനങ്ങള്‍ കയ്യാളുന്നവരുടെ അഴിമതിയും മറ്റും ജനാധിപത്യത്തിന്റെ അന്തസിനെ കുറയ്ക്കുന്നുമുണ്ട്. പക്ഷേ, അടുത്തകാലത്തായി ജനങ്ങളുടെ അവകാശങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നടപടികള്‍ പല ഭാഗങ്ങളില്‍നിന്നും വന്നുകൊണ്ടിരിക്കുന്നത് ശുഭകരമാണ്. അഴിമതിക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്ന യുവജനപ്രതിഷേധങ്ങള്‍, കോടതിയുടെ ഇടപെടലുകള്‍ തുടങ്ങിയവയൊക്കെ അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കാതെ തരമില്ല എന്ന നിലയിലേക്ക് കുറേയൊക്കെ എത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇതാ അതിസുപ്രധാനമായൊരു വിധി ബഹുമാനപ്പെട്ട സുപ്രീം കോടതി അടുത്തയിടെ പുറപ്പെടുവിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുന്നതുപോലെതന്നെ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടില്ല (നിഷേധ വോട്ട്) എന്നു രേഖപ്പെടുത്താനും വോട്ടര്‍ക്ക് അവകാശമുണ്ട് എന്നതാണത്.
ചീഫ് ജസ്റ്റീസ് സദാശിവം ജസ്റ്റീസ്മാരായ രഞ്ജന ദേശായി, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബഞ്ചാണ് ചരിത്രപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. ഇതിലൂടെ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടില്ല എന്നു രേഖപ്പെടുത്താനുള്ള ബട്ടണ്‍/ അധിക കോളം ഏര്‍പ്പെടുത്തുന്നതിന് ഇലക്ഷന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കുമെതിരായ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇതുവഴി വോട്ടര്‍മാര്‍ക്ക് അവകാശം കിട്ടുകയാണ്. ഇഷ്ടമില്ലാത്ത സ്ഥാനാര്‍ത്ഥിയാണെങ്കില്‍ ഇപ്പോള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നവരും ഇത്തരമൊരു സംവിധാനം ഉണ്ടെങ്കില്‍ വോട്ടുചെയ്യാനെത്തും എന്ന് സുപ്രീം കോടതി പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ്. പാര്‍ലമെന്റിലും നിയമസഭകളിലും ഇപ്പോള്‍ ഇതിന് സമാനമായൊരു സംവിധാനം നിലനില്‍ക്കുന്നുണ്ട്. അവിടെ വിവിധ വിഷയങ്ങളില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ 'യെസ്', 'നോ' എന്നതിനൊപ്പം 'അബ്‌സ്‌റ്റെയ്ന്‍' (വിട്ടുനില്‍ക്കുന്നു) എന്നു രേഖപ്പെടുത്താനുള്ള ബട്ടണ്‍ കൂടിയുണ്ട്. ഇത് ഇനി സാധാരണ ജനത്തിനും ലഭിക്കാന്‍ പോകുന്നു എന്നര്‍ത്ഥം.

Thursday, 30 May 2013

ഏറ്റവും പഴക്കമുള്ള തോറ ചുരുള്‍ കണ്ടെത്തി!

ലോകത്തിലിന്നുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളവയിലേക്കും വച്ച് ഏറ്റവും പഴക്കമുള്ള പൂര്‍ണ്ണമായ തോറ ചുരുള്‍ കണ്ടെത്തിയതായി ഇറ്റലിയിലെ ബൊളോണ്‍ യൂണിവേഴ്‌സിറ്റി അവകാശപ്പെട്ടു.

ജൂതന്മാരുടെ വിശുദ്ധഗ്രന്ഥമാണ് തോറ. ഈ ചുരുള്‍ 850 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ടതാണെന്ന് കാര്‍ബണ്‍ ടെസ്റ്റുകള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയിലെ ഹീബ്രു പ്രൊഫസര്‍ മൗറോ പെരാനിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത്.

Friday, 3 May 2013

ഡച്ചുകാര്‍ക്ക് പുതിയ രാജാവ്!

യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറ് കിടക്കുന്ന ഒരു രാജ്യമാണ് നെതര്‍ലന്‍ഡ്‌സ് അഥവാ ഹോളണ്ട്. ഈ രാജ്യക്കാരെ ഡച്ചുകാര്‍ എന്നും വിളിക്കും. ഡച്ചുകാര്‍ക്ക് എന്താ പുതിയ വിശേഷം എന്നാണോ? അവര്‍ക്ക് ആറ്റുനോറ്റിരുന്ന് ഒരു രാജാവിനെ കിട്ടിയിരിക്കുന്നു, അതും 123 വര്‍ഷങ്ങള്‍ക്ക് ശേഷം!

 നെതര്‍ലന്‍ഡ്‌സില്‍ കുറേക്കാലമായി ഭരണത്തിന്റെ തലപ്പത്ത് രാജ്ഞിമാരായിരുന്നു. ഇപ്പോഴത്തെ രാജ്ഞി ബിയാട്രിക്‌സ് കഴിഞ്ഞ 33 വര്‍ഷങ്ങളിലായി അധികാരത്തിലുണ്ട്. അവരുടെ മകന്‍ വില്ലം അലക്‌സാണ്ടര്‍ ആണ് മാതാവ് പദവി ഒഴിഞ്ഞതിനേത്തുടര്‍ന്ന് ഇപ്പോള്‍ രാജാവിന്റെ സിംഹാസത്തിലെത്തി ചരിത്രം തിരുത്തിയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവും ഇദ്ദേഹം തന്നെ. ഭാര്യ രാജകുമാരി മാക്‌സിമ അര്‍ജന്റീനക്കാരിയാണ്.
പുതിയ രാജാവ് വില്ലം അലക്‌സാണ്ടറിനെ മാതാവും സ്ഥാമൊഴിയുന്ന രാജ്ഞിയുമായ
ബിയാട്രിക്‌സ് അഭിനന്ദിക്കുന്നു. രാജകുമാരി മാക്‌സിമ സമീപം.

ഡച്ചുകാരുമായി നമുക്കും ചില ബന്ധങ്ങളുണ്ട്. 16-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ് ഡച്ചുകാര്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച് നമ്മുടെ രാജ്യത്ത് ആധിപത്യത്തിന് ശ്രമം തുടങ്ങിയത്. 1741ല്‍ മാര്‍ത്താണ്ഡവര്‍മ്മ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ തകര്‍ത്തുവിട്ടു. അതോടെ അവര്‍ നമ്മുടെ നാട്ടില്‍നിന്നും കെട്ടുകെട്ടുകയും ചെയ്തു.


Wednesday, 24 April 2013

എന്റികൊ ലെറ്റ ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി

ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി എന്റികൊ ലെറ്റ നാമനിര്‍ദേശം ചെയ്യപ്പെട്ടു. മധ്യ ഇടതുപക്ഷ പാര്‍ട്ടിയുടെ ഉപനേതാവാണ് നാല്‍പത്തിയാറുകാരനായ ലെറ്റ. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട  ജോര്‍ജിയോ നാപൊളിറ്റാനോയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലെറ്റയെ നാമനിര്‍ദേശം ചെയ്തത്. 1998-ല്‍ മുപ്പത്തിരണ്ടാം വയസ്സിലാണ് ലെറ്റ ആദ്യമായി മന്ത്രിയായത്. ഇറ്റലിയില്‍ ഈ പദവിയലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.

Sunday, 14 April 2013

നിക്കൊളാസ് മഡുറോ വെനസ്വേലിയിലെ പുതിയ പ്രസിഡന്റ്

വെനസ്വേലിയിലെ പുതിയ പ്രസിഡന്റായി  സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ നിക്കൊളാസ് നിക്കൊളാസ് മഡുറോ തിരഞ്ഞെടുക്കപ്പെട്ടു. 50.66 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. 
അന്തരിച്ച പ്രസിഡന്റ് ഹ്യൂഗോ ചാവേസ് ചികിത്സയിലായ നാള്‍ മുതല്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായിരുന്നു മഡുറോ. എതിരാളിയായ ഹെന്‍ട്രിക് കാപ്രിലെസ് കാപ്രിലെസിന് 49.07 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ ചാവേസിനെതിരെ മത്സരിച്ചതും കാപ്രിലെസ് ആയിരുന്നു.
ചാവേസിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മഡുറോ ആദ്യകാലത്ത് ബസ് ഡ്രൈവറായിരുന്നു. ട്രേഡ് യൂണിയന്‍ നേതാവെന്ന നിലയിലാണ് അദ്ദേഹം പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.


1992ല്‍ അട്ടിമറിശ്രമത്തിനിടെ ചാവേസ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ മഡുറോ ഉണ്ടായിരുന്നു. പിന്നീട് ചാവേസ് അധികാരത്തിലെത്തിയപ്പോള്‍ ആറ് വര്‍ഷത്തോളം വിദേശകാര്യമന്ത്രിയായി. 
കഴിഞ്ഞ ഒക്ടോബറിലാണ് അമ്പതുകാരനായ മഡുറോയെ വൈസ് പ്രസിഡന്റായി ചാവേസ് നാമനിര്‍ദേശം ചെയ്തത്.

Friday, 12 April 2013

'ഉരുക്കുവനിത' മാര്‍ഗരറ്റ് താച്ചര്‍ ഇനി ചരിത്രം





മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍
(87) ഓർമയായി. 
വളരെ സാധാരണ നിലയിൽ ഒരു പലചരക്കു കച്ചവടക്കാരന്റെ മകളായി ജനിച്ച് സുര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌  സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രി പദംവരെ വളര്‍ന്ന മാര്‍ഗരറ്റ് താച്ചര്‍ സ്ത്രീശക്തിയുടേയും ഭരണമികവിന്‍േറയും ഉത്തമ മാതൃകയായി ചരിത്രത്തില്‍ ഇടം നേടി.  ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ എക്കാലത്തേയും വലിയ വ്യക്തിത്വങ്ങളില്‍ ഒരാളായാണ്  താച്ചർ വിലയിരുത്തപ്പെടുന്നത്. 
1979 മുതല്‍ 1990 വരെ (1979, 83, 87 വർഷങ്ങളിൽകണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായി പ്രധാനമന്ത്രിപദത്തിലിരുന്ന താച്ചർ ബ്രിട്ടന്റെ ഒരേയൊരു വനിതാ പ്രധാനമന്ത്രിയുമായിരുന്നു.
താച്ചര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തില്‍ കൂടുതല്‍കാലം തുടര്‍ച്ചയായി ഇരുന്ന ഭരണാധികാരി കൂടിയാണ് . 1959ൽ   നോര്‍ത്ത് ലണ്ടനിലെ ഫിന്‍ച്‌ലിയില്‍നിന്ന് എം.പി. യായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അവര്‍ രാഷ്ട്രീയത്തിന്റെ മുഖ്യമണ്ഡലത്തിലെത്തി. 

Tuesday, 26 March 2013

കോഴിക്കോട് സമൂതിരി പി.കെ.എസ്. രാജ അന്തരിച്ചു.

കോഴിക്കോട് സാമൂതിരി പി.കെ.എസ്. രാജ (100) അന്തരിച്ചു.
2003 ല്‍ പി.കെ. എട്ടനുണ്ണി രാജയുടെ വിയോഗത്തെ തുടര്‍ന്നാണ് അദ്ദേഹം സാമൂതിരിയായി അധികാരമേറ്റത്.
തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് തെക്കേക്കെട്ട് താവഴിയില്‍ 1088 മീനം ഒമ്പതിന് അത്തം നാളിലാണ് (1913 മാര്‍ച്ച് 22) കുഞ്ഞനിയന്‍ എന്ന പി. കെ. എസ്. രാജ ജനിച്ചത്. ദേശമംഗലം മനയിലെ എ. കെ. ടി. കെ. എം. അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും കുഞ്ഞിത്തമ്പാട്ടി തമ്പുരാട്ടിയുടെയും മകനായാണ് ജനനം. കോവിലകം ശ്രീകൃഷ്ണവിദ്യാലയത്തില്‍ അഞ്ചാം ക്ലാസ് വരെ പഠനം. തുടര്‍ന്ന് തളി സാമൂതിരി ഹൈസ്‌കൂളില്‍ നിന്ന് 1928 ല്‍ മെട്രിക്കുലേഷനും 1930 ല്‍ സാമൂതിരി കോളേജില്‍ നിന്ന് ഒന്നാംക്ലാസോടെ ഇന്റര്‍മീഡിയറ്റും പാസായി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ ഓണേഴ്‌സ് എടുത്തു.
മൂന്നു വര്‍ഷത്തെ മദ്രാസ് ജീവിതത്തിന് ശേഷം 1936 ല്‍ ഇന്ത്യന്‍ ടെലിഗ്രാഫില്‍ ജൂനിയര്‍ എഞ്ചിനീയര്‍ പരീക്ഷ പാസായി ജോലിയില്‍ പ്രവേശിച്ചു. കൊല്‍ക്കത്തയിലെ പരിശീലത്തിനുശേഷം 1937 ആഗസ്ത് അഞ്ചിന് അസമിലെ ഗുവാഹതിയില്‍ സ്ഥിരനിയമനം.
1940 നവംബര്‍ 27ന് നിലമ്പൂര്‍ കോവിലകത്തെ ഭാരതി തമ്പുരാട്ടി പി.കെ.എസ്. രാജയുടെ ജീവിതസഖിയായി. ചിറ്റഗോങ്, ബാരിസോണ്‍, അഹമ്മദബാദ്, കോയമ്പത്തൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സേവനമനുഷ്ഠിച്ച ശേഷം ചെന്നൈ ടെലിഫോണ്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജരായി 1971 ല്‍ വിരമിച്ചു.
ഗുരുവായൂരപ്പന്‍ കോളെജ്, സാമൂതിരി എച്ച്എസ്എസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, കോഴിക്കോട് തളി മഹാക്ഷേത്രം, വളയനാട്, തൃപ്പങ്ങോട്ട്, ആലത്തിയൂര്‍, തിരുനാവായ, തൃക്കണ്ടിയൂര്‍, നിറംകൈതക്കോട്ട തുടങ്ങി കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ നാല്‍പ്പതോളം ക്ഷേത്രങ്ങളുടെ ട്രസ്റ്റിയുമായിരുന്നു സാമൂതിരി. ഗുരുവായൂര്‍ ദേവസ്വം മാനെജിങ് കമ്മിറ്റിയിലെ സ്ഥിരാംഗമാണ്.
നിലമ്പൂര്‍ കോവലകത്തെ പരേതയായ ഭാരതിരാജയാണ് ഭാര്യ. പരേതയായ സേതുലക്ഷ്മി, ഡോ.സുധ, സരള എന്നിവരാണ് മക്കള്‍.

Thursday, 21 March 2013

ബംഗ്ലാദേശ്‌ പ്രസിഡന്റ്‌ സില്ലൂര്‍ റഹ്‌മാന്‍ അന്തരിച്ചു

ബംഗ്ലാദേശിന്റെ പ്രസിഡന്റ്‌ സില്ലൂര്‍ റഹ്‌മാന്‍ സിംഗപ്പൂരില്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ശ്വാസകോശവും കിഡ്‌നിയും സംബന്ധിച്ച അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ മാര്‍ച്ച്‌ 10 മുതല്‍ ഇദ്ദേഹത്തെ സിംഗപ്പൂരിലെ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബംഗ്ലദേശിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ രാഷ്‌ട്രീയ കലാപങ്ങള്‍ നിരവധി പേരുടെ ജീവനെടുത്ത സമയത്താണ്‌ പ്രസിഡന്റിന്റെ മരണം.
ഭരണകക്ഷിയായ അവാമി ലീഗിന്റെ മുന്‍ ഉപാധ്യക്ഷനായിരുന്നു ഇദ്ദേഹം. ഒരഭിഭാഷകനായിരുന്ന ഇദ്ദേഹം 1973ലാണ്‌ ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്‌. ബംഗാളി ഔദ്യോഗിക ഭാഷയാക്കുവാന്‍ ലക്ഷ്യമിട്ട്‌ 1952 ല്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ അന്ന്‌ വിദ്യാര്‍ത്ഥിനോതാവായിരുന്ന റഹ്‌മാന്‍ ശ്രദ്ധേയ പങ്കു വഹിച്ചു. 1971ല്‍ അന്നത്തെ സര്‍ക്കാര്‍ ഇദ്ദേഹത്തിന്‌ 20 വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്‌തു. 1975ല്‍ ഷെയ്‌ക്ക്‌ മുജിബുര്‍ റഹ്‌മാന്റെ വധത്തിനെത്തുടര്‍ന്ന്‌ അധികാരം കൈയടക്കിയിരുന്ന സൈനിക നേതൃത്വം ഇദ്ദേഹത്തെ നാലു വര്‍ഷത്തോളം ഇരുമ്പഴികള്‍ക്കുള്ളിലാക്കി. 1986ല്‍ മൂന്നാമതും സില്ലൂര്‍ റഹ്‌മാന്‍ തടവിലാക്കപ്പെട്ടു. 2007ല്‍ സൈനിക പിന്തുണയോടെ അന്നത്തെ ഭരണകൂടം ഷെയ്‌ക്ക്‌ ഹസീനയെ അറസ്‌റ്റ്‌ ചെയ്‌തകാലയളവില്‍ അവാമി പാര്‍ട്ടിയെ ഒന്നിച്ചു നിര്‍ത്തിയത്‌ സില്ലൂര്‍ റഹ്‌മാനായിരുന്നു. 2009, ഫെബ്രുവരി 12ന്‌ ബംഗ്ലാദേശിന്റെ 19-ാമത്‌ പ്രസിഡന്റായി ഇദ്ദേഹം സ്ഥാനമേറ്റു.
ഇദ്ദേഹത്തിന്റെ ഭാര്യ ഐവി റഹ്‌മാന്‍ അവാമി പാര്‍ട്ടിയുടെ ഒരു റാലിക്കിടെ ഉണ്ടായ ഗ്രനേഡ്‌ ആക്രമണത്തിനെത്തുടര്‍ന്ന്‌ മാരകമായി പരിക്കേല്‍ക്കുകയും താമസിയാതെ 2004 ആഗസ്‌റ്റില്‍ മരണമടയുകയും ചെയ്‌തിരുന്നു.

Bangladesh President Zillur Rahman Passed away


Bangladesh President Zillur Rahman, died in a Singapore hospital. He was 84. Rahman, who was suffering from kidney and respiratory problems, was taken to Singapore's Mount Elizabeth Hospital  on March 10 after his conditions worsened. The president's death comes amid some of the worst political violence in Bangladesh, which has seen at least 86 people killed since January 21. 
He was a lawyer by profession and one of the longest serving lawmakers of the country who first joined parliament in 1973. He played an active role in the Language Movement in 1952 for the establishment of Bengali as a state language as a student leader and political organiser . Authorities in what was then East Pakistan sentenced him to twenty years of imprisonment in absentia during the 1971 war and confiscated all his properties. After the assassination of Sheikh Mujibur Rahman and his family in 1975, he was also put behind bars for four years by the military government. A third period of detention happened in 1986.
He played a key role in keeping the party united after Hasina was arrested by a military-backed government in 2007. Zillur Rahman took the oath as the 19th President on February 12, 2009.
Zillur Rahman's wife Ivy Rahman, died in August 2004 after she was critically injured in a grenade attack on an Awami League party rally. 

Wednesday, 20 March 2013

കേരളത്തില്‍ 12 പുതിയ താലൂക്കുകള്‍


സംസ്ഥാനത്ത് പുതിയ 12 താലൂക്കുകള്‍ അനുവദിച്ചു. മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, താമരശ്ശേരി, കൊണ്ടോട്ടി, പട്ടാമ്പി, ഇരിട്ടി, കോന്നി, കാട്ടാക്കട, വര്‍ക്കല, ചാലക്കുടി, ഇടുക്കി, പത്തനാപുരം എന്നിവയാണ് പുതിയതായി അനുവദിച്ച താലൂക്കുകള്‍. ആദ്യം പതിനൊന്നു താലൂക്കുകളുടെ പേര് പ്രഖ്യാപിച്ച ശേഷം പിന്നീടു പത്തനാപുരം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. പത്തനാപുരം താലൂക്ക് ഇപ്പോള്‍ത്തന്നെ ഉണ്ടെങ്കിലും ആസ്ഥാനം പുനലൂരാണ്. ഇനി മുതല്‍ പുനലൂര്‍ ആസ്ഥാനമായുള്ളത് പുനലൂര്‍ താലൂക്കായിരിക്കും. ഇവയുടെ കാര്യങ്ങള്‍ക്കായി 33 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കേരളത്തിലെ താലൂക്കുകള്‍ ജില്ല തിരിച്ച്‌ 
  • Thiruvananthapuram District:1. Neyyattinkara, 2. Kattakkada, 3. Thiruvananthapuram, 4. Nedumangadu, 5. Chirayinkeezhu (HO: Attingal), 6. Varkala.
  • Kollam District:1. Kollam, 2.Kottarakkara,3. Karunagappally, 4.Kunnathoor (HO: Sasthamcotta), 5.Punalur, 6,Pathanapuram.
  • Pathanamthitta District:1.Adoor, 2. Konni,3. Kozhencherry (HO: Pathanamthitta), 4.Ranni, 5.Mallappally, 6.Thiruvalla.
  • Alappuzha District.:1.Cherthala, 2.Kuttanad {HO: Mankombu}, 3.Karthikappally (HO: Haripad),4.Mavelikkara,5.Chenganoor,6.Ambalappuzha (HO: Alappuzha)
  • Kottayam District.:1.Kottayam, 2.Changanasserry, 3.Vaikkom, 4.Meenachil (HO: Palai), 5.Kanjirappally.
  • Idukki District.:1.Peerimedu, 2.Udumpanchola (HO: Nedumkandam), 3.Idukki, 4.Thodupuzha,5. Devikulam.
  • Ernakulam District.:1.Aluva, 2.Kothamangalam, 3.Kunnathunadu (HO: Perumbavoor), 4.North Paravur, 5.Kochi (HO: Fort Kochi), 6.Kanayannur (HO: Eranakulam), 7.Muvattupuzha.
  • Thrissur District.:1.Thrissur, 2.Chalakudy, 3.Mukundapuram (HO: Irinjalakuda), 4.Chavakkad, 5.Kodungallur, 6.Thalappilli (HO: Wadakkancheri)
  • Palakkad District.:1.Palakkad, 2.Chittur,3.Alathoor, 4.Mannarkkad, 5.Ottappalam, 6.Pattambi.
  • Malappuram District.:1.Nilambur, 2.Eranad (HO: Manjeri), 3.Perinthalmanna, 4.Tirur, 5.Ponnani,   6.Thiroorangadi, 7.Kondotty.
  • Kozhikode District.:1.Kozhikode, 2.Koyilandi, 3.Vadakara, 4.Thamarassery.
  • Wayanad District.;1.Vythiri (HO: Kalpetta), 2.Sulthan Bathery, 3.Mananthavady.
  • Kannur District.;1.Kannur, 2.Thalassery, 3.Thalipparamba, 4.Iritty.
  • Kasaragod District.:1.Kasaragod, 2.Hosdurg, 3.Manjeshwar, 4.Vellarikundu.

Thursday, 14 March 2013

പോപ് ഫ്രാന്‍സിസ് : ജനങ്ങളുടെ മാര്‍പ്പാപ്പ

റോമന്‍ കാത്തലിക് ജനതയുടെ പരമാചാര്യനായി അര്‍ജന്റീനിയന്‍ കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ(76) തെരഞ്ഞെടുക്കപ്പെട്ടു. 266-ാത്തെ മാര്‍പ്പാപ്പയാണിദ്ദേഹം. ബ്യൂണസ് അയേഴ്‌സിലെ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

പോപ് എന്ന നിലയില്‍ നിരവധി പ്രത്യേകതകള്‍ ഇദ്ദേഹത്തിനവകാശപ്പെടാം. ആധുനിക കാലഘട്ടത്തില്‍ യൂറോപ്പിനു പുറത്തുനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പോപ് ആണിദ്ദേഹം. ആദ്യ തെക്കന്‍ അമേരിക്കന്‍ പോപും ഈ പദവിയിലെത്തുന്ന ആദ്യ ജെസ്യൂട്ട് സഭാ പ്രതിനിധിയും ഇദ്ദേഹം തന്നെ. കൂടാതെ സെന്റ് ഫ്രാന്‍സിസ് അസീസി എന്ന നാമം സ്വീകരിച്ച ആദ്യ പോപും ഇദ്ദേഹമാണ്. മാര്‍പ്പാപ്പയായശേഷം ആദ്യത്തെ പൊതുജനസമ്പര്‍ക്കത്തില്‍ത്തന്നെ പോപ് ഫ്രാന്‍സിസ് പരമ്പരാഗത രീതികളെ മാറ്റിമറിച്ചു. ജനങ്ങളെ ആശീര്‍വദിക്കുന്നതിനു പകരം തനിക്കുവേണ്ടി പ്രവര്‍ത്ഥിക്കുവാന്‍  ജനങ്ങളോട് ആവശ്യപ്പെടുകയാണ് ഇദ്ദേഹം ചെയ്തത്. മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം മറ്റു കര്‍ദിനാള്‍മാരില്‍നിന്നും ഉയര്‍ന്ന പീഠത്തില്‍ നില്‍ക്കാന്‍ ഇദ്ദേഹം വിസമ്മതിച്ചു.
ഇറ്റലിയില്‍നിന്നും കുടിയേറിയ റെയില്‍വേ ജോലിക്കാരനായിരുന്ന മാരിയോ ജോസ് ബെര്‍ഗോളിയോയുടെയും വീട്ടമ്മയായിരുന്ന റെജീന മരിയ സിവോറിയുടെയും മകനായി 1936 ഡിസംബര്‍ 17 ന് ബ്യൂണസ് അയേഴ്‌സില്‍ ജനിച്ചു. 1958 മാര്‍ച്ച് 11ന് ഈശോസഭയില്‍ അംഗമായി.  1969 ഡിസംബര്‍ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 1973 മുതല്‍ 1979 വരെ അര്‍ജന്റീനയുടെ ജെസ്യൂട്ട് പ്രൊവിന്‍ഷലായി സേവനമനുഷ്ഠിച്ചു.  ബ്യൂണസ് അയേഴ്‌സിന്റെ സഹായമെത്രാനായി 1992ല്‍ നിയമിതനായി. 1998 ഫെബ്രുവരി 28ന് ഇതേ രൂപതയുടെ ആര്‍ച്ച് ബിഷപ്പായി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 2001 ഫെബ്രുവരി 21ന് ഇദ്ദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തി.
പുതിയ മാര്‍പ്പാപ്പയ്ക്ക് സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ ഭാഷകളറിയാം. ലളിതജീവിതമാണദ്ദേഹത്തിന്റെ മുഖമുദ്ര. സമൂഹത്തിലെ പാവപ്പെട്ടവരോട് സഹാനുഭൂതി പുലര്‍ത്തുമ്പോഴും ലിബറേഷന്‍ തിയോളജി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരോഹിതര്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനത്തിലും മറ്റും ഇടപെടാന്‍ സാധ്യത നല്‍കുന്ന ദൈവശവസ്ത്രത്തോട് അനുഭാവം പുലര്‍ത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.



Pope Francis I, A Pope of the People

Cardinal Jorge Mario Bergoglio (76) from Argentina was elected the 266th Pope of Roman Catholic Church on 13 March, 2013.  He was the former Archbishop of Buenos Aires.  He has several firsts as a Pontiff.  He is the first non - European Pope in the modern era, the first South American  Pope, the first Jesuit to be a Pope and the first Pontiff to adopt the name of  St. Francis Assisi. The new Pope also broke with the tradition in his first public act of facing the 150,000 people packed in the
St. Peter’s square. Instead of blessing the crowd first, he asked them to pray for him. The Pontiff  broke with another tradition by refusing to use a platform to elevate himself above the Cardinals surrounding him while being introduced as the new Pope.
He was born on Dec. 17, 1936 in Buenos Aires to an Italian immigrant father  who worked in the railways and his wife Regina Maria Sivori, a housewife. He entered the Society of Jesus on 11 March, 1958 and was ordained as a priest on 13 December, 1969. He served as the Jesuit Provincial for Argentina from 1973 to 1979. He was named Auxiliary Bishop of Buenos Aires in 1992, and became the  Archbishop of the same diocese on 28 February 1998. John Paul II made him a Cardinal on 21 February, 2001.
He speaks Spanish, Italian and German. He leads a very simple life. He is considered a conservative with regard to abortion and same-sex marriage. Although he is pro-poor, he is against promoting Liberation Theology that encourages priests to engage in political activism.

Wednesday, 13 March 2013

ചൊവ്വയില്‍ ജീവന്‍ നിലനിന്നതിന് ഒരു പുതിയ തെളിവ് കൂടി ലഭിച്ചു

ചൊവ്വാഗ്രഹത്തില്‍ പ്രാചീനകാലത്ത് സൂക്ഷ്മരൂപത്തിലെങ്കിലും ജീവന്‍ നിലനിന്നിരുന്നു എന്നതിന് തെളിവ് ലഭിച്ചു. ചൊവ്വാപ്രതലത്തില്‍ പര്യവേക്ഷണം നടത്തുന്ന നാസയുടെ   റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റി നടത്തിയ ശിലാപരിശോധനയിലാണ് പുതിയ തെളിവ് കിട്ടിയത്.
ക്യൂരിയോസിറ്റി ചൊവ്വാപ്രതലത്തിലെ ഒരു പാറ തുറന്ന് പൊടി ശേഖരിച്ചു ആ പാറപ്പൊടി പരിശോധിച്ചപ്പോള്‍, അതില്‍ കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യമുള്ളതായി കണ്ടു. ഇത് വളരെ നിര്‍ണായകമായി ഗവേഷകര്‍ കരുതുന്നു. 
ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ചില പ്രദേശങ്ങളിലെങ്കിലും ജീവന് അനുകൂലമായി സാഹചര്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യമെന്ന് നാസ ഗവേഷകര്‍ പറയുന്നു. 
ഒരുകാലത്ത് ജലം അവിടെ ഉണ്ടായിരുന്നതിന്റെ വ്യക്തമായ സൂചനയാണ് കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യം. തീര്‍ച്ചയായും ഇതു ജീവന് അനുകൂലമായ സാഹചര്യമാണ് .


Life on Mars... New evidences...
A new proof of life that existed on Mars, though minute in form, has been discovered. It was uncovered by NASA’s Curiosity Rover exploring the Martian rocks. The examination of powder drilled from a Martian rock revealed that it contained water-bearing minerals like clay. Scientists consider this as a decisive discovery. According to the researchers, the presence of clay minerals is a vital proof regarding the favourable conditions for life that existed at certain parts of Mars billions of years ago. The existence of past water increases the possibilities of life on that planet.

Tuesday, 12 March 2013

ഉഹുറു കെനിയാറ്റ: കെനിയയുടെ പുതിയ പ്രസിഡന്റ്‌


ഫ്രിക്കന്‍ രാഷ്‌ട്രമായ കെനിയയുടെ പുതിയ പ്രസിഡന്റായി ഉഹുറു മ്യുഗായ്‌ കെനിയാറ്റ തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ത്ഥി റെയ്‌ല ഒഡിംഗയ്‌ക്കെതിരെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു കെനിയാറ്റയുടെ വിജയം. 
കെനിയയുടെ സ്ഥാപക പ്രസിഡന്റ്‌ ജോമോ കെനിയാറ്റയുടെ പുത്രന്‍ കൂടിയാണിദ്ദേഹം. `ഉഹുറു' എന്ന വാക്കിന്‌ കെനിയന്‍ ഭാഷയില്‍ (സ്വാഹിലി) `സ്വാതന്ത്ര്യം' എന്നാണര്‍ത്ഥം. കെനിയയിലെ പ്രബലമായ കികുയു ഗോത്രത്തില്‍പ്പെട്ട കെനിയാറ്റയ്‌ക്കെതിരെ ഗോത്രകലാപം ഇളക്കിവിട്ട്‌ അനേകം പേര്‍ കൊല്ലപ്പെടാനിടയാക്കിയതിന്‌ രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ കേസ്‌ നടക്കുന്നുണ്ട്‌.
2001ല്‍ പാര്‍ലമെന്റിലെത്തി. അന്നത്തെ പ്രസിഡന്റ്‌ മോയിയുടെ ആശീര്‍വാദത്തോടെ തരതമ്യേന പരിചയം കുറഞ്ഞയാളായിട്ടും കെനിയാറ്റ തദ്ദേശഭരണ മന്ത്രിയായി. 2008 മുതല്‍ കെനിയയുടെ ഡപ്യൂട്ടി പ്രൈം മിനിസ്‌റ്ററായിരുന്നു. ഇതേ പദവിയിലിരിക്കെ 2009 മുതല്‍ 2012 വരെ ഫിനാന്‍സ്‌ മിനിസ്‌റ്ററുടെ പദവിയും വഹിച്ചു. രാജ്യാന്തര കോടതിയില്‍ കേസ്‌ വന്നതോടെ 2012 ജനുവരിയില്‍ ധനകാര്യ മന്ത്രിപദത്തില്‍ നിന്ന്‌ രാജിവച്ചു.

Uhuru Kenyatta: the new Kenyan President
Uhuru Kenyatta has won the presidential election in the African nation Kenya. He defeated his opponent Raila Odinga with a narrow margin. He is also the son of Kenya’s founding President, Jomo Kenyatta. The word ‘Uhuru’ in Swahili language means ‘freedom’.
A case is going on in the International Criminal Court (ICC) against Kenyatta who belongs to the Kikuyu tribe, for instigating and financing tribal violence in which over thousands died.
He entered the Parliament in 2001. Despite of his inexperience, Kenyatta became minister for local government, under the blessings of the then President Moi. Since 2008 he served as the Deputy Prime minister of Kenya. At the same time, he held the post of the Finance minister from 2009 to 2012. It was when the suit was filed against him in the ICC that he resigned from the post of  the Finance minister. 

Republic of Kenya
Legislature
-National Assembly
Independence
 - from the United Kingdom-12 December 1963 
 - Republic declared-12 December 1964 
Area 
- Total 581,309 km2 (47th) 224,080 sq mi 
 - Water (%) 2.3
Population
 - 2013 estimate-43,500,000 (31st)
 - 2009 census-38,610,097[2]
 - Density-67.2/km2 (140th)174.1/sq mi

Top News

Labour India