BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday, 5 December 2013

നെല്‍സണ്‍ മണ്ടേല വിടവാങ്ങി (Nelson Mandela died)

ദക്ഷിണാഫ്രിക്കക്കും ലോകത്തിനും ഇത് കറുത്തദിനം.   വര്‍ണവിവേചനത്തിന്റെയും അടിമത്തത്തിന്റേയും  ഇരുണ്ട ചങ്ങലകളില്‍നിന്നും സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ ഉണര്‍ത്തിയ സമരനായകന്‍ നെല്‍സണ്‍ മണ്ടേലയെ മരണം വന്നു വിളിച്ചിരിക്കുന്നു.


ദീര്‍ഘകാലമായി രോഗക്കിടക്കയിലായിരുന്ന മണ്ടേല ജോഹന്നാസ് ബര്‍ഗിലെ സ്വവസതിയിലാണ് 95കാരനായിരുന്ന മണ്ടേല അന്ത്യശ്വാസം വലിച്ചത്. അഹിംസയിലൂന്നിയ സമരശക്തി തെളിയിച്ച ഗാന്ധിജിയ്ക്ക് ശേഷം ലോകം ആ പാതയില്‍ ചരിക്കുന്ന മറ്റൊരു വിശ്വവ്യക്തിയെ കാണുകയായിരുന്നു മണ്ടേലയില്‍.
കറുത്തവര്‍ഗ്ഗ വിമോചനത്തിന് വെള്ളക്കാരുടെ ഭരണകൂടത്തോട് പൊരുതിയ മണ്ടേലയെ അധികൃതര്‍ 27 വര്‍ഷത്തോളം റോബന്‍ ദ്വീപിലെ ജയിലില്‍ തടവിലട്ടു. തടവില്‍ കിടന്നും തന്റെ ജനതയുടെ സ്വാതന്ത്ര്യമോഹങ്ങളെ പ്രോജ്വലിപ്പിച്ച ആ സമരനായകന്‍ ഒടുവില്‍ പുറത്തുവന്നത്  സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ ചരിത്രമെഴുതിക്കൊണ്ടായിരുന്നു. 1964ല്‍ ജയിലിലടയ്ക്കപ്പെട്ട മണ്ടേല മോചിതനായത് 1990 ഫെബ്രുവരി 11ന്. ആ വിരോചിത പോരാട്ടത്തെ മാനിച്ച് 1993ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരം നല്‍കപ്പെട്ടു.
1994ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബാനറില്‍ ജനവിധി തേടിയ മണ്ടേല ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായി. 1994 ഏപ്രില്‍ 14ന് വര്‍ണ്വിവേചനം അവസാനിപ്പിച്ചുകൊണ്ടുള്ള  നിയമവും നിലവില്‍വന്നു.
1979ല്‍ നെഹ്‌റു അവാര്‍ഡും 1990ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നയും നല്‍കി നമ്മുടെ രാജ്യം ആ മഹാനുഭാവന് ആദരമര്‍പ്പിച്ചു.
1918 ജൂലൈ 18ന്  ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റുവിലുള്ള ഉംവേസോ എന്ന ഗ്രാമത്തിലാണ് മണ്ടേല ജനിച്ചത്. സോസ ഭാഷ സംസാരിക്കുന്ന മാഡിബ വംശത്തില്‍പെട്ടയാളാണ് ഇദ്ദേഹം. 'ദക്ഷിണാഫ്രിക്കയുടെ പിതാവ'് എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്.

നെല്‍സണ്‍ മണ്ടേലയുടെ ലഘുജീവചരിത്രം വീഡിയോ കാണാം...




Wednesday, 4 December 2013

ലോക സ്‌കൂള്‍ ഒളിംപ്യാഡില്‍ മലയാളിത്തിളക്കം!

ബ്രസീലിലെ ബ്രസീലിയയില്‍ നടക്കുന്ന ലോക സ്‌കൂള്‍ ഒളിംപ്യാഡില്‍ മലയാളിക്കുട്ടികളിലൂടെ ഇന്ത്യന്‍ കുതിപ്പ്. 60 അംഗ ഇന്ത്യന്‍ ടീമില്‍ 7 കുട്ടികള്‍ കേരളത്തില്‍നിന്നാണ്.
കോട്ടയം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ താരമായ അഞ്ജലി ജോസ് 400 മീ. ഹര്‍ഡില്‍സില്‍ വെള്ളി നേടി. കോട്ടയം എം. ടി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. പാലക്കാട് കല്ലടി എച്ച്എസ്എസിലെ ബബിത സി. ആണ് മറ്റൊരു മെഡല്‍ ജേതാവ്. 800 മീറ്ററില്‍ ബബിത വെങ്കലം നേടി. നേരത്തെ, കഴിഞ്ഞ സെപ്റ്റംബറില്‍ മലേഷ്യയില്‍വച്ച് നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പിലും 800 മീറ്ററില്‍ ബബിത വെങ്കലം നേടിയിരുന്നു. കൂടാതെ സ്വര്‍ണ്ണം നേടിയ 4 x 400  മീറ്റര്‍  റിലേ ടീമിലും ബബിയ അംഗമായിരുന്നു. 1500 മീറ്ററില്‍ എറണാകുളം തേവര സേക്രഡ് ഹാര്‍ട് സ്‌കൂളിലെ ലേഖ ഉണ്ണിയും വെങ്കലം നേടി.
ഡല്‍ഹിക്കാരന്‍ ശക്തി സോളങ്കിയാണ് മറ്റൊരു മെഡല്‍ ജേതാവ്.  ആണ്‍കുട്ടികളുടെ ഷോട്പുടില്‍ സോളങ്കി വെങ്കലം നേടി.

Monday, 2 December 2013

ആമസോണിന് ഓര്‍ഡര്‍ കൊടുത്തോളൂ... പാഴ്‌സല്‍ വിമാനത്തില്‍ വീട്ടുമുറ്റത്തെത്തും...!

ജോലിക്ക് ആളെക്കിട്ടാന്‍ വലിയ ബുദ്ധിമുട്ടുള്ള കാലമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും ഫാക്ടറികളിലും കടകളിലും എന്തിന് ഓണത്തിന് പുലികളിക്ക് വേഷം കെട്ടാന്‍ പോലും അന്യ നാട്ടുകാരെയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണ് നമ്മുടെ നാട്ടിലും. ഇത് തന്നെയാണ് ആഗോളതലത്തിലും എന്നു തോന്നുന്നു. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിന്റെ പുതിയ നീക്കത്തെപ്പറ്റി അറിയുമ്പോള്‍ നമുക്കിത് ഉറപ്പിക്കാം. 

ആമസോണ്‍ അമേരിക്കയില്‍ ഉപഭോക്താക്കള്‍ക്ക്‌ ഓര്‍ഡറുകളെത്തിക്കാന്‍ ആളി ല്ലാത്ത ചെറുവിമാനം (drone) പരീക്ഷിക്കുന്നു. ഓര്‍ഡര്‍ നല്‍കി അരമണിക്കൂറിനകം ഉപയോക്താവിന്റെ പക്കല്‍ സാധനമെത്തിക്കാനാണ്  'പ്രൈം എയര്‍ ' ( Prime Air) എന്നു പേരിട്ടിരിക്കുന്ന പുതിയ മാര്‍ഗം പരീക്ഷിക്കുന്നതെന്ന് ആമസോണ്‍ മേധാവി ജെഫ് ബെസോസ്  അറിയിച്ചു. പരമാവധി 2.3 കിലോഗ്രാം ഭാരം വരെയുള്ള പാഴ്‌സലുകള്‍ വഹിക്കാന്‍ പാകത്തിലുള്ള ഡ്രോണ്‍ ആണ് ആമസോണ്‍ വികസിപ്പിക്കുന്നത്. 'ഒക്ടോകോപ്റ്റര്‍ ' ( Octocopter ) എന്നാണ് ഡെലിവറി ഡ്രോണിനിട്ടിരിക്കുന്ന പേര്.  അരമണിക്കൂര്‍ കൊണ്ട് ഓര്‍ഡര്‍ ചെയ്ത സാധനങ്ങളെത്തിക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.


ആമസോണ്‍ പ്രൈം എയര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് കാണാം...


എന്നാല്‍ പ്രൈം എയര്‍ സര്‍വീസ്  പ്രവര്‍ത്തികമാകാന്‍ അഞ്ചു വര്‍ഷമെങ്കി ലുമെടുക്കും. തല്ക്കാലം ഇതിന് തടസ്സമായി ചില നിയമപ്രശ്‌നങ്ങളുമുണ്ട്. യു.എസ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ് എ എ) ആളില്ലാവിമാനങ്ങള്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇതുവരെ അനുവാദം നല്‍കിയിച്ചില്ല. പോലീസിന്റെയും ഗവണ്‍മെന്റ് ഏജന്‍സികളുടെയും ആവശ്യത്തിന് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ മാത്രമേ അനുമതിയുള്ളൂ. 

Friday, 29 November 2013

ചന്ദ്രനില്‍ കൃഷി ചെയ്യാന്‍ നാസ റെഡി! (NASA to plant trees in Moon)

യുഎസ് ബഹിരകാശ ഏജന്‍സിയായ നാസ ചന്ദ്രനില്‍ ചെടികളും പച്ചക്കറികളും നടാന്‍ പദ്ധതിയിടുന്നു. മുള്ളങ്കി പോലുള്ള പച്ചക്കറികളുടെ വിത്തുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനുദ്ദേശിക്കുന്നത്. അടുത്ത രണ്ടുവര്‍ഷത്തിനകം വിക്ഷേപിക്കുന്ന വാണിജ്യ പര്യവേക്ഷണ ബഹിരാകാശ വാഹനങ്ങളില്‍ ഇവയുടെ വിത്തുകള്‍ ചന്ദ്രോപരിതലത്തില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ സസ്യജാലങ്ങള്‍ക്ക് വളരാനുള്ള സാഹചര്യമുണ്ടോയെന്ന് പരീക്ഷിക്കുകയാണ് ലക്ഷ്യം. ചന്ദ്രനിലേതിന് സമാനമായ അന്തരീക്ഷത്തില്‍ ചെടികള്‍ വളര്‍ത്തുന്നതായി അടുത്തയിടെ ചൈന അവകാശപ്പെട്ടിരുന്നു. 


വായു നിറച്ച പ്രത്യേക പാത്രങ്ങളില്‍ ചന്ദ്രനിലേക്കയക്കുന്ന വിത്തുകള്‍ മുളയ്ക്കാനും 10 ദിവസംവരെ വളരാനുമുള്ള വെള്ളം പ്രത്യേക ഫില്‍ട്ടര്‍ പേപ്പറുകളില്‍ അടക്കം ചെയ്ത നിലയില്‍ ഇതിനൊപ്പമയയ്ക്കും. വളര്‍ച്ചയും മറ്റു വിവരങ്ങളും അപ്പപ്പോള്‍ നിരീക്ഷിച്ച്  ഭൂമിയിലെ നിരീക്ഷണകേന്ദ്രത്തിലറിയിക്കാന്‍ കാമറകളും സെന്‍സറുകളും കൂടെയുണ്ടാവും. സൂര്യപ്രകാശമുള്ള ചന്ദ്രനില്‍ ചെടികള്‍ വളര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രകാശസംശ്ലേഷണത്തിനുശേഷം അവ പുറന്തള്ളുന്ന ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുമെന്നും അതുവഴി മറ്റു ജീവജാലങ്ങള്‍ക്കും  അവിടെ നിലനില്‍ക്കാന്‍ കഴിയുമെന്നുമാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.

ഐസണ്‍ (ISON) - ഈ നൂറ്റാണ്ടിന്റെ ആകാശവിസ്മയം!

അടുത്തകാലത്ത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ഒന്നാണ് ഐസണ്‍ (ISON) എന്ന വാല്‍നക്ഷത്രം അഥവാ ധൂമകേതു. റഷ്യക്കാരനായ ആര്‍ട്യോം നോവിചനോക്, ബലാറസുകാരനായ വിതാലി  നെവ്‌സ്‌കി എന്നീ വാനനിരീക്ഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. റഷ്യയിലെ ഇന്റര്‍നാഷണല്‍ സയന്റിഫിക് ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക് എന്ന വാനനിരീക്ഷണകേന്ദ്രത്തിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. 


ഐസണ്‍ ഒരു സണ്‍ ഗ്രേസിംഗ്’ധൂമകേതുവാണ്. അതായത് സൂര്യന് നേരെ നീങ്ങുന്ന ഗണത്തില്‍പെട്ടത്. അതാണ് അതിന്റെ പ്രാധാന്യവും. സാധാരണഗതിയില്‍ സൂര്യന് സമീപമെത്തുമ്പോഴേയ്ക്കും വാല്‍നക്ഷത്രങ്ങള്‍ എരിഞ്ഞുതീരും. ഐസണ്‍ കുറെയൊക്കെ സൂര്യതാപത്തെ അതിജീവിച്ച് നിന്നേക്കും എന്നായിരുന്നു വാനനിരീക്ഷകരുടെ വിശ്വാസം. എന്നാല്‍ നവംബര്‍ 29ന് സൂര്യന് ഏതാണ്ട് 11.6 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തിയ ഘട്ടത്തില്‍ ഐസണ്‍ തകര്‍ന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുറച്ച് ഭാഗങ്ങള്‍ അതിജീവിച്ചു നിന്നേക്കാന്‍ ഇടയുണ്ടെന്നും പറയപ്പെടുന്നു. 

ഐസണ്‍ സൂര്യന് സമീപമെത്തിയപ്പോള്‍...
ധൂമകേതുക്കളുടെ പ്രഭവകേന്ദ്രം നെപ്ട്യൂണിനടുത്തുള്ള കുയിപ്പര്‍ ബെല്‍ട്ട് (Kuiper Belt), സൗരയൂഥത്തിന്റെ പുറംവക്കിലെ ഉൗര്‍ട്ട്‌മേഘപടലം (Oort cloud) എന്നിവിടങ്ങളിലാണെന്ന് കരുതപ്പെടുന്നു. മഞ്ഞും, പൊടിയും, ഹൈഡ്രജന്‍ അടക്കമുള്ള ചില വാതകങ്ങളും ചേര്‍ന്ന ചെറു ആകാശഗോളങ്ങളാണ് ധൂമകേതുക്കള്‍.  
ധൂമകേതുവിന്റെ കേന്ദ്രം അല്ലെങ്കില്‍ ന്യൂക്ലിയസില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ്, പൊടിപടലങ്ങള്‍, കാര്‍ബണ്‍ മോണോക്‌സയിഡ്, ജലകണങ്ങള്‍ തുടങ്ങിയവ കാണപ്പെടുന്നു. ഐസണിന്റെ ന്യൂക്ലിയസിന് ഏതാണ്ട് 2 കിലോമീറ്റര്‍ വ്യാസമുണ്ടെന്നാണ് കണക്കാക്കപ്പെട്ടത്. 
സൂര്യനോടടുക്കുമ്പോള്‍ സൗരവാതകങ്ങള്‍ കോമയെ പിറകോട്ട് തെറിപ്പിക്കുന്നതുമൂലമാണ് വാല്‍നക്ഷത്രങ്ങള്‍ക്ക് നാം കാണുന്ന നീണ്ട വാല്‍ ഉണ്ടാകുന്നത്.

Top News

Labour India