BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday 10 October 2013

ചെറുകഥകളുടെ റാണിക്ക് സാഹിത്യ നോബല്‍

സമകാലിക ചെറുകഥാ ലോകത്തെ കുലപതി എന്ന് നിരൂപകര്‍ വാഴ്ത്തുന്ന കനേഡിയന്‍ എഴുത്തുകാരി ആലീസ് ആന്‍ മണ്‍റോയ്ക്ക് സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം.


1901ല്‍ നോബല്‍ സാഹിത്യ സമ്മാനം ഏര്‍പ്പെടുത്തിയശേഷം ഇത് കരസ്ഥമാക്കുന്ന പതിമൂന്നാമത്തെ വനിതയും ആദ്യ കാനഡക്കാരിയുമാണ് ആലീസ്. കാനഡയിലെ ഒന്റോറിയയിലുള്ള വിങ്ഹാം എന്ന സ്ഥലത്ത് 1931 ജൂലൈ 10നാണ് ആലീസ് ജനിച്ചത്. ഇപ്പോള്‍ 82വയസ്സുണ്ട്.
'കാനഡയുടെ ആന്റണ്‍ ചെക്കോവ്' എന്ന് വിശേഷിപ്പിക്കപെടുന്ന ആലീസ് ചെറിയ ചുറ്റുപാടുകളില്‍ ജീവിതം തളച്ചിടേണ്ടി വരുന്ന യുവതികളുടെ സംഘര്‍ഷങ്ങളും മറ്റുമാണ് കൂടുതലും തന്റെ കൃതികളിലൂടെ കൈകാര്യം ചെയ്തിട്ടുള്ളത്. കൗമാരകാലത്തുതന്നെ കഥകളെഴുതിത്തുടങ്ങിയ ആലീസിന്റെ ആദ്യ കഥ, 'ദി ഡയമെന്‍ഷന്‍സ് ഓഫ് എ ഷാഡോ' പ്രസിദ്ധീകൃതമായത് 1950ലാണ്. 1968ല്‍ പുറത്തിറങ്ങിയ 'ഡാന്‍സ് ഓഫ് ദ ഹാപ്പി ഷേഡ്‌സ്' ആണ് ആദ്യ കഥാസമാഹാരം. അതിന് കാനഡയുടെ പരമോന്നത സാഹിത്യ പുരസ്‌ക്കാരമായ ഗവര്‍ണര്‍ ജനറല്‍സ് അവാര്‍ഡ് ലഭിച്ചു. ഈ അവാര്‍ഡ് മൂന്ന് തവണ നേടി ഇവര്‍. 2009ല്‍ മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചു. കൂടാതെ പ്രശസ്തമായ ദ കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പ്രൈസും നേടിയിട്ടുണ്ട്.

നേട്ടങ്ങള്‍ക്കൊക്കെ നടുവിലും അഭിമുഖങ്ങളോടും പൊതു ഇടങ്ങളോടും അസാധാരണമായ അകല്‍ച്ച പാലിച്ച പ്രത്യേക വ്യക്തിത്വമായിരുന്നു ഈ കഥാകാരി.
2012ല്‍ പ്രസിദ്ധീകരിച്ച 'ഡിയര്‍ ലൈഫ്' ആണ് അവസാനകൃതി. 'ലൈവ്‌സ് ഓഫ് ഗേള്‍സ് ആന്‍ഡ് വിമന്‍', 'ഹു ഡു യു തിങ്ക് യു ആര്‍', 'ദ പ്രോഗ്രസ് ഓഫ് ലവ് ആന്‍ഡ് റണ്‍എവേ', 'ദ ബെഗര്‍ മെയ്ഡ്' തുടങ്ങിയവയൊക്കെയാണ് മറ്റു പ്രധാന കൃതികള്‍.
കഴിഞ്ഞ വര്‍ഷം ചൈനീസ് നോവലിസ്റ്റ് മോ യാന്‍ ആയിരുന്നു നോബല്‍ സാഹിത്യ വിജയി.


No comments:

Post a Comment

Top News

Labour India