'); jqCS72665("#comslider_in_point_72665 a").bind('click', function() { if ((this.name.length > 0) && (isNaN(this.name) == false)) { self.switchToFrame(parseInt(this.name)); return false;} }); self.comSLoadImgInFrame("0", "http://www.comslider.com/target/users/1383988655x5ac2402bf935c1790834dd96c89486fa/img/safarilogo.jpg?1383994692"); jqCS72665("#comSFrame72665_0").hide(); self.comSLoadImgInFrame("1", "http://www.comslider.com/target/users/1383988655x5ac2402bf935c1790834dd96c89486fa/img/safarilogo-1.jpg?1383994692"); jqCS72665("#comSFrame72665_1").hide(); self.comSLoadImgInFrame("2", "http://www.comslider.com/target/users/1383988655x5ac2402bf935c1790834dd96c89486fa/img/safarilogo1383991969.jpg?1383994692"); jqCS72665("#comSFrame72665_2").hide(); self.comSLoadImgInFrame("3", "http://www.comslider.com/target/users/1383988655x5ac2402bf935c1790834dd96c89486fa/img/safarilogo-2.jpg?1383994692"); jqCS72665("#comSFrame72665_3").hide(); jqCS72665("#comSFrame72665_3").hide(); self.initFrame(); } }

BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Wednesday, 8 January 2014

അമേരിക്ക തണുത്തുവിറയ്ക്കുന്നു

രൂ ക്ഷമായ തണുപ്പിലും ശീതക്കാറ്റിലും അമേരിക്ക തണുത്തുവിറയ്ക്കുന്നു. അമേരിക്കയിലും കാനഡയിലും ഹിമക്കാറ്റ് ആഞ്ഞുവീശുകയാണ്. അമേരിക്കയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും കാനഡയിലും 60 സെന്‍റീമീറ്റര്‍ വരെ കട്ടിയുള്ള മഞ്ഞുകട്ടകളാണ് പെയ്യുന്നത്. 




Monday, 6 January 2014

ജിഎസ്എല്‍വി: ഇന്ത്യയ്ക്ക് ലഭിച്ച പുതുവര്‍ഷ സമ്മാനം! (GSLV D5 Successfully Launched)

ജിഎസ്എല്‍വി ഡി-5 വിക്ഷേപണവിജയം രാജ്യത്തിന് ലഭിച്ച ഏറ്റവും വലിയ പുതുവര്‍ഷ സമ്മാനമാണ്. 2014 നേട്ടത്തിന്റെ വര്‍ഷമാകുമെന്ന സൂചന നല്‍കുന്ന മഹത്തായ വിജയം തന്നെ അത്. ഇരുപതുവര്‍ഷത്തെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി ലഭിച്ചിരിക്കുന്ന വിജയം. രണ്ടു പരാജയങ്ങളില്‍നിന്നുള്‍ക്കൊണ്ടു നടത്തിയ മഹായജ്ഞത്തിന്റെ ഫലമാണ് അത്. ചന്ദ്രയാനും മംഗള്‍യാനും വലിയ വിജയമായിരുന്നു. എന്നാല്‍ അതിലും എത്രയോ വലിയ വിജയമാണ് ജിഎസ്എല്‍വിയുടെ വിക്ഷേപണവിജയം. 


2010ലായിരുന്നു ആദ്യ പരാജയം. 2013ല്‍ അടുത്തതും. എന്നാല്‍ അതിവിദദ്ധരായ ഇന്ത്യന്‍ ശാസ്ത്രജജ്ഞന്മാര്‍ കൂട്ടായി നടത്തിയ പ്രവര്‍ത്തനത്തിലൂടെ പരാജയങ്ങളെ തട്ടിമാറ്റി നേടിയ വിജയം. ക്രയോജനിക് സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് അമേരിക്ക തടസ്സമായി. ഉര്‍വശ്ശീശാപം ഉപകാരമായതുപോലെയായി അത്. അപ്പോള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അവസരത്തിനൊത്തുയര്‍ന്നു. ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്തു. അങ്ങനെ ഇന്ത്യയുടെ സാങ്കേതിക വൈദദ്ധ്യം വളര്‍ത്താന്‍ അവര്‍ക്ക് അവസരം ലഭിച്ചു. അതിശീത അവസ്ഥയില്‍ ക്രയോജനിക് എന്‍ജിന് ആവശ്യമായ ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനും നിര്‍മ്മിക്കാനും സൂക്ഷിക്കാനും ആവശ്യമായ ടെക്‌നോളജി അതിസങ്കീര്‍ണമാണ്. ഓക്‌സിജന്‍ -1850 Cലും ഹൈഡ്രജന്‍ -2560 Cലും ആണ് ദ്രവീകൃതമാവുക. ആ അവസ്ഥയെ അതിജീവിക്കാനുതകുന്ന മെറ്റീരിയലുകള്‍ ഉണ്ടാകണം. ഈ ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനും ആണ് ക്രയോജനിക് എന്‍ജിനിലെ ഇന്ധനങ്ങള്‍.
ക്രയോജനിക് എന്‍ജിനുപയോഗിച്ച് ഭാരമേറിയ ഉപഗ്രഹങ്ങളെ ഉയര്‍ത്തി ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയും. 1982 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തേയാണ് ഇപ്പോള്‍ ഭ്രമണപഥത്തിലെത്തിച്ചിരിക്കുന്നത്. ഏകദേശം നാലായിരത്തോളം കിലോ ഭാരം വരെ ഉയര്‍ത്താനാകുന്ന എന്‍ജിനുകള്‍ ഭാവിയില്‍ നമ്മുടെ രാജ്യം വികസിപ്പിക്കും. തുടര്‍ച്ചയായി മൂന്ന് വിക്ഷേപണമെങ്കിലും ഇങ്ങനെ വിജയിപ്പിച്ചുകഴിയുമ്പോള്‍ നമുക്ക് ഉപഗ്രഹവിക്ഷേപണ രംഗത്ത് സ്വയം പര്യാപ്തതക്കു കഴിയും. അതോടെ ആ വ്യവസായത്തില്‍നിന്ന് ലാഭം കൊയ്യാനും കഴിയും. 
എന്താണ് ജിഎസ്എല്‍വി - ഡി5 വിക്ഷേപണവിജയം നമുക്കുനല്‍കുന്ന സന്ദേശം? ഇന്ത്യയ്ക്ക് എന്തും സാധിക്കും എന്നുതന്നെ. അസാധ്യമായത് ഒന്നുമില്ല എന്നുതന്നെ. ഇന്ത്യയ്ക്ക് ലോകരാജ്യ ങ്ങളുടെ മുന്‍നിരയില്‍തന്നെ നില്ക്കാനുള്ള ശേഷി ഉണ്ട് എന്നുതന്നെ. നമുക്ക് അഭിമാനിക്കാം. മഹത്തായ വിജയങ്ങള്‍ സ്വപ്നം കണ്ട് പ്രവര്‍ത്തിക്കാം.

പ്രൊഫ. എസ്. ശിവദാസ്‌

Sunday, 5 January 2014

വെള്ളിനക്ഷത്രം മറഞ്ഞു...!

മുന്‍കാല ചലച്ചിത്ര പിന്നണിഗായകനും പത്മശ്രീ ജേതാവുമായ കെ. പി. ഉദയഭാനു അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്ന ഇദ്ദേഹം 77-ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്.


1936 ജൂണ്‍ 15ന് പാലക്കാട് ജില്ലയിലെ തരൂരില്‍ ജനിച്ചു. പിതാവ് എ എസ്. വര്‍മയും മാതാവ് നേത്യാരമ്മയും. മാതൃഭൂമി പത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ കെ. പി. കേശവമേനോന്‍ അമ്മാവനായിരുന്നു.
1956ല്‍ 'നായര് പിടിച്ച പുലിവാല്' എന്ന സിനിമയിലൂടെയായിരുന്നു സിനിമാ സംഗീതലോകത്തേക്കുള്ള ഉദയഭാനുവിന്റെ പ്രവേശനം. 'എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍' എന്ന ആദ്യഗാനം തന്നെ അക്കാലത്ത് ഹിറ്റായി. തുടര്‍ന്ന് നിരവധി ഗാനങ്ങള്‍. അദ്ദേഹം പാടിയ വിഷാദഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ ഏറ്റുപാടുന്നു. 'കാനനചോലയില്‍...', 'വെളുത്ത പെണ്ണേ...', 'വെള്ളിനക്ഷത്രമേ...', 'താരമേ താരമേ...' എന്നിങ്ങനെയുള്ള പാട്ടുകളെല്ലാം മലയാളികളുടെ മനം കുളിര്‍പ്പിച്ചവയാണ്. അവസാനം പാടിയത് 2011ല്‍ പുറത്തിറങ്ങിയ 'താന്തോന്നി' എന്ന ചിത്ത്രില്‍. 'സമസ്യ' എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനുമായി.
ആകാശവാണിയില്‍ ഇദ്ദേഹം 38 വര്‍ഷം ജോലിചെയ്തു. നിരവധി പുരസ്‌ക്കാരങ്ങളും ഈ സംഗീതപ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. 1981ലെ കേരള സംസ്ഥാന അവാര്‍ഡ്, 1987ലെ സംഗീതനാടക അക്കാദമി അവാര്‍ഡ്, 1995ലെ നോണ്‍ ഫീച്ചര്‍ ഫിലിം സംഗീതസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ്,  2003ലെ കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയവ ഇതില്‍പെടുന്നു. 2009ല്‍ പത്മശ്രീ ലഭിച്ചു.

Top News

Labour India