BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday 20 April 2013

ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം...വിവരങ്ങള്‍ പുതുക്കാം...

ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ട് മാസങ്ങളായിട്ടും കാര്‍ഡ് കിട്ടിയില്ല എന്ന് പലര്‍ക്കും പരാതിയുണ്ട്. അങ്ങനെയൊരു പ്രശ്‌നം ഒരുപക്ഷേ നിങ്ങള്‍ക്കുമുണ്ടാവാം. പരിഹാരം നിങ്ങളുടെ വിരല്‍തുമ്പിലുള്ളപ്പോള്‍ എന്തിനു വെറുതെ ടെന്‍ഷനടിക്കണം!
അതെ, ആധാര്‍ കാര്‍ഡ് ഇപ്പോള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഇതിനായി സര്‍ക്കാര്‍ വെബ്‌സൈറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയാമോ! ചെയ്യേണ്ടതിത്രമാത്രം, www.eaadhaar.uidai.gov.in/eDetails.aspx എന്ന വെബ്‌സൈറ്റ് തുറക്കുക. തുടര്‍ന്ന് ആധാര്‍ രജിസ്ട്രഷന്‍ സമയത്ത് ലഭിച്ചിട്ടുള്ള രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്ന എന്റോള്‍മെന്റ് നമ്പര്‍, തീയതി, വീട്ടുപേര്, പിന്‍കോഡ് എന്നിവ വെബ്‌സൈറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നയിട ങ്ങളില്‍ നല്‍കി സബ്മിറ്റ് ചെയ്യണം. തുടര്‍ന്ന് വരുന്ന പേജില്‍ രജിസ്ട്രഷന്‍ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ ചെയ്യണം. സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന നമ്പര്‍ ശരിയാണെങ്കില്‍ Yes ക്ലിക്ക് ചെയ്താല്‍ മാത്രം മതി. അപ്പോള്‍ത്തന്നെ ആ നമ്പറിലേക്ക് ഒരു പാസ്‌വേഡ് മെസ്സേജായെത്തും. മൊബൈലില്‍ ലഭിച്ച പാസ്‌വേഡ് വെബ്‌സൈറ്റിലെ അടുത്തപേജില്‍ നല്‍കി സബ്മിറ്റ് ചെയ്താല്‍ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കാര്‍ഡ് കാണുന്നതിനും പ്രിന്റ് എടുക്കുന്നതിനും അഡോബ് റീഡര്‍ ഉപയോഗപ്പെടുത്താം.

കൂടാതെ https://portal.uidai.gov.in/updatePortal/login.action എന്ന വെബ്‌സൈറ്റില്‍ കയറി നമുക്ക് ആധാറിന് നല്‍കിയ വിവരങ്ങള്‍ തിരുത്തുകയോ പുതുക്കുകയോ ഒക്കെ ചെയ്യാം... കണ്ടോ ടെക്‌നോളജിയുടെ മിടുക്ക്!  

Thursday 18 April 2013

2012-ലെ ജ്ഞാനപീഠ പുരസ്‌കാരം തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജയ്ക്ക്

തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജ  2012-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനായി. 86-കാരനായ റാവൂരി  37 കഥാസമാഹാരങ്ങളും 17 നോവലുകളും നാല് നാടകങ്ങളും അഞ്ച് റേഡിയോനാടകങ്ങളും രചിച്ചിട്ടുണ്ട്. നിരവധി ബാലസാഹിത്യകൃതികളുടെയും രചയിതാവാണ്. ആറ് ലഘുനോവലുകളും അഞ്ച് കഥാസമാഹാരങ്ങളും ഇദ്ദേഹം കുട്ടികള്‍ക്കുവേണ്ടി എഴുതി. സിനിമാ വ്യവസായത്തിനുപിന്നിലെ ജീവിതങ്ങളുടെ കഥ പറയുന്ന 'പാകുഡു രാള്ളു' (ഉരുളന്‍ കല്ലുകള്‍) എന്ന നോവലാണ് റാവൂരിയുടെ മാസ്റ്റര്‍പീസ്. ജീവനസമരം, കാദംബരി, കൗമുദി, ഇന്‍പു തേര വേണുക തുടങ്ങിയവയാണ് ശ്രദ്ധേയകൃതികള്‍. പ്രസാദാത്മകമായ രചനാശൈലിയുടെ ഉടമയായ റാവൂരി, സാമൂഹിക പ്രതിബദ്ധതയോടെ മനുഷ്യനന്മ ലക്ഷ്യമാക്കി എഴുതിയ സാഹിത്യകാരനാണെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.
ഏഴാംക്ലാസാണ് റാവൂരിയുടെ വിദ്യാഭ്യാസയോഗ്യത. എന്നാല്‍, അദ്ദേഹത്തിന്റെ പല രചനകളും ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങളാണ്. റാവൂരിയുടെ കൃതികളെക്കുറിച്ച് ഗവേഷണങ്ങളും നടക്കുന്നു.
ലോക്‌നായക് ഫൗണ്ടേഷന്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, തെലുങ്ക് അക്കാദമി അവാര്‍ഡ്, ബാലസാഹിത്യ പരിഷത് അവാര്‍ഡ്, രാജാലക്ഷ്മി സാഹിത്യപുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചു.

പ്രാണിന്‌ ഫാല്‍ക്കെ പുരസ്‌കാരം

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്‌ക്ക്‌ രാജ്യം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരം ബോളിവുഡിലെ അതുല്യനടന്‍ പ്രാണ്‍ കൃഷ്‌ണന്‍ സിക്കന്ദറിന്‌. പത്തുലക്ഷം രൂപയും സുവര്‍ണകമലവും അടങ്ങിയതാണ്‌ പുരസ്‌കാരം.
1920 ഫെബ്രുവരി 12 ന്‌ പഴയ ഡല്‍ഹിയിലെ കോത്‌നഗറിലാണ്‌ പ്രാണ്‍ ജനിച്ചത്‌. 1945 ല്‍ പഞ്ചാബി ചിത്രമായ യമ്‌ലജാട്ടിലെ വില്ലന്‍ വേഷത്തിലൂടെ അഭിനയരംഗത്തെത്തി. തുടര്‍ന്ന്‌ 400 ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. കൂടുതലും വില്ലന്‍ വേഷങ്ങള്‍. സജ്ജീര്‍, മിലന്‍, ബര്‍സാത്‌കി ഏക്‌രാത്‌, ദേവദാസ്‌, മധുമതി, ബ്രഹ്മചാരി, കശ്‌മീര്‍ കി കലി തുടങ്ങിയവയാണ്‌ പ്രമുഖചിത്രങ്ങള്‍. അഭിനയരംഗത്തുനിന്ന്‌ വിരമിച്ച്‌ വിശ്രമജീവിതം നയിക്കുകയാണ്‌ ഇപ്പോള്‍. 2001 ല്‍ രാജ്യം പദ്‌മഭൂഷണ്‍ നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. 

Sunday 14 April 2013

നിക്കൊളാസ് മഡുറോ വെനസ്വേലിയിലെ പുതിയ പ്രസിഡന്റ്

വെനസ്വേലിയിലെ പുതിയ പ്രസിഡന്റായി  സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ നിക്കൊളാസ് നിക്കൊളാസ് മഡുറോ തിരഞ്ഞെടുക്കപ്പെട്ടു. 50.66 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. 
അന്തരിച്ച പ്രസിഡന്റ് ഹ്യൂഗോ ചാവേസ് ചികിത്സയിലായ നാള്‍ മുതല്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായിരുന്നു മഡുറോ. എതിരാളിയായ ഹെന്‍ട്രിക് കാപ്രിലെസ് കാപ്രിലെസിന് 49.07 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ ചാവേസിനെതിരെ മത്സരിച്ചതും കാപ്രിലെസ് ആയിരുന്നു.
ചാവേസിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മഡുറോ ആദ്യകാലത്ത് ബസ് ഡ്രൈവറായിരുന്നു. ട്രേഡ് യൂണിയന്‍ നേതാവെന്ന നിലയിലാണ് അദ്ദേഹം പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.


1992ല്‍ അട്ടിമറിശ്രമത്തിനിടെ ചാവേസ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ മഡുറോ ഉണ്ടായിരുന്നു. പിന്നീട് ചാവേസ് അധികാരത്തിലെത്തിയപ്പോള്‍ ആറ് വര്‍ഷത്തോളം വിദേശകാര്യമന്ത്രിയായി. 
കഴിഞ്ഞ ഒക്ടോബറിലാണ് അമ്പതുകാരനായ മഡുറോയെ വൈസ് പ്രസിഡന്റായി ചാവേസ് നാമനിര്‍ദേശം ചെയ്തത്.

Top News

Labour India