BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday 16 January 2014

ഹൈപ്പര്‍സോണിക് മിസൈല്‍ വാഹിനിയുമായി ചൈന!

ശബ്ദത്തേക്കാള്‍ പത്തുമടങ്ങ് വേഗമാര്‍ജിക്കാന്‍ കഴിയുന്ന മിസൈല്‍ വാഹിനി വിജയകരമായി പരീക്ഷിച്ചുകൊണ്ട് ചൈന ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നു. ഹൈപ്പര്‍സോണിക് മിസൈല്‍ വാഹിനികളുടെ കാര്യത്തില്‍ അമേരിക്കക്കുശേഷം ആദ്യമായൊരു രാജ്യം ഈ നേട്ടം കൈവരിക്കുന്നത് ഇപ്പോഴാണ്.


ഇതോടെ ലോകത്തെവിടെയുമുള്ള ലക്ഷ്യങ്ങളിലേക്ക് ശബ്ദത്തിന്റെ പലമടങ്ങ് വേഗത്തില്‍ മിസൈല്‍ തൊടുക്കാന്‍ ചൈന ശേഷിയാര്‍ജിച്ചുകഴിഞ്ഞു! WU-14 എന്നു പേരിട്ടിരിക്കുന്ന മിസൈല്‍ വാഹിനി ജനുവരി 9നാണ് പരീക്ഷിക്കപ്പെട്ടത്.
ഇന്ത്യയും ഈ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്്. ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗം കൈവരിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കാവശ്യമായ സാങ്കേതികവിദ്യ വികസനം അവസാന ഘട്ടത്തോടടുത്തുകൊണ്ടിരിക്കുകയാണ്. 

Wednesday 15 January 2014

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫിഫ ലോകഫുട്‌ബോളര്‍ 2013

പോര്‍ച്ചുഗലിന് ഇത് നഷ്ടത്തിന്റെയും നേട്ടത്തിന്റെയും കാലം. ലോകഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായിരുന്ന പോര്‍ച്ചുഗലിന്റെ  സ്വന്തം യുസേബിയോ അടുത്തയിടെ അന്തരിച്ചത് നികത്താനാവാത്തൊരു നഷ്ടമായി. എന്നാല്‍ നേട്ടത്തിന്റെ വാര്‍ത്ത പിറകേയെത്തി. ആധുനിക ഫുട്‌ബോളിന് പോര്‍ച്ചുഗല്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ 2013 വര്‍ഷത്തെ ഫിഫ ലോകഫുട്‌ബോളര്‍ അവാര്‍ഡ് നേടിയ വാര്‍ത്തയായിരുന്നു അത്. ഇതിനു മുന്‍പ് 2008 ലും  റൊണാള്‍ഡോ ഈ പുരസ്‌ക്കാരം നേടിയിട്ടുണ്ട്. 


അര്‍ജന്റീനയുടെ ബാര്‍സലോണ താരം ലയണല്‍ മെസിയേയും ഫ്രാന്‍സിന്റെ ബയേണ്‍ മ്യൂണിക്ക് താരം ഫ്രാങ്ക് റിബറിയേയുമൊക്കെ പിന്തള്ളിയാണ് റൊണാള്‍ഡോ ഫിഫയുടെ 'ബാലന്‍ ഡി ഓര്‍' (FIFA Ballon d'Or) എന്നറിയപ്പെടുന്ന അഭിമാന പുരസ്‌ക്കാരം നേടിയത്. ചാംപ്യന്‍സ് ലീഗിലും ജര്‍മന്‍ ദേശീയ ലീഗായ ബുന്ദസ്‌ലിഗെയിലും മറ്റും കിരീടനേട്ടത്തിലേക്ക് ബയേണ്‍ മ്യൂണിക്ക് ക്ലബിനെ കൈപിടിച്ചുയര്‍ത്തിയ കോച്ച് ജപ്പ് ഹെയ്ന്‍കസിനാണ് മികച്ച കോച്ചിനുള്ള പുരസ്‌ക്കാരം. ഇംഗ്ലണ്ടിനെതിരെ സ്വീഡനുവേണ്ടി ലോംഗ് റേഞ്ച് ബൈസിക്കിള്‍ കിക്കിലൂടെ നേടിയ അത്ഭുതഗോള്‍ ഇബ്രഹാമോവിച്ചിന്  മികച്ച ഗോളിനുള്ള പുരസ്‌ക്കാരം നേടിക്കൊടുത്തു. ജര്‍മനിയുടെ നാദിന്‍ ആംഗറര്‍ മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
നാദിന്‍ ആംഗറര്‍ മികച്ച വനിതാ താരം
അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ 209 അംഗരാഷ്ട്രങ്ങളിലെ ദേശീയ ടീം ക്യാപ്റ്റന്മാരും കോച്ചുകളും തെരഞ്ഞെടുത്ത സ്‌പോര്‍ട്‌സ് ലേഖകന്മാരും പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയാണ്  'ബാലന്‍ ഡി ഓര്‍' വിജയിയെ കണ്ടെത്തുന്നത്.

ഇബ്രഹാമോവിച്,  ജപ്പ് ഹെയ്ന്‍കസ്
1985 ഫെബ്രുവരി 5ന് പോര്‍ച്ചുഗലിലെ സാന്റോ അന്റോണിയോയിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജനിച്ചത്. സാധാരണക്കാരായ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ദാരിദ്ര്യത്തിലായിരുന്നു ബാല്യകാലം. പിന്നീട്  ഫുട്‌ബോളിലൂടെ വളര്‍ന്ന ഈ പ്രതിഭ
ഇന്ന്  ലോകത്തേറ്റവും കൂടിയ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു ( Ariel Sharon Passed Away)

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 8 വര്‍ഷങ്ങളായി കോമയിലായിരുന്ന ഷരോണ്‍ 85-ാമത്തെ വയസ്സിലാണ് ഇഹലോകവാസം വെടിഞ്ഞത്.


ഇസ്രായേല്‍ സേനയില്‍ കമാണ്ടറായിരുന്ന ഷാരോണ്‍ 1948ലെ സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ പങ്കാളിയായിട്ടുണ്ട്. അന്നുതൊട്ട് അടുത്തകാലത്ത് കിടപ്പിലാകും വരെ ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകസ്ഥാനം വഹിച്ചു ഇദ്ദേഹം. 2001 ലും 2005ലും പ്രധാനമന്ത്രിപദത്തിലെത്തി. രാഷ്ട്രീയജീവിതത്തിന്റെ ഭൂരിഭാഗവും ലികുഡ് (Likud) പാര്‍ട്ടിയില്‍ സജീവമായിരുന്ന ഇദ്ദേഹം പിന്നീട്  2005 നവംബറില്‍ പാര്‍ട്ടിവിട്ട് കാഡിമ (Kadima) എന്നൊരു പുതിയ പാര്‍ട്ടി രൂപീകരിച്ചു.  ഇസ്രയേലില്‍ യുദ്ധവീരനായി അറിയപ്പെടുന്ന ഇദ്ദേഹത്തെക്കുറിച്ച് പക്ഷെ പലസ്തീന്‍ ജനതയ്ക്ക് നല്ല ഓര്‍മകളൊന്നുമില്ല.

Top News

Labour India