BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday 13 July 2013

ടാഗോര്‍ പുരസ്‌ക്കാരം സുബിന്‍ മേത്തയ്ക്ക്‌

സാംസ്‌കാരിക സമന്വയത്തിന് നല്‍കുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിന് ഭാരത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ പുരസ്‌ക്കാരമായ ടാഗോര്‍ അവാര്‍ഡ് ഇത്തവണ സുബിന്‍ മേത്തയ്ക്ക്. ലോകപ്രശസ്തനായ പാശ്ചാത്യ ക്ലാസിക്കല്‍ സംഗീത സംവിധായകനും മ്യൂസിക്കല്‍ കണ്ടക്ടറുമാണിദ്ദേഹം.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സുപ്രം കോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ്, മുന്‍ ഗവര്‍ണര്‍ ഗോപാലകൃഷ്ണ ഗാന്ധി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി ഏകകണ്ഠമായാണ് സുബിന്‍ മേത്തയെ 2013 ലെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്. രണ്ട് കോടിയോളം രൂപയാണ് സമ്മാനത്തുക.
വയലിനിസ്റ്റും ബോംബെ സിംഫണി ഓര്‍ക്കെസ്ട്രയുടെ സ്ഥാപകനുമായ മെഹ്‌ലി മേത്തയുടെ മകനായി 1936 ഏപ്രില്‍ 29ന് സുബിന്‍ ജനിച്ചു. 1958ല്‍ വിയന്നയിലാണ് മ്യൂസിക് കണ്ടക്ടറായി അരങ്ങേറ്റം കുറിച്ചത്. പിന്നീടിദ്ദേഹം ലോകമെമ്പാടുമുള്ള വിവിധങ്ങളായ വേദികളില്‍ വലിയ വലിയ സംഗീജ്ഞരെ പങ്കെടുപ്പിച്ച് സംഗീതമേളകള്‍ കണ്ടക്ട് ചെയ്ത് പ്രശസ്തിയിലേക്കുയര്‍ന്നു. നിരവധി പുരസ്‌ക്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2011 ല്‍ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാര്‍ ബഹുമതി നേടിയിട്ടുണ്ട്.
2011ല്‍ രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മശതാബ്ദി യോടനുബന്ധിച്ചാണ് ടാഗോര്‍ പുരസ്‌ക്കാരം ഏര്‍പ്പെടു ത്തിയത്. 2012ല്‍ സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിനാണ് ഈ പുരസ്‌ക്കാരം ലഭിച്ചത്.

സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌

കേരള സാഹിത്യ അക്കാദമിയുടെ 2012 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ 'ബാള്‍ട്ടിക് ഡയറി'ക്കാണ്  യാത്രാവിവരണത്തിനുള്ള അവാര്‍ഡ്.
കേരള സാഹിത്യ അക്കാദമിയുടെ ഇൗ വര്‍ഷത്തെ യാത്രാവിവരണഗ്രന്ഥത്തിനുള്ള അവാര്‍ഡ് 'ബാള്‍ട്ടിക് ഡയറി' എന്ന മനോഹരമായ പുസ്തകത്തിനാണ്്. ലേബര്‍ ഇന്‍ഡ്യ പബ്ലിക്കേഷന്‍സിന്റെ മാനേജിങ് ഡയറക്ടറായ സന്തോഷ് ജോര്‍ജ് കുളങ്ങരയുടേതാണ് ഇൗ ഗ്രന്ഥം. കൂട്ടുകാര്‍ക്കായി ലേബര്‍ ഇന്‍ഡ്യയില്‍ എഴുതുന്ന 'സഞ്ചാരാനുഭവങ്ങളി'ലൂടെ സന്തോഷ് അങ്കിളിനെ കൂട്ടുകാര്‍ക്ക്  പരിചയമാണല്ലോ. ലോകസഞ്ചാരിയായ അദ്ദേഹത്തിന്റെ 'സഞ്ചാരം' 
എന്ന ദൃശ്യയാത്രാവിവരണ പരിപാടി കാണാത്തവരായി ആരുമുണ്ടാകില്ല. അന്റാര്‍ട്ടിക്കയി ല്‍വരെ അദ്ദേഹം ക്യാമറയുമായി പോയി ഷൂട്ടിങ് നടത്തിയിട്ടുണ്ട്. 
ആ ലോകസഞ്ചാരത്തിനിടെ ബാള്‍ട്ടിക് രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്‌റ്റോണിയ, പോളണ്ട് എന്നിവയിലൂടെ നടത്തിയ യാത്രയുടെ കഥയാണ് ബാള്‍ട്ടിക് ഡയറിയില്‍. 
ക്യാമറയിലൂടെ പകര്‍ത്തി ടി.വിയിലൂടെ നമ്മെ കാണിക്കുന്ന ദൃശ്യയാത്രാവിവരണത്തിലൊ തുങ്ങുന്നതല്ലല്ലോ ലോകസഞ്ചാരിയായ സന്തോഷിന്റെ അനുഭവങ്ങള്‍. താന്‍ കണ്ടെത്തുന്ന പച്ചയായ മനുഷ്യരുടെ കഥകളിലൂടെ ഓരോരോ നാടുകളുടെ ചരിത്രത്തിലേക്കും
ഭൂമിശാസ്ത്രത്തിലേക്കും മനോഹരമായി ഇറങ്ങിച്ചെല്ലുകയാണ് ബാള്‍ട്ടിക് ഡയറിയില്‍. 
അലക്‌സ്, ആന്‍ഡ്രീസ്, ഗര്‍വാസീസ്, പോള്‍ തുടങ്ങിയ ജീവന്‍തുടിക്കുന്ന കഥാപാത്രങ്ങള്‍, അവരുടെ ചിന്തകള്‍, ഭാവങ്ങള്‍, പ്രതികരണങ്ങള്‍ എല്ലാം ഒരു നോവല്‍ വായിക്കുംപോലെ നമുക്ക് വായിക്കാം. അതിനിടെ അറിയാതെ ആ നാടുകളുടെ കഥകള്‍ നാം അറിയും. അവയുടെ മനോഹരമായ മുഖങ്ങള്‍ നമ്മുടെ ഉള്ളിലുറയ്ക്കും. അവയൊക്കെ നമ്മുടെ പ്രിയപ്പെട്ട നാടുകളായി മാറും. അവിടെ പോകാതെ പോയ ഭാവത്തിലാകും നാം. അതാണ് മനോഹരമായ ഇൗ യാത്രാവിവരണത്തിന്റെ മാജിക്കല്‍ ഇഫക്ട്; മാന്ത്രികപ്രഭാവം! ഹൃദ്യമായ ഇൗ ഗ്രന്ഥം നിങ്ങളും വായിക്കൂ. അപൂര്‍വസുന്ദരമായ ഒരു വായനാനുഭവം നിങ്ങള്‍ക്കും ലഭിക്കും; തീര്‍ച്ച.
പ്രൊഫ. എസ്. ശിവദാസ്‌
സഞ്ചാരം കാണാം ഓണ്‍ലൈനില്‍

Kerala Sahitya Akademi Award for Santhosh George Kulangara

Kerala Sahitya Akademi Award for 2012 has been announced. The award for the best travelogue went to Sri. Santhosh George Kulangara.

‘Baltic Diary’: A  Highly Poetic Travelogue

Friends, have you heard the news? 
Kerala Sahitya Akademi’s award for the best travelogue for the year 2012 has been given to the book ‘Baltic Diary’. This book is authored by Sri. Santhosh George Kulangara, the Managing Director of Labour India Publications. You must all be familiar with Santhosh George through his column ‘Sancharam Experiences’ published in the Labour India journals. He is a globetrotter and there would be hardly anyone who hasn't watched his visual travelogue serial ‘Sancharam’
He has visited even Antarctica and shot the scenery over there. 
During his world tour, he visited the Baltic nations of Latvia, Lithuania, Estonia and Poland. ‘Baltic Diary’ contains the story of his travels through those nations. 
The travel experiences of Sri. Santhosh George are not limited only to the scenes telecast through Television.
In ‘Baltic Diary’, he delves deep into the history and geographical features of each country through the stories of the ordinary men he comes across.
The life-like characters of  Alex, Andy, Garvasis and Paul, their thoughts, feelings, reactions etc. can be read as if we are perusing a novel. In the course of such readings, we come to know the story of those lands without even being aware of it. Their beautiful faces would be fixed in our minds. Those lands would become dear to us. We would get the vicarious feeling that we too had been there. That is the magical effect of this wonderful travelogue! Go through this excellent book. A rare reading experience awaits you!
Prof. S. Sivadas

Wednesday 10 July 2013

വിംബിള്‍ഡണിന് പുതിയ അവകാശികള്‍

ലോകത്തിലെ ഏറ്റവും പേരുകേട്ട ടെന്നീസ് ചാംപ്യന്‍ഷിപ്പാണ് വിംബിള്‍ഡണ്‍. 127-ാമത് വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പ് 2013 ജൂലൈയില്‍ പൂര്‍ത്തിയായപ്പോള്‍ പതിവ് മുഖങ്ങളൊന്നും വിജയികളുടെ ലിസ്റ്റിലില്ല എന്നത് പ്രത്യേക  ശ്രദ്ധയാകര്‍ഷിച്ചു. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, മരിയ ഷറപ്പോവ, സെറീന വില്ല്യംസ് തുടങ്ങി കിരീടപ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന വമ്പന്മാരും വമ്പത്തികളുമൊന്നും പച്ച തൊട്ടില്ല.
വിംബിള്‍ഡന്‍ സെന്റര്‍ കോര്‍ട്ട്
പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്റെ ആന്‍ഡി മറേയും വനിതാ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ത്തോളിയും കിരീടം സ്വന്തമാക്കി. ഈ രണ്ടുപേരും വിംബിള്‍ഡന്‍ പുല്‍ത്തകിടിയില്‍ വെന്നിക്കൊടി പാറിച്ചത് ഇതാദ്യമായി. മാത്രമല്ല  77 വര്‍ഷങ്ങളായി ഒരു ബ്രിട്ടീഷുകാരന് അന്യമായി നിന്ന കിരീടമാണ് മറേ സ്വന്തമാക്കിയത്. ബര്‍ത്തോളിയാകട്ടെ തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടത്തിലാണ് മുത്തമിട്ടത.്
മരിയന്‍ ബര്‍ത്തോളിയും ആന്‍ഡി മറേയും കിരീടങ്ങളുമായി
ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബിലെ പുല്‍ത്തകിടിയില്‍ പ്രമുഖര്‍ക്കെല്ലാം കാലിടറിയപ്പോള്‍, ഒളിംപിക്‌സിലെ സ്വര്‍ണ്ണനേട്ടത്തിനൊപ്പം വിലമതിക്കാനാവാത്ത  വിംബിള്‍ഡന്‍ കിരീടനേട്ടവും ചേര്‍ക്കുകയായിരുന്നു ആന്‍ഡി മറേ. 2002ല്‍ യു എസ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പും ആന്‍ഡി മറേ നേടിയിട്ടുണ്ട്. 1936ലാണ് ഇതിനു മുന്‍പൊരു ബ്രിട്ടീഷുകാരന്‍ വിംബിള്‍ഡന്‍ ചാംപ്യനായത്. 1934, 35, 36 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വിംബിള്‍ഡണില്‍ കിരീടമുയര്‍ത്തിയ ഫ്രെഡറിക് ജോണ്‍ പെറി എന്ന ഫ്രെഡ് പെറിയായിരുന്നു അത്.
ഫ്രെഡ് പെറി
1987 മെയ് 15ന് സ്‌കോട്‌ലന്റിലെ ഗ്ലാസ്‌ഗോയില്‍ ആണ് മറേ ജനിച്ചത്. ഫ്രാന്‍സിലെ ഹോതെ ലോയ്‌റിലുള്ള ലെ പുയെന്‍ വാലി എന്ന സ്ഥലത്ത് 1984 ഒക്‌ടോബര്‍ 2 നാണ് ബര്‍ത്തോളിയുടെ ജനനം. സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ താമസം.

Tuesday 9 July 2013

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് 2013

20-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്‍ കൊടിയിറങ്ങി. 2013 ജൂലൈ 3 മുതല്‍ 7 വരെ പൂനെയിലെ ബാലെവാടിയിലുള്ള ശ്രീ ശിവ് ഛത്രപതി സ്‌പോട്‌സ് കോംപ്ലക്‌സില്‍ അരങ്ങേറിയ ഏഷ്യന്‍ രാജ്യങ്ങളുടെ ഈ കായിക മേളയില്‍ 43 രാജ്യങ്ങളില്‍നിന്നുള്ള 580 കായികതാരങ്ങള്‍ അണിനിരന്നു. 1989 ന്യൂഡല്‍ഹി ഗെയിംസിനുശേഷം ഇത് രണ്ടാം തവണയായാണ് രാജ്യം ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് വേദിയാകുന്നത്.
വികാസ് ഗൗഡ
പതിവുപോലെ ചൈനീസ് താരങ്ങളുടെ ആധിപത്യത്തിനാണ് മേള സാക്ഷിയായത്. 16 സ്വര്‍ണമുള്‍പ്പടെ 27 മെഡലുകള്‍ നേടി ഏഷ്യയില്‍ തങ്ങള്‍ക്ക് എതിരാളികളില്ല എന്ന് ചൈന വീണ്ടും തെളിയിച്ചു. അഞ്ച് സ്വര്‍ണത്തോടെ ബഹ്‌റൈന്‍ രണ്ടാം സ്ഥാനത്തെത്തിയതായിരുന്നു വാര്‍ത്ത. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും മറ്റും കടം കൊണ്ട മധ്യ ദീര്‍ഘദൂര അത്‌ലറ്റുകളുമായി വന്ന് ബഹ്‌റൈന്‍ രംഗം കൈയടക്കുകയായിരുന്നു. ജപ്പാന്‍ നാല് സ്വര്‍ണ്ണത്തോടെ മൂന്നാമതുമെത്തി.
ടിന്റു ലൂക്ക, അനു മറിയം ജോസ്, നിര്‍മ്മല, പൂവമ്മ
രണ്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും പത്ത് വെങ്കലവുമുള്‍പ്പടെ 17 മെഡലുകള്‍ നേടി ഇന്ത്യ ആറാം സ്ഥാനത്തെത്തി. ഡിസ്‌ക്കസ് ത്രോയില്‍ വികാസ് ഗൗഡയും വനിതകളുടെ 4 X 400 മീറ്റര്‍ റിലേയില്‍ നിര്‍മ്മല, ടിന്റു ലൂക്ക, അനു മറിയം ജോസ്, പൂവമ്മ എന്നിവര്‍ ഉള്‍പ്പെട്ട ടീമുമാണ് സ്വര്‍ണ്ണം നേടിയത്. റിലേ ടീമിലെ മലയാളി താരങ്ങളായ ടിന്റുവിന്റേയും അനു മറിയത്തിന്റെയും പ്രകടനം വിജയത്തില്‍ നിര്‍ണ്ണായകമായി. കൂടാതെ മലയാളി താരങ്ങളായ രഞ്ജിത്ത് മഹേശ്വരി ട്രിപ്പിള്‍ ജംപിലും ജിതിന്‍ തോമസ് ഹൈ ജംപിലും വെള്ളി മെഡലുകളും നേടി.
രഞ്ജിത്ത് മഹേശ്വരി

Top News

Labour India