BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday 25 April 2013

കുരുന്നിലക്കെന്തേ ചുവപ്പുനിറം


ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന ചില ചെടികളുടെ (ഉദാ. മാവ്‌) കുരുന്നിലകള്‍ക്ക്‌ ചുവപ്പുനിറം കാണുന്നു. പ്രായമാകുമ്പോള്‍ ഈ നിറം മാറി പച്ചയാകുകയും ചെയ്യുന്നു.

ചുവപ്പുനിറത്തിന്‍െറ കാരണം
  • കുരുന്നിലകളിലെ ആന്തോസയാനിന്‍ എന്ന വര്‍ണവസ്‌തുവാണ്‌ ചുവപ്പുനിറം കൊടുക്കുന്നത്‌. 
  • ഈ ഇലകളിലെ ഫേനങ്ങളില്‍ (vacuoles) ആണ്‌ ജലത്തില്‍ ലയിക്കുന്ന സ്വഭാവമുള്ള ഈ വര്‍ണകമുള്ളത്‌. 
  • കുരുന്നിലകളുടെ അരികുകള്‍ക്ക്‌ ഇവ സവിശേഷനിറം നല്‍കുന്നു.

ഇതുകൊണ്ട്‌ ചെടികള്‍ക്കുള്ള പ്രയോജനം
  • ആന്തോസയാനിന്‍ അള്‍ട്രാവയലറ്റ്‌ രശ്‌മികളില്‍നിന്നും അതിതീവ്ര പ്രകാശത്തില്‍നിന്നും ഇലകളെ രക്ഷിക്കുന്നു.
  • ഇലയെ ആക്രമിക്കുന്ന ചില കീടങ്ങള്‍ക്ക്‌ ചുവപ്പുനിറം കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഈ നിറമുള്ള കുരുന്നിലകളേയും.
  • ആന്തോസയാനിന്‍ കൂടാതെ ഫീനോളുകള്‍ എന്ന വിഭാഗത്തില്‍പ്പെട്ട രാസവസ്‌തുക്കളും ഈ ഇലകളിലുണ്ട്‌. സസ്യഭുക്കുകള്‍ക്കിഷ്‌ടപ്പെടാത്ത ഒരു രുചി ഫീനോള്‍ ഇലകള്‍ക്കു നല്‍കുന്നു. 
  • ആന്തോസയാനിന്‍ കുമിളുകളെ തടയുകയോ നശിപ്പിക്കുകയോ ചെയ്യുന്നു. ഇങ്ങനെ ഇലകള്‍ കുമിളുകളുടെ ആക്രമണത്തില്‍നിന്നും സംരക്ഷിതരാകുന്നു. 
  • തീവ്രപ്രകാശത്തില്‍നിന്നും ഇലകള്‍ക്ക്‌ രക്ഷ ലഭിക്കുക എന്നത്‌ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ ചെടികള്‍ക്ക്‌ ഒരാവശ്യംതന്നെയാണ്‌. നിറംമാറ്റം ചെടികളെ സംബന്ധിച്ച്‌ പ്രസക്തമാകുന്നത്‌ ഇക്കാരണത്താലാണ്‌. 
Why are tender leaves reddish?
In tropical countries, the young leaves of some plants (eg. mango tree) are red-coloured. When the leaves age, the red colour changes to green. 
Cause of red colour: The presence of anthocyanin pigments. 
  • These pigments are water-soluble and are found in the vacuoles of the palisade cells of leaves. 
  • These pigments colour the edges of some of the very young leaves.
  • Adaptation
  • Anthocyanins act as a “sunscreen”and protect the cells from UV rays, or blue-green light.
  • The red colour of  the leaves hide the leaves from red-colour blind herbivores. eg. aphid insects.
  • Phenols are often produced along with anthocyamins. This creater unpalatability to herbivores.
  • Anthocyanins deter or kill fungus thus protecting young leaves from fungus attack.
  • Protection of young leaves from intense light is important in tropical plants. So such plants develop differently coloured leaves (instead of green leaves when they are young.)

Wednesday 24 April 2013

എന്റികൊ ലെറ്റ ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി

ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി എന്റികൊ ലെറ്റ നാമനിര്‍ദേശം ചെയ്യപ്പെട്ടു. മധ്യ ഇടതുപക്ഷ പാര്‍ട്ടിയുടെ ഉപനേതാവാണ് നാല്‍പത്തിയാറുകാരനായ ലെറ്റ. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട  ജോര്‍ജിയോ നാപൊളിറ്റാനോയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലെറ്റയെ നാമനിര്‍ദേശം ചെയ്തത്. 1998-ല്‍ മുപ്പത്തിരണ്ടാം വയസ്സിലാണ് ലെറ്റ ആദ്യമായി മന്ത്രിയായത്. ഇറ്റലിയില്‍ ഈ പദവിയലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.

ആദ്യകാല ഹിന്ദി പിന്നണി ഗായിക ഷംഷാദ് ബീഗം അന്തരിച്ചു.

ആദ്യകാല ഹിന്ദി പിന്നണി ഗായിക ഷംഷാദ് ബീഗം (94) അന്തരിച്ചു. 'മേരേ പിയാ ഗയേ രംഗൂണ്‍...', 'കഭി ഔര്‍ കഭി പാര്‍...', 'കജ്‌റ മൊഹബ്ബത് വാല...' തുടങ്ങിയ ഹിറ്റ്  ഗാനങ്ങൾ  ഇവരെ പ്രശസ്തിയിലെക്കുയർത്തി.
1919 ഏപ്രില്‍ 14ന് പഞ്ചാബിലെ അമൃതസറില്‍  ജനിച്ചു.  പെഷവാര്‍ റേഡിയോയിലൂടെ 1947 കാലഖട്ടത്തിൽ ഷംഷാദ്  പാടിത്തുടങ്ങി. 15 രൂപയാണ് ഒരു പാട്ടിന് ആദ്യകാലത്ത് അവര്‍ക്ക് പ്രതിഫലമായി കിട്ടിയിരുന്നത്. 

നൗഷാദ് അലിയും, ഒ.പി നയ്യാരുമാണ് അവരുടെ ശബ്ദം തങ്ങളുടെ ഗാനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. ക്ലാസിക് ചിത്രമായ മുഗള്‍ ഇ കസമിലെ 'തേരി മെഹ്ഫില്‍ മേന്‍ കിസ്മത് എന്ന ഗാനം പാടിയത് ഷംഷാദ് ബീഗമാണ്. കഹീന്‍ പേ നിഗാഹേന്‍ കഹീന്‍ പേ നിഷാന, ബുജ് മേര ക്യ നാം രേ, സയാന്‍ ദില്‍ മേന്‍ ആന രേ, ലേകേ പെഹ് ല  പെഹ് ല  പ്യാര്‍, ചോദ് ബാബൂള്‍ കാ ഘര്‍ തുടങ്ങി ഹിറ്റ് ഗാനങ്ങൾക്ക്‌  അവര്‍ ശബ്ദം നല്കി. ഹിന്ദി ചലച്ചിത്രഗാനശാഖയ്ക്ക് നല്‍കിയ സംഭാവനകളെ പുരസ്കരിച്ച്  2009ല്‍ ഒ.പി. നയ്യാര്‍ അവാര്‍ഡ് ബീഗത്തിന് നല്‍കി.
50 കളിലും 60 കളിലും അവര്‍ പാടിയ പല ഹിറ്റ് ഗാനങ്ങളും ഇപ്പോൾ സംഗീതസംവിധായകര്‍ റീമിക്‌സ് ചെയ്ത് പുറത്തിറക്കുന്നുണ്ട്.

Tuesday 23 April 2013

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 94.17 ശതമാനം വിജയം.


എസ്‌. എസ്‌. എല്‍. സി. മാര്‍ച്ച്‌ 2013 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 
94.17 ശതമാനം വിജയം. 
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 0.53 ശതമാനത്തിന്റെ വര്‍ധനവ്. 4,79,085 പേര്‍ ഈ വര്‍ഷം പരീക്ഷ എഴുതിയതില്‍ 10,073 പേര്‍ എ പ്ലസ് നേടി. സംസ്ഥാനത്ത് 861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. കുറവ് പാലക്കാടും. ഗ്രേസ് മാര്‍ക്ക് ലഭിച്ചത് 44,016 വിദ്യാര്‍ഥികള്‍ക്കാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച സ്‌കൂളുകള്‍ കോഴിക്കോട് ജില്ലയിലാണ്. വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍ ഉയര്‍ന്ന വിജയശതമാനം മൂവാറ്റുപുഴയിലാണ്.
മോഡറേഷന്‍ ഇല്ലാതെയുള്ള ഫലമാണ്‌ ഇത്തവണയും. 2005 മുതല്‍ ഗ്രേഡിംഗ്‌ നടപ്പാക്കിയതിനുശേഷം മോഡറേഷന്‍ നല്‍കുന്നില്ല.എസ്‌. എസ്‌. എല്‍. സി. ഫലം മൊബൈല്‍ ഫോണിലും അറിയാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്‌. ഇതിനായി

sslc സ്‌പേസ്‌ രജിസ്‌ട്രേഷന്‍ നമ്പര്‍ എന്ന ക്രമത്തില്‍ ടൈപ്പ്‌ ചെയ്‌ത്‌ 537252 എന്ന നമ്പറിലേക്ക്‌ എസ്‌. എം. എസ്‌. അയയ്‌ക്കുക.



താഴെപ്പറയുന്ന വെബ്‌ സൈറ്റുകളിലും റിസല്‍ട്ട്‌ ലഭിക്കും.


keralaresults.nic.in/sslc2013/sslc.htm

keralapareekshabhavan.in
result.kerala.nic.in
http://keralaresults.nic.in/
www.kerala.gov.in 
www.prd.kerala.gov.in

വയലിന്‍ മാന്ത്രികന്‍ ലാല്‍ഗുഡി ജയരാമന്‍ അന്തരിച്ചു.

വിഖ്യാത വയലിന്‍ മാന്ത്രികന്‍ ലാല്‍ഗുഡി ജയരാമന്‍ (83) അന്തരിച്ചു. തൃശ്ശിനാപ്പള്ളി ജില്ലയിലെ ലാല്‍ഗുഡിയില്‍ 1930 സപ്തംബര്‍ 17-ന് ജനിച്ച ജയരാമന്‍ പിതാവ്  വി.ആര്‍. ഗോപാലയ്യരില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. 
കച്ചേരികള്‍ക്ക് വയലിന്‍വാദകര്‍ക്കൊപ്പം സഹായിയായിപ്പോയി സംഗീതസപര്യക്ക്  തുടക്കമിട്ട ഇദ്ദേഹം പതിയെപ്പതിയെ വയലിന്‍വാദനത്തില്‍ പ്രാഗല്ഭ്യം നേടുകയായിരുന്നു. താമസിയാതെ  പ്രമുഖ കര്‍ണാടക സംഗീതജ്ഞരുടെ കച്ചേരികള്‍ക്ക്  സ്ഥിരം വയലിന്‍വാദകനായി മാറി അദ്ദേഹം. മുസിരി സുബ്രഹ്മണ്യ അയ്യര്‍, അരിയാക്കുടി രാമാനുജ അയ്യങ്കാര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ജി.എന്‍. ബാലസുബ്രഹ്മണ്യന്‍, മധുരൈ മണി അയ്യര്‍, എം.എം. ദണ്ഡപാണി ദേശികര്‍, രാംനാട് കൃഷ്ണന്‍, മഹാരാജപുരം സന്താനം, എം. ബാലമുരളീകൃഷ്ണ, ടി.വി. ശങ്കരനാരായണന്‍, ടി.എന്‍. ശേഷഗോപാലന്‍ തുടങ്ങിയ പ്രമുഖ സംഗീതജ്ഞരുടെ കച്ചേരികള്‍ക്ക് അദ്ദേഹം വയലിനില്‍ അകമ്പടി നല്‍കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും പ്രമുഖ സംഗീതജ്ഞര്‍ക്കൊപ്പം കച്ചേരികളില്‍ പങ്കെടുത്തിട്ടുണ്ട്. വയലിന്‍വാദനത്തില്‍ തന്റേതായ ഒരു ശൈലി ഇദ്ദേഹം  രൂപപ്പെടുത്തി.   'ലാല്‍ഗുഡി ബാണി' എന്നാണ്  അത്  പ്രസിധിപെറ്റത് . 


1972-ല്‍ അദ്ദേഹത്തിന് പദ്മശ്രീയും 2001-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
സിനിമാസംഗീത രംഗത്തും ജയരാമന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. നൃത്തത്തിന് പ്രാധാന്യം നല്‍കിയ 'ശൃംഗാരം' എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2006-ല്‍ മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു. 
രാജലക്ഷ്മിയാണ് ഭാര്യ.  പ്രമുഖ വയലിന്‍വാദകരായ ലാല്‍ഗുഡി ജി.ജെ.ആര്‍. കൃഷ്ണന്‍, ലാല്‍ഗുഡി ജി.ജെ.ആര്‍. വിജയലക്ഷ്മി എന്നിവര്‍ മക്കളാണ്. 

ഭൂമിക്ക്‌ പുറത്തും ജീവിക്കാന്‍ കൊള്ളാം...!

മനുഷ്യന്‌ ജീവിക്കാന്‍ പറ്റുന്നയിടമായി ഈ പ്രപഞ്ചത്തില്‍ ഭൂമി മാത്രമേയുള്ളൂ എന്നാണ്‌ നാമൊക്കെ പഠിച്ചുവന്നിരിക്കുന്നത്‌. അതൊക്കെ മാറ്റാന്‍ സമയമായി! ഭൂമിക്ക്‌ വെളിയിലും സൗരയൂഥത്തിന്‌ അപ്പുറത്തുമൊക്കെ ജീവിക്കാന്‍ കൊള്ളാവുന്നയിടങ്ങളുണ്ട്‌ എന്ന്‌ ശാസ്‌ത്രകാരന്മാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ സ്‌പേസ്‌ ഏജന്‍സി നാസയാണ്‌ സൗരയൂഥത്തിനു വെളിയില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാവാന്‍ സാധ്യതയുള്ള രണ്ട്‌ ഗ്രഹങ്ങളെ കണ്ടെത്തിയത്‌. ബഹിരാകാശത്ത്‌ ചുറ്റിക്കൊണ്ടിരിക്കുന്ന കെപ്ലര്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെയായിരുന്നു ഈ കണ്ടെത്തല്‍.


ഏതാണ്ട്‌ 1200 പ്രകാശവര്‍ഷം അകലെ `കെപ്ലര്‍-62' എന്ന്‌ പേരിട്ടിരിക്കുന്ന ഒരു സൂര്യനെ വലംവച്ചുകൊണ്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്ന ഈ ഗ്രഹങ്ങള്‍ ഭൂമിയേക്കാളും അല്‍പം കൂടി വലിപ്പമുള്ളവായാണെന്നാണ്‌ വിലയിരുത്തല്‍. ഭൂമിക്ക്‌ സൂര്യനുമായുള്ള അകലത്തിന്‌ സമാനമാണ്‌ ഇവയുടെ നില എന്നതിനാല്‍ ദ്രവരൂപത്തിലുള്ള ജലത്തിന്റെ സാന്നിധ്യം അവിടെയുണ്ടാവാം എന്നാണ്‌ കണക്കുകൂട്ടല്‍.
വളരെ അകലെയായതിനാല്‍ ഇന്ന്‌ നിലവിലുള്ള സാങ്കേതികവിദ്യകള്‍കൊണ്ട്‌ കൂടുതല്‍ പഠനം സാധ്യമാവില്ല. 

Sunday 21 April 2013

`മനുഷ്യ കമ്പ്യൂട്ടര്‍' മരണത്തോട്‌ തോറ്റു!

ഗണിതസമസ്യകളേയും കണക്കുകൂട്ടല്‍ യന്ത്രങ്ങളേയും തോല്‌പിച്ച്‌ `മനുഷ്യ കമ്പ്യൂട്ടര്‍' എന്ന വിശേഷണം നേടിയ ശകുന്തളാദേവി ഒടുവില്‍ മരണത്തിന്‌ മുന്‍പില്‍ കീഴടങ്ങി, 83-ാം വയസ്സില്‍. കിഡ്‌നി ശ്വാസകോശ പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിതത്സയിലിരിക്കേയായിരുന്നു മരണം.
1929 നവംബര്‍ 4ന്‌ ബാംഗ്ലൂരിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. വ്യവസ്ഥകളോട്‌ കലഹിച്ച്‌, പുരോഹിതനാകുന്നതിന്‌ പകരം പിതാവ്‌ സര്‍ക്കസുകാരനായി. സര്‍ക്കസില്‍ പിതാവിനൊപ്പം ശകുന്തള മൂന്നാം വയസ്സില്‍ത്തന്നെ കാര്‍ഡ്‌ ട്രിക്കുകളൊക്കെ അവതരിപ്പിക്കാന്‍ തുടങ്ങി. അന്നേ ഈ ബാലികയുടെ അത്ഭുതകരമായ ഗണിതശേഷികള്‍ വെളിപ്പെട്ടുതുടങ്ങിയിരുന്നു. തുടര്‍ന്ന്‌ ആറാം വയസ്സില്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ തന്റെ ഗണിതവൈഭവങ്ങള്‍ അവതരിപ്പിച്ച്‌ കൈയടി നേടി. താമസിയാതെ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിലും ശകുന്തള തന്റെ അത്ഭുതപ്രതിഭാവിലാസം അവതരിപ്പിച്ച്‌ സദസ്യരെ വിസ്‌മയിപ്പിച്ചു. ഇതോടെ പ്രശസ്‌തി അന്താരാഷ്‌ട്ര തലങ്ങളിലേക്ക്‌ പടര്‍ന്നുതുടങ്ങി.
1977ല്‍ അമേരിക്കക്കാരെ ഞെട്ടിച്ചു ഈ ഇന്ത്യക്കാരി. 188132517 എന്ന സംഖ്യയുടെ ക്യൂബ്‌ റൂട്ട്‌ കണ്ടുപിടിക്കാന്‍ ഒരു കമ്പ്യൂട്ടറുമായി ശകുന്തള മത്സരിച്ചു. കമ്പ്യൂട്ടര്‍ തോറ്റു എന്നു പറയേണ്ടതില്ലല്ലോ! ഇതിനെത്തുടര്‍ന്ന്‌ മറ്റൊരു അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ യൂണിവാക്‌ 1108 എന്ന കമ്പ്യൂട്ടറുമായി ശകുന്തള വീണ്ടും ഏറ്റുമുട്ടി. ഏതാണ്ട്‌ 200 അക്കങ്ങളുള്ള ഒരു സംഖ്യയുടെ 23-ാമത്‌ റൂട്ട്‌ കണ്ടെത്താന്‍ കമ്പ്യൂട്ടര്‍ ഒരു മിനിറ്റ്‌ തികച്ചെടുത്തപ്പോള്‍ ശകുന്തളയ്‌ക്ക്‌ വേണ്ടിവന്നത്‌ 50 സെക്കന്റുകള്‍ മാത്രം!
1980 ജൂണ്‍ 18ന്‌ ശകുന്തളാ മാജിക്‌ അരങ്ങേറിയത്‌ ലണ്ടനിലെ ഇംപീരിയല്‍ കോളജിന്റെ കമ്പ്യൂട്ടര്‍ ഡിപാര്‍ട്‌മെന്റിലായിരുന്നു. 13 അക്കങ്ങളുള്ള രണ്ട്‌ സംഖകള്‍ ഗുണിച്ച്‌ ഫലം പറയാന്‍ ശകുന്തള എടുത്തത്‌ വെറും 28 സെക്കന്റ്‌. ഈ പ്രകടനം ഗിന്നസ്‌ ബുക്കിലും ഇടം നല്‍കി. ഗണിതത്തിനുപുറമേ ജ്യേതിഷത്തിലും വിദഗ്‌ധയായിരുന്നു ഇവര്‍. രണ്ടു വിഷയങ്ങളിലും നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌. 

Top News

Labour India