BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Tuesday 18 November 2014

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷന്‍ ഗൂഗിള്‍ പുറത്തിറക്കി(ലോലിപോപ്പ് 5.0).

ലോലിപോപ്പ് 5.0 എന്ന് പേരിട്ടിരിക്കുന്ന വേര്‍ഷന്‍ ഗൂഗിള്‍ നെക്‌സസ് ഫോണുകളിലാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാകുക.
നെക്‌സസ് 4,5,7,10 എന്നീ മോഡലുകളില്‍ ലോലിപോപ്പ് 5.0 വേര്‍ഷന്‍ ലഭ്യമാകും. ട്വിറ്ററിലൂടെയാണ് ഗൂഗിള്‍ പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനെ കുറിച്ച് അറിയിച്ചത്.

മോട്ടോറോളയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടോ എക്‌സില്‍ ലോലിപോപ്പ് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മോട്ടോ എക്‌സ് (1,2 ജെന്‍), മോട്ടോ ജി സെക്കന്റ് ജെനറേഷന്‍, മോട്ടോ ഇ എന്നീ മോഡലുകളിലും ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഉടന്‍ തന്നെ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളിലും ലോലിപോപ്പ് വേര്‍ഷന്‍ എത്തുമെന്ന് ഗൂഗിള്‍ അറിയിച്ചു.

Friday 14 November 2014

ഉയരത്തിന്റെ റെക്കോഡുടമകള്‍ തമ്മിലൊരു കൂടിക്കാഴ്ച

ഉയരത്തിന്റെ റെക്കോഡുടമകള്‍ തമ്മിലൊരു കൂടിക്കാഴ്ച


ഇന്നലെ ഗിന്നസ് ലോക റെക്കോഡ് ദിനം. ഗിന്നസ് ഈ ദിനം ആഘോഷിച്ചത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയോടും ഉയരം കുറഞ്ഞ വ്യക്തിയോടും ഒപ്പമാണ്. ലണ്ടനിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

ടര്‍ക്കിയിലെ സുല്‍ത്താന്‍ കോസെന്‍ ആണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള വ്യക്തി. എട്ട് അടി മൂന്ന് ഇഞ്ചാണ് ഉയരം. ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി എന്ന ഗിന്നസ് റെക്കോഡ് നേപ്പാള്‍ സ്വദേശിയായ ചന്ദ്ര ബഹാദൂര്‍ ദാംഗിയുടെ പേരിലാണ്. 21.5 ഇഞ്ചാണ് ഉയരം.
നേപ്പാളിലെ ഉള്‍നാടന്‍ ഗ്രാമമായ റീംഖോലിയിലാണ് 74കാരനായ ദാംഗിയുടെ താമസം. ഭാരം ചുമക്കുന്നവര്‍ക്കുള്ള തൊപ്പിയും മറ്റു സാധനങ്ങളും നിര്‍മ്മിക്കുകയാണ് തൊഴില്‍. ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. ഗിന്നസ് റെക്കോഡുടമയായതോടെ വിദേശസന്ദര്‍ശനം എന്ന സ്വപ്‌നം സഫലമായതായി ദാംഗി പറയുന്നു. ഏറ്റവും ഉയരം കൂടിയ വ്യക്തിയായ വ്യക്തിയായ സുല്‍ത്താനെ നേരിട്ടു കാണണമെന്നും ഏറെക്കാലമായി ആഗ്രഹിക്കുകയാണ് ഇദ്ദേഹം.
ഏറ്റവും കൂടിയ ഉയരം എന്ന റെക്കോഡിനുടമയായ സുല്‍ത്താന്‍ കോസെന്‍ കര്‍ഷകനാണ്. പിറ്റിയൂട്ടറി ജൈജാന്റിസം എന്ന തകരാര്‍ മൂലമാണ് ഇദ്ദേഹത്തിന് പരിധി വിട്ട് ഉയരമുണ്ടായത്. പത്തു വയസ്സു വരെ സാധാരണ വളര്‍ച്ച മാത്രമായിരുന്നു. പിന്നീടാണ് വളരാന്‍ തുടങ്ങിയത്. 2010 ഓഗസ്റ്റില്‍ പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ ശസ്ത്രക്രിയ നടത്തി. അതോടെ വളര്‍ച്ച നിലച്ചു. പക്ഷേ അപ്പോഴേക്കും ഉയരം എട്ടടിയും കടന്നിരുന്നു. എട്ടടിയില്‍ കൂടുതല്‍ ഉയരമുള്ള പത്തു മനുഷ്യര്‍ മാത്രമാണ് ഭൂമുഖത്തുണ്ടായിരുന്നതെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.






സച്ചിന്‍ ക്രീസിലിറങ്ങിയിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്

സച്ചിന്‍ ക്രീസിലിറങ്ങിയിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്

1989 നവംബര്‍ 15ന് പാകിസ്താനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. അന്ന് ആറാമനായി ഇറങ്ങിയ ആ കുറിയ മനുഷ്യന്റെ മുന്നില്‍ പിന്നീട് ലോകം പോലും തലകുനിച്ചു നിന്നത് ചരിത്രം.
1989 നവംബര്‍ 15. ഇന്ത്യ പാകിസ്താന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കറാച്ചിയില്‍ നടക്കുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യമൂന്ന് വിക്കറ്റുകളും നഷ്ടമായി തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ നിരയിലേക്ക് ബാറ്റുമായി ഒരു കൊച്ചുപയ്യന്‍ ഇറങ്ങി വന്നു. ശ്രീകാന്തും, സിദ്ധുവും, മനോജ് പ്രഭാകറും, മഞ്ജ്‌രേക്കറും പരാജയപ്പെട്ടിടത്തേക്കായിരുന്നു ബാറ്റേന്തി സച്ചിന്റെ വരവ്. വസിം അക്രത്തിന്റെയും, വഖാര്‍ യൂനിസിന്റെയും തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നിലേക്ക് ബാറ്റുമേന്തി ആ പതിനാറുകാരനെത്തി. കൊച്ചുപയ്യനെ ഭയചകിതനാക്കി വഖാറിന്റെ ബൗണ്‍സര്‍ സച്ചിന്റെ തലയ്ക്ക് മുകളിലൂടെ മൂളിപ്പാഞ്ഞു. എന്നാല്‍, തൊട്ടടുത്ത പന്ത് കവറിലൂടെ ബൗണ്ടറി പായിച്ച് സച്ചിന്റ അന്താരാഷ്ട്ര കരിയറിലെ ആദ്യറണ്‍സ്.
അതൊരു തുടക്കമായിരുന്നു. പിന്നീട് സച്ചിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1990ല്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിനത്തിലും അരങ്ങേറ്റം. അവിടുന്നിങ്ങോട്ട്, ലോകക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ ഓരോന്നായി ഈ അഞ്ചരയടിക്കാരന്റെ മുന്നില്‍ തലകുനിച്ചു. ഒരു നവംബറില്‍ വിടര്‍ന്ന ക്രിക്കറ്റ് വസന്തത്തിന് 24 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു നവംബറില്‍ വിരാമം. ക്രിക്കറ്റ് ജീവിതത്തിന് വിരാമമിട്ട് 2013 നവംബര്‍ 14ന് സച്ചിന്‍ ക്രീസിനോട് വിടപറഞ്ഞു.

5G network coming soon.

             


Coming soon...


çÜÞµ¢ µÞJßøßAáK 5¼ß æÈxíÕVAßÈáçÕIßÏÞÃá ÄBZ ÄÜÉáµÏíAáKæÄKí ®ùßµíØæa ·çÕ×à ÕßÍÞ·¢ çÎÇÞÕß ØÞùÎØâV ÕcµíÄÎÞAßAÝßEá. 
§çMÞÝæJ ¥ÕØí@ÏßW 5¼ß ÉâVÃçÄÞÄßW dÉÞÌÜcJßW ÕøÃæÎCßW 2020 ¦µÃ¢. ®CßÜᢠ¥ÄßÈáU dÖÎBZ ؼàÕ¢. ÆfßÃæµÞùßÏÏᢠ¼MÞÈáÎÞÃí §AÞøcJßW ÎáKßçÜÞ¿áK Îxá øÞ×íd¿BZ. 
ØíÎÞVGí çËÞÃßæÜ ÕÞ¿íØí¦MßW ÕK ÕßÁßçÏÞ ²xÕßøWØíÉVÖJßW ÄáùAÃæÎKá ÈßBZAí ¦d·ÙÎßçÜï? §LcÏßæÜ çdÌÞÁíÌÞXÁí Ö㢶ܵZ 3¼ßÏßW ÄMßJ¿Eá ÈßWAáçOÞZ çÜÞµ¢ 5¼ßÏßçÜAá µáÄßAáKá. æ¿ÜßçµÞ¢ ø¢·æJ ¦ç·Þ{ ÍàÎXÎÞøÞÏ ØbàÁÈßæÜ ®ùßµíØY ¦Ãí 5¼ß æÈxíÕVAí ÉøàfÃB{áÎÞÏß ÎáçKÞGá çÉÞµáKÄí.
5G-technology480X250


æµÞùßÏÏáæ¿ 5¼ß ÈßÜÕßW ÕøáçOÞZ 800 æηÞææÌxáU ²øá ØßÈßÎ ²øá æØAXÁßW ÁìYçÜÞÁí 溇ÞÈÞµá¢. 5¼ß ·çÕ×Ãø¢·Jí ¥çÎøßAÏᢠ²MÎáIí.


Friday 7 March 2014

ഹാര്‍വാര്‍ഡ് തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി ( Harvard tops world university rankings)

ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായി തുടര്‍ച്ചയായി നാലാം തവണയും അമേരി ക്കയിലെ ഹാര്‍വാര്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ 150 രാജ്യങ്ങളില്‍നിന്നുള്ള യൂണി വേഴ്‌സിറ്റികളെ ഉള്‍പ്പെടുത്തി ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ നടത്തിയ ആഗോള റാങ്കിംഗിലാണ് ഹാര്‍വാര്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി മികവ് കാട്ടിയത്. അമേരിക്ക യിലെതന്നെ പ്രശസ്തങ്ങളായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (MIT), സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 


ലോകപ്രസിദ്ധങ്ങളായ കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. ലണ്ടനിലെ ഈ സര്‍വകലാശാലകളായിരുന്നു ദീര്‍ഘകാലം ലോകത്തിന്റെ നെറുകയില്‍ വിരാജിച്ചിരുന്നത്. ബ്രിട്ടണില്‍നിന്നുള്ള 10 സര്‍വകലാശാലകള്‍ മാത്രമാണ് ആദ്യ നൂറിലുള്ളതെന്നതും ശ്രദ്ധേയമായി.
ചൈനയില്‍നിന്നുള്ള രണ്ട് സര്‍വകലാശാലകള്‍ ആദ്യ നൂറില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ഒരൊറ്റ സര്‍വകലാശാലപോലും ഇതിനടുത്തുപോലും എത്തിയില്ല. പഞ്ചാബ് സര്‍വ കലാശാലയും ഡല്‍ഹി, ഖരഗ്പൂര്‍, റൂര്‍ക്കി ഐഐറ്റികളും 200നും 400നും ഇടയില്‍ സ്ഥാനം കണ്ടെത്തിയെന്ന് മാത്രം ആശ്വസിക്കാം. 
ഹാര്‍വാര്‍ഡ്, ആദ്യ ഉന്നതവിദ്യാകേന്ദ്രം
1636ല്‍ സ്ഥാപിതമായ ഹാര്‍വാര്‍ഡ് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ഉന്നത വിദ്യാകേന്ദ്രമാണ്. ജോണ്‍ ഹാര്‍വാര്‍ഡ് എന്ന ഇംഗ്ലീവുകാരനായ പാസ്റ്ററിന്റെ പേരാണ് ഈ യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിരിക്കുന്നത്.

Tuesday 4 March 2014

ഷീല ദീക്ഷിത് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ (Sheila Dikshit, new Kerala governor)

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നീണ്ട 15 വര്‍ഷക്കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിിരുന്ന് ചരിത്രം കുറിച്ച ഷീല ദീക്ഷിത് കേരളത്തിന്റെ ഗവര്‍ണറായി വരുന്നു. കേരള ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ രാജിവച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാ നൊരുങ്ങുന്ന ഒഴിവിലാണ് ഷീല ദീക്ഷിതിന്റെ വരവ്.  കേരളത്തിന്റെ 22-ാമത് ഗവര്‍ണറാണ് ഇവര്‍.


ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുത്തന്‍ പ്രതിഭാസമായ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ ഡല്‍ഹി ഭരണം നഷ്ടപ്പെട്ട ഷീല ദീക്ഷിത് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുക യാണിപ്പോള്‍. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനോട് ന്യൂഡല്‍ഹി മണ്ഡലത്തില്‍ തോല്‍ക്കുകയായിരുന്നു ഷീല ദീക്ഷിത്. 
1938 മാര്‍ച്ച് 31ന് പഞ്ചാബിലെ കപൂര്‍തലയിലാണ് ഷീലയുടെ ജനനം. സ്‌കൂള്‍ കോളജ് വിദ്യാഭ്യാസം ഡല്‍ഹിയിലായിരുന്നു. ഉത്തര്‍പ്രദേശുകാരനായ ഐഎഎസ് ഓഫീസര്‍ പരേതനായ വിനോദ് ദീക്ഷിതായിരുന്നു ഭര്‍ത്താവ്. മകന്‍ സന്ദീപ് ദീക്ഷിത് എംപിയാണ്. മകള്‍ ലതിക സയ്യിദ്. 1986-89 കാലഘട്ടത്തില്‍ കേന്ദ്രമന്ത്രിയായിരുന്നു. വകുപ്പ് പാര്‍ലമെന്ററികാര്യം. ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ മികച്ച മുഖ്യമന്ത്രിയ്ക്കുള്ള പുരസ്‌ക്കാരം 2008ല്‍ നേടിയത് ഷീല ദീക്ഷിതായിരുന്നു.

86-ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


ലോകത്തിലെ ഏറ്റവും വലിയ സിനിമ പുരസ്‌ക്കാരമേതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. ഓസ്‌കര്‍ അവാര്‍ഡുകള്‍ അഥവാ അക്കാദമി അവാര്‍ഡുകള്‍. ഇപ്പോഴിതാ 86-ാമത്   ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടകഴിഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ നിലനിന്നിരുന്ന അടിമത്തത്തിന്റെ ചരിത്രം പറഞ്ഞ '12 ഇയേഴ്‌സ് എ സ്ലേവ്' മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടി. ബ്രിട്ടീഷുകാരനായ സ്റ്റീവ് മക്ക്വീന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം ഈ ചിത്രത്തിലെ അഭിനയത്തിന് കെനിയന്‍ വംശജയായ പുതുമുഖനടി ലുപിത ന്യോംഗോ നേടി. മികച്ച അഡാപ്റ്റീവ് തിരക്കഥയ്ക്കുള്ള ഓസ്‌കറും ഈ ചിത്രം നേടി. ജോണ്‍ റിഡ്‌ലിയാണ് തിരക്കഥയൊരുക്കിയത്.

മികച്ച സംവിധായകനുള്‍പ്പടെയുള്ള ഏഴ് പുരസ്‌ക്കാരങ്ങള്‍ നേടിയ 'ഗ്രാവിറ്റി' എന്ന ചിത്രമാണ് ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ ഏറെ തിളങ്ങിയത്. ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സോ ക്വറോണ്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി. മികച്ച സംവിധാ യകനുള്ള ഓസ്‌കര്‍ നേടുന്ന ആദ്യ ലാറ്റിനമേരിക്കക്കാരനാണിദ്ദേഹം. ഛായാഗ്രഹണം, എഡിറ്റിംഗ്, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, വിഷ്വല്‍ ഇഫക്ട്, ഒറിജനല്‍ സ്‌കോര്‍ എന്നീ ഇനങ്ങളിലും 'ഗ്രാവിറ്റി' പുരസ്‌ക്കാരങ്ങള്‍ നേടി.

'ഡാലസ് ബയേഴ്‌സ് ക്ലബ്' എന്ന ചിത്രത്തില്‍ എയ്ഡ്‌സ് രോഗിയുടെ വേഷം അവിസ്മരണീയമാക്കിയ മാത്യു മക്കോണഹിയാണ് മികച്ച നടനുള്ള ഓസ്‌കര്‍ കരസ്ഥമാക്കിയത്. 'ബ്ലൂ ജാസ്മിന്‍' എന്ന ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിച്ച കേയ്റ്റ് ബ്ലാഞ്ചെറ്റ് മികച്ച നടിയായി.

Friday 21 February 2014

വാട്‌സ് ആപിനെ ഫേസ്ബുക്ക് സ്വന്തമാക്കി! (Facebook Acquired WhatsApp)

ലോകം തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ഏറ്റെടുക്കല്‍ നടത്തിയ വാര്‍ത്ത അടുത്തയിടെ ശ്രദ്ധേയമായി. മൊബൈല്‍ സന്ദേശ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ചരിത്രം സൃഷ്ടിച്ച വാട്‌സ് ആപിനെയാണ് ഫേസ്ബുക്ക് ഏറ്റെടുത്തത്. ചെറിയ കാര്യമൊന്നുമല്ല, ഏതാണ്ട് 1.19 ലക്ഷം കോടി രൂപയ്ക്കാണ് ഇടപാട്!


ചെറു സന്ദേശങ്ങളും വീഡിയോ ഓഡിയോ ഫയലുകളും മറ്റും ഇന്റര്‍നെറ്റ് വേഗം കുറഞ്ഞയിടങ്ങളില്‍പോലും അനായാസം കൈകാര്യം ചെയ്യാമെന്നതാണ് വാട്‌സ് ആപിനെ ജനപ്രിയമാക്കിയത്. നിലവില്‍ 45 കോടി യൂസര്‍മാരുണ്ടത്രേ വാട്‌സ് ആപിന്. പ്രതിദിനം ഇതില്‍ അക്കൗണ്ട് തുറക്കുന്നവരുടെ എണ്ണമാകട്ടെ 10 ലക്ഷത്തോളവും! 


യാഹു ജീവനക്കാരായിരുന്ന ബ്രയാന്‍ ആക്റ്റണും ജാന്‍ കൗമും ചേര്‍ന്ന് 2009ലാണ് വാട്‌സ് ആപിന് തുടക്കമിടുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മൗണ്ടന്‍ വ്യൂ ആയിരുന്നു ആസ്ഥാനം. രസകരമായ കാര്യം മുന്‍പ് ബ്രയാന്‍ ഫേസ്ബുക്കില്‍ ജോലിക്ക് ള്രമിച്ച് പരാജയപ്പെട്ടിരുന്നു എന്നതാണ്.


ഇവിടെയുമൊരു ഇന്ത്യന്‍ സാന്നിധ്യമുണ്ട്. ഡല്‍ഹി ഐഐറ്റിയില്‍നിന്ന് പഠിച്ചിറങ്ങിയ നീരജ്‌
അറോറ എന്ന ഇന്ത്യക്കാരനാണ് വാട്‌സ് ആപിന്റെ ബിസിനസ് ഹെഡ് എന്നത് എത്രപേര്‍ക്കറിയാം!~ഏതായാലും പുതിയ ഏറ്റെടുക്കല്‍ നീരജ്‌ അടക്കമുള്ള 55ഓളം വരുന്ന വാട്‌സ് ആപ് ജീവനക്കാര്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്ന പണം വളരെ വലുതാണ്. കാരണം ഫേസ്ബുക്കിന്റെ ഏറ്റെടുക്കല്‍ കരാറനുസരിച്ച് 400 കോടി ഡോളര്‍ പണമായും ബാക്കി ഏതാണ്ട് 1400 കോടി ഡോളര്‍ ഓഹരിയായുമാണ് കൈമാറുന്നത്. ഈ ഓഹരി വാട്‌സ് ആപ് ജീവനക്കാര്‍ക്ക് വീതിക്കുകയാണ്. അതെത്ര വലിയ തുകയായിരിക്കും!


Tuesday 18 February 2014

ഇമെയില്‍ മൈല്‍സ് (Email Miles), ഇമെയിലുകളുടെ സഞ്ചാരമറിയാന്‍!

ഇമെയിലുകള്‍ അയച്ചതാരെന്നറിയാന്‍ ഇപ്പോള്‍ നമുക്ക് സംവിധാനമുണ്ട്. എന്നാല്‍ എത്ര ദൂരം സഞ്ചരിച്ചാണ് അവ നമ്മുടെ കമ്പ്യൂട്ടറില്‍ എത്തിയതെന്നറിയാനും ഇനി സാധിക്കും. അതിനുള്ള പുതിയ ഒരു ആപ്ലിക്കേഷന്‍ തയാറായിക്കഴിഞ്ഞു. ഇമെയില്‍ മൈല്‍സ് (Email Miles) എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത് ജോന ബ്രൂക്കര്‍ കോഹന്‍ (Jonah Brucker-Cohen) എന്ന വ്യക്തിയാണ്. 

ന്യൂയോര്‍ക്കില്‍നിന്നും ഡക്കറിലേക്കയച്ച ഇമെയിലിന്റെ സഞ്ചാരപഥം ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ടപ്പോള്‍
ഗ്ലോബല്‍ പൊസിഷനിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഈ ആപ്ലിക്കേഷന്‍ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്തുകഴിഞ്ഞാല്‍ അത് ഇമെയില്‍ വരുന്ന വഴി ട്രാക്ക് ചെയ്യും. എന്നിട്ട് അത് പുറപ്പെടുന്ന ലൊക്കേഷനും എത്തിച്ചേരുന്ന ലൊക്കേഷനും തമ്മിലുള്ള ദൂരം കണക്കാക്കും. ഈ ദൂരം പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഇമെയില്‍ വന്ന വഴി ഭൂപടത്തിലും കാണിച്ചുതരും. ഉദാഹരണമായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍നിന്ന് സെനഗലിലെ ഡക്കര്‍ എന്ന സ്ഥലത്തേക്കയച്ച ഒരു ഇമെയിലിന്റെ സഞ്ചാരപഥവും ദൂരവും കൃത്യമായി കാണിച്ചു കൊടുക്കുകയും ചെയ്തു ഇതിന്റെ ഉപജ്ഞാതാവ്. ഇതില്‍നിന്നും മനസിലാവുന്ന ഒരു കാര്യം ഈ ഇമെയിലുകളൊന്നും നേരെ ലക്ഷ്യത്തിലേക്ക് പോവുകയല്ല മറിച്ച് പല ലൊക്കേഷനുകളിലൂടെ കറങ്ങിയാണ് ലക്ഷ്യത്തിലെത്തുന്നത് എന്നാണ്. കാരണം സെര്‍വറുകളിരിക്കുന്ന സ്ഥലങ്ങളി ലൂടെയൊക്കെ പോയി മാത്രമേ ഇവ ലക്ഷ്യത്തിലെത്തുകയുള്ളൂ.

Saturday 15 February 2014

360 ഡിഗ്രി ടെലിവിഷന്‍ വികസിപ്പിച്ച മലയാളിക്ക് പുരസ്‌ക്കാരം.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പാറ സ്വദേശിയും അമേരിക്കയിലെ സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഫോട്ടോണിക്‌സ് ആന്‍ഡ് മെറ്റീരിയല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ജയന്‍ തോമസ് ആണ് പുതിയ ടെലിവിഷന്റെ പിന്നിലെ ബുദ്ധികേന്ദ്രം.


360 ഡിഗ്രി ദൃശ്യാനുഭവം നല്‍കുന്ന 3ഡി ടെലിവിഷന്‍ വികസിപ്പിച്ചതിന് ഇദ്ദേഹത്തിന് യുഎസ് National Science Foundationന്റെ നാലു ലക്ഷം ഡോളര്‍ ഗ്രാന്റ് ലഭിച്ചു. ഉദ്ദേശം മൂന്ന് കോടി രൂപയ്ക്കടുത്തുവരും ഈ തുക.
നിലവിലുള്ള 3ഡി ടെലിവിഷനില്‍ ചില പ്രത്യേക ആംഗിളിലിരുന്നാല്‍ മാത്രമേ കാഴ്ച സുഖമാവൂ. പ്രത്യേക കണ്ണടയും വേണം. എന്നാല്‍ ഈ പുതിയ ടെലിവിഷന് പ്രത്യേക കണ്ണട ആവശ്യമില്ലത്രേ! മാത്രവുമല്ല ഒരു മേശയ്ക്ക് ചുറ്റുമിരിക്കുന്ന എല്ലാവര്‍ക്കും ഒരുപോലെ ദൃശ്യാനുഭവം നല്‍കുകയും ചെയ്യും ഈ ടെലിവിഷന്‍.
 


Thursday 13 February 2014

ബാലു മഹേന്ദ്ര ഓര്‍മ്മയായി ( Balu Mahendra Passed Away)

നിഴലും വെളിച്ചവും ചേര്‍ത്ത് വെള്ളിത്തിരയില്‍ അനശ്വരകാവ്യങ്ങള്‍ രചിച്ച ചലച്ചിത്രകാരന്‍ ബാലു മഹേന്ദ്ര ഓര്‍മ്മയായി. സംവിധായകനെന്ന നിലയിലും ഛായാഗ്രാഹകനെന്ന നിലയിലും പകരക്കാരനില്ലാത്ത ഈ പ്രതിഭ 74-ാം വയസില്‍ വിടപറയുമ്പോള്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തിനിത് തീരാനഷ്ടം.


ശ്രീലങ്കയില്‍ ജനിച്ച ബാലു മഹേന്ദ്ര പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനാര്‍ത്ഥമാണ് ഇന്ത്യയി ലെത്തിയത്. ലക്ഷ്യം സംവിധാനം പഠിക്കുക എന്നതായിരുന്നെങ്കിലും അഡ്മിഷന്‍ കിട്ടിയത് ഛായാഗ്രഹണ കോഴ്‌സിനായിരുന്നു. ഒടുവില്‍ ഛായാഗ്രഹണത്തില്‍ ഒന്നാം റാങ്കുമായാണ് 1969ല്‍ അദ്ദേഹം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് ഛായാഗ്രഹണ ക്ലാസുകള്‍ കട്ട് ചെയ്ത് ഇടയ്ക്കിടെ സംവിധാന, തിരക്കഥാരചന ക്ലാസുകളില്‍ പോയിരിക്കു മായിരുന്നത്രേ അദ്ദേഹം! എന്നാല്‍ ഈ മിടുമിടുക്കന്‍ വിദ്യാര്‍ത്ഥിയോട് അധ്യാപകര്‍ക്ക് അനിഷ്ട മേതുമില്ലായിരുന്നുതാനും. 
സിനിമാ ലോകത്തേയ്ക്ക് ഈ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്റെ രംഗപ്രവേശത്തിന് നിമിത്തമായത് മലയാളമാണ്. 1974ല്‍ രാമുകാരാട്ടിന്റെ 'നെല്ല്' എന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചുകൊണ്ടാ യിരുന്നു അത്. കമല്‍ ഹാസന്‍ നായകനായ 'കോകില' എന്ന കന്നട ചിത്രമാണ് ബാലു മഹേന്ദ്രയുടെ ആദ്യ സംവിധാന സംരംഭം. 1977ലായിരുന്നു അത്. 1979ല്‍ പുറത്തുവന്ന 'അഴിയാത്ത കോലങ്ങള്‍' ആയിരുന്നു ഇദ്ദേഹത്തിന്റെ തമിഴിലെ ആദ്യ ചിത്രം. അന്നത്തെ തമിഴ് മുഖ്യധാരാ സിനിമ സങ്കല്പങ്ങളെ വെല്ലുവിളിച്ച് സമാന്തരസിനിമയുടെ ഒരു പുതിയ പാത തുറന്നെടുക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ ബാലു മഹേന്ദ്ര. 1983ല്‍ വെളിച്ചം കണ്ട 'മൂന്നാം പിറ' എന്ന ചിത്രം ബാലു മഹേന്ദ്രയ്ക്ക് ഛായാഗ്രഹണത്തിനും കമല്‍ ഹാസന് അഭിനയത്തിനു മുള്ള ദേശീയ അവാര്‍ഡുകള്‍ നേടിക്കൊടുത്തു. ഛായാഗ്രഹണത്തിന് രണ്ട് അടക്കം അഞ്ച് ദേശീയ അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചു. പുരസ്‌ക്കാരങ്ങളുടെ വര്‍ണമഴയില്‍ കുളിച്ചു നില്‍ക്കുമ്പോഴും മറ്റ് സംവിധായകരുടെ ചിത്രങ്ങളില്‍ കാമറ ചലിപ്പിക്കാനും അദ്ദേഹം തയാറായി. ഭരതന്റെ 'പ്രയാണം', മണിരത്‌നത്തിന്റെ ആദ്യ ചിത്രം 'പല്ലവി അനുപല്ലവി' തുടങ്ങിയവയിലൊക്കെ കാമറയ്ക്ക് പിന്നില്‍ ബാലു മഹേന്ദ്രയായിരുന്നു. കെ. വിശ്വനാഥന്റെ ചരിത്രം കുറിച്ച 'ശങ്കരാഭരണം' എന്ന ചിത്രത്തിനും കാമറ ബാലു മഹേന്ദ്രയുടേതായിരുന്നു.


ഇതോടൊപ്പം നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിലും ബാലു മഹേന്ദ്ര പങ്കുവഹിച്ചു. ബാല, വെട്രിമാരന്‍, സീനു രാമസ്വാമി തുടങ്ങിയ പേരെടുത്ത സംവിധായകര്‍ ബാലു മഹേന്ദ്രയുടെ ശിക്ഷണത്തില്‍ സിനിമാരംഗത്ത് വളര്‍ന്നവരാണ്. 'തലമുറകള്‍' ആണ് ഇദ്ദേഹത്തിന്റെ അവ സാനചിത്രം.

ബാലു മഹേന്ദ്ര ഒരു പഴയകാല ചിത്രം
1939 മെയ് 20ന് ശ്രീലങ്കയിലെ ബറ്റിക്കലോവയിലുള്ള അമിര്‍തകലി എന്ന സ്ഥലത്ത് ശ്രീലങ്കന്‍ തമിഴ് കുടുംബത്തിലാണ് ബാലനാഥന്‍ ബഞ്ചമിന്‍ മഹേന്ദ്രന്‍ എന്ന ബാലു മഹേന്ദ്ര ജനിച്ചത്. പിതാവ് പ്രൊഫസറായിരുന്നു. ശ്രീലങ്കയിലെ അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം ബിരുദ പഠനത്തിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെത്തി. പിന്നീട് പൂനെയില്‍ ചലച്ചിത്ര പഠനം. ചെന്നൈയിലായിരുന്നു സ്ഥിരതാമസം.

Saturday 1 February 2014

മൈക്രോസോഫ്റ്റ് തലപ്പത്തേയ്ക്ക് ഇന്ത്യക്കാരന്‍! (An Indian to head Microsoft)


ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് കോര്‍പറേഷന്റെ തലപ്പത്തേക്ക് ഒരിന്ത്യക്കാരന്‍ എത്തുന്നു! ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് & എന്റര്‍പ്രൈസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ഹൈദരാബാദ് സ്വദേശി സത്യ നാദെല്ലയാണ് മൈക്രോസോഫ്റ്റിന്റെ അടുത്ത സിഇഒ ആയി നിയമിക്കപ്പെടാന്‍ സാധ്യത കല്പിക്കപ്പെടുന്നത്. 

1967ല്‍ ആന്ധ്രയിലെ ഹൈദരാബാദിലാണ് സത്യ ജനിച്ചത്. പിതാവ് ബി. എന്‍. യുഗാന്ധര്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രഥമിക വിദ്യാഭ്യാസം ഹൈദരാബാദില്‍ നിര്‍വഹിച്ച സത്യ കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇലക്‌ട്രോണിക്‌സില്‍ എന്‍ജിനീയറിംഗ് ബിരുദം നേടി. തുടര്‍ന്ന് ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തി. തുടര്‍ന്ന് വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എംബിഎയും നേടി. തുടക്കത്തില്‍ സണ്‍ മൈക്രോസിസ്റ്റംസില്‍ ജോലിക്ക് കയറി. 1992ല്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നു. താമസിയാതെ മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ സര്‍വീസസ് ഡിവിഷന്റെയും ബിസിനസ് ഡിവിഷന്റെയും വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. പിന്നീട് ക്ലൗഡ് എന്റര്‍പ്രൈസ് വിഭാഗത്തിന്റെ മേധാവിയായി. മൈക്രോസോഫ്റ്റിന്റെ ഡാറ്റാബേസ്, വിന്‍ഡോസ് സെര്‍വര്‍ മറ്റ് ഡവലപര്‍ ടൂളുകള്‍ എന്നിവയെല്ലാം ക്ലൗഡ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതിന്റെ ക്രെഡിറ്റ് നാദല്ലെയ്ക്കാണ്. 
സിഇഒ ആയി നിയമിക്കപ്പെട്ടാല്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനും ഇപ്പോഴത്തെ സിഇഒ സ്റ്റീവ് ബാമറിനും ശേഷം ഈ പദവിയിലെത്തുന്ന  മൂന്നാമത്തെ വ്യക്തിയായിരിക്കുമിദ്ദേഹം. ആഗോളതലത്തില്‍ നിരവധി പ്രമുഖരെ പരിഗണിച്ചശേഷമാണ് സിഇഒ പദവിയിലേക്ക് സത്യ നാദെല്ല വരുന്നത് എന്നത് അദ്ദേഹത്തിന്റെ ടെക്‌നിക്കല്‍, മാനേജ്‌മെന്റ് വൈദഗ്ധ്യങ്ങള്‍ക്കുള്ള അഗേീകാരമായി കണക്കാക്കപ്പെടുന്നു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബില്‍ ഗേറ്റ്‌സും മാറുകയാണ് എന്നാണ് വാര്‍ത്തകള്‍. പകരം ഡയറക്ടര്‍ ജോണ്‍ തോംസന്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തുമെന്നും പറയപ്പെടുന്നു.

ജോണ്‍ തോംസന്‍, ബില്‍ ഗേറ്റ്‌സ്,  സ്റ്റീവ് ബാമര്‍

Tuesday 28 January 2014

പദ്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു (Padma Awards Declared)

രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പദ്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരസ്‌ക്കാരങ്ങള്‍ ലഭിച്ചവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു. 
മഹാരാഷ്ട്രയില്‍ നിന്നുള്ള യോഗാചാര്യന്‍ ബി. കെ. എസ് അയ്യങ്കാര്‍, സിഎസ്‌ഐആര്‍ മുന്‍ ഡയറക്ടര്‍ ജനറലായിരുന്ന ആര്‍ എ മാഷേല്‍ക്കര്‍ എന്നിവര്‍ പദ്മവിഭൂഷന്‍ ബഹുമതിക്കര്‍ഹ രായി.


ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പദ്മഭൂഷന്‍ ബഹുമതിക്കര്‍ഹനായി. നടന്‍ കമലഹാസന്‍, ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സ്, മുന്‍ രാജ്യാന്തര ബാഡ്മിന്റന്‍ താരവും പരിശീലകനുമായ പുല്ലേല ഗോപീചന്ദ്, സാഹിത്യകാരി അനിത ദേശായ് തുടങ്ങിയവരും പദ്മഭൂഷന്‍ ജേതാക്കളില്‍പ്പെടുന്നു.


പത്ത് മലയാളികള്‍ക്ക് പദ്മശ്രീയും ലഭിച്ചു. കവി വിഷ്ണുനാരായണന്‍ നമ്പൂതിരി, മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം സത്യഭാമ, സുപ്രസിദ്ധ ഗൈനക്കോളജിസ്റ്റ് ഡോ. സുഭദ്ര നായര്‍, വിഎസ്എസ്‌സി ഡയറക്ടര്‍ മാധവന്‍ ചന്ദ്രദത്തന്‍, രാജ്യാന്തര സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍, സിനിമാ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍, സര്‍ജറി വിദഗ്ധന്‍ ഡോ. പൗലോസ് ജേക്കബ്, ബോളിവുഡ് നടി വിദ്യ ബാലന്‍, പൊഫ. എലവുത്തിങ്കല്‍ ദേവസി ജമ്മീസ്, ഡോ. അശോകന്‍ രാജഗോപാല്‍ എന്നിവരാണ് വിവിധ സംസ്ഥാനങ്ങളുടെ ശുപാര്‍ശയില്‍ പദ്മശ്രീ നേടിയ മലയാളികള്‍. 
വിജയികളുടെ പൂര്‍ണ്ണലിസ്റ്റ് താഴെക്കൊടുത്തിരിക്കുന്നു.

Padma Vibhushan
1. Dr. Raghunath A. Mashelkar, Science and Engineering, Maharashtra
2. Shri B.K.S. Iyengar, Others-Yoga, Maharashtra
Padma Bhushan
1. Prof. Gulam Mohammed Sheikh, Art - Painting, Gujarat
2. Begum Parveen Sultana, Art - Classical Singing, Maharashtra
3. Shri T.H. Vinayakram, Art - Ghatam Artist, Tamil Nadu
4. Shri Kamala Haasan, Art-Cinema, Tamil Nadu
5. Justice Dalveer Bhandari, Public Affairs, Delhi
6. Prof. Padmanabhan Balaram, Science and Engineering, Karnataka
7. Prof. Jyeshtharaj Joshi, Science and Engineering, Maharashtra
8. Dr. Madappa Mahadevappa, Science and Engineering, Karnataka
9. Dr. Thirumalachari Ramasami, Science and Engineering, Delhi
10. Dr. Vinod Prakash Sharma, Science and Engineering, Delhi
11. Dr. Radhakrishnan Koppillil, Science and Engineering, Karnataka
12. Dr. Mrityunjay Athreya, Literature and Education, Delhi
13. Ms. Anita Desai, Literature and Education, Delhi
14. Dr. Dhirubhai Thaker, Literature and Education, Gujarat
15. Shri Vairamuthu Ramasamy Thevar, Literature and Education, Tamil Nadu
16. Shri Ruskin Bond, Literature and Education, Uttarakhand
17. Shri Pullela Gopichand, Sports - Badminton, Andhra Pradesh
18. Shri Leander Paes, Sports - Tennis, Maharashtra
19. Shri Vijayendra Nath Kaul, Civil Service, Delhi
20. Late Justice Jagdish Sharan Verma, Public Affairs, Uttar Pradesh #
21. Late Dr. Anumolu Ramakrishna, Science and Engineering, Andhra Pradesh #
22. Prof. Anisuzzaman, Literature and Education, Bangladesh*
23. Prof. Lloyd I. Rudolph and Prof. Susanne H. Rudolph, Literature and Education, USA*$
24. Dr. (Smt.) Neelam Kler, Medicine - Neonatology, Delhi
Padma Shri
1. Shri Mohammad Ali Baig, Art - Theatre, Andhra Pradesh
2. Ms. Nayana Apte Joshi, Art, Maharashtra
3. Shri Musafir Ram Bhardwaj, Art - Instrumental Music - Pauna Manjha, Himachal Pradesh
4. Ms. Sabitri Chatterjee, Art - Film, West Bengal
5. Prof. Biman Bihari Das, Art - Sculptor, Delhi
6. Shri Sunil Das, Art - Painting, West Bengal
7. Smt. Elam Endira Devi, Art - Manipuri Dance, Manipur
8. Shri Vijay Ghate, Art - Instrumental Music - Tabla, Maharashtra
9. Smt Rani Karnaa, Art - Kathak, West Bengal
10. Shri Bansi Kaul, Art - Theatre, Jammu & Kashmir
11. Ustad Moinuddin Khan, Art - Instrumental Music - Sarangi Player, Rajasthan
12. Ms. Geeta Mahalik, Art - Odishi Dance, Delhi
13. Shri Paresh Maity, Art - Painting, Delhi
14. Shri Ram Mohan, Art - Film Animation, Maharashtra
15. Shri Sudarsan Pattnaik, Art - Sand Artist, Orissa
16. Shri Paresh Rawal, Art - Cinema and Theatre, Maharashtra
17. Shri Wendell Augustine Rodricks, Art - Fashion Designing, Goa
18. Prof. Kalamandalam Sathyabhama, Art - Mohini Attam, Kerala
19. Shri Anuj (Ramanuj) Sharma, Art - Performing Art, Chhattisgarh
20. Shri Santosh Sivan, Art - Film, Tamil Nadu
21. Ms. Supriya Devi, Art-Bengali Cinema, West Bengal
22. Ms. Sooni Taraporevala, Art- Script Writing, Maharashtra
23. Ms. Vidya Balan, Art-Cinema, Maharashtra
24. Smt. Durga Jain, Social Work, Maharashtra
25. Dr. Rama Rao Anumolu, Social Work, Andhra Pradesh
26. Dr. Brahm Dutt, Social Work, Haryana
27. Shri Mukul Chandra Goswami, Social Work, Assam
28. Shri J.L. Kaul, Social Work, Delhi
29. Shri Mathurbhai Madhabhai Savani, Social Work, Gujarat
30. Shri Tashi Tondup, Public Affairs, Jammu and Kashmir
31. Dr. Hasmukh Chamanlal Shah, Public Affairs, Gujarat
32. Shri Sekhar Basu, Science and Engineering, Maharashtra
33. Shri Madhavan Chandradathan, Science and Engineering, Kerala
34. Prof. Sushanta Kumar Dattagupta, Science and Engineering, West Bengal
35. Dr. Ravi Bhushan Grover, Science and Engineering, Maharashtra
36. Prof. Eluvathingal Devassy Jemmis, Science and Engineering, Karnataka
37. Shri Ramkrishna V. Hosur, Science and Engineering, Maharashtra
38. Dr. Ajay Kumar Parida, Science and Engineering, Tamil Nadu
39. Dr. Malapaka Yajneswara and Satyanarayana Prasad, Science and Engineering, Andhra Pradesh
40. Shri Kiran Kumar Alur Seelin, Science and Engineering, Gujarat
41. Dr. Brahma Singh, Science and Engineering, Delhi
42. Prof. Vinod Kumar Singh, Science and Engineering, Madhya Pradesh
43. Dr. Govindan Sundararajan, Science and Engineering, Andhra Pradesh
44. Ramaswamy R. Iyer, Science and Engineering, Delhi
45. Dr. Jayanta Kumar Ghosh, Science and Engineering, West Bengal
46. Shri Ravi Kumar Narra, Trade and Industry, Andhra Pradesh
47. Shri Rajesh Saraiya, Trade and Industry, Maharashtra
48. Ms. Mallika Srinivasan, Trade and Industry, Tamil Nadu
49. Shri Pratap Govindrao Pawar, Trade and Industry, Maharashtra
50. Dr. Kiritkumar Mansukhlal Acharya, Medicine - Dermatology, Gujarat
51. Dr. Balram Bhargava, Medicine - Cardiology, Uttar Pradesh
52. Prof. (Dr.) Indra Chakravarty, Medicine - Health & Hygiene, West Bengal
53. Dr. Ramakant Krishnaji Deshpande, Medicine - Oncology, Maharashtra
54. Prof. (Dr.) Pawan Raj Goyal, Medicine - Chest Disease, Haryana
55. Prof. Amod Gupta, Medicine - Opthalmology, Haryana
56. Prof. (Dr.) Daya Kishore Hazra, Medicine, Uttar Pradesh
57. Prof. (Dr.) Thenumgal Poulose Jacob, Medicine - Vascular Surgery, Tamil Nadu
58. Prof. (Dr.) Shashank R. Joshi, Medicine - Endocrinology, Maharashtra
59. Prof. Hakim Syed Khaleefathullah, Medicine - Unani Medicine, Tamil Nadu
60. Dr. Milind Vasant Kirtane, Medicine - ENT Surgeory, Maharashtra
61. Dr. Lalit Kumar, Medicine - oncology, Delhi
62. Dr. Mohan Mishra, Medicine, Bihar
63. Dr. M. Subhadra Nair, Medicine - Gynecology, Kerala
64. Dr. Ashok Panagariya, Medicine - Neurology, Rajasthan
65. Dr. Narendra Kumar Pandey, Medicine - Surgery, Haryana
66. Dr. Sunil Pradhan, Medicine - Neurology, Uttar Pradesh
67. Dr. Ashok Rajgopal, Medicine - Orthopaedics, Delhi
68. Dr. Kamini A. Rao, Medicine - Reproductive Medicine, Karnataka
69. Dr. Sarbeswar Sahariah, Medicine - Surgery, Andhra Pradesh
70. Prof. Om Prakash Upadhyaya, Medicine, Punjab
71. Prof. (Dr.) Mahesh Verma, Medicine - Dental Science, Delhi
72. Dr. J.S. Titiyal, Medicine- Opthalmology, Delhi
73. Dr. Nitish Naik, Medicine- Cardiology, Delhi
74. Dr. Surbrat Kumar Acharya, Medicine- Gastroenterology, Delhi
75. Dr. Rajesh Kumar Grover, Medicine-Oncology, Delhi
76. Dr. Naheed Abidi, Literature and Education, Uttar Pradesh
77. Prof. Ashok Chakradhar, Literature and Education, Delhi
78. Shri Chhakchhuak Chhuanvawra, Literature and Education, Mizoram
79. Shri Keki N. Daruwalla, Literature and Education, Delhi
80. Prof. Ganesh Narayandas Devi, Literature and Education, Gujarat
81. Prof. Kolakaluri Enoch, Literature and Education, Andhra Pradesh
82. Prof. (Dr.) Ved Kumari Ghai, Literature and Education, Jammu and Kashmir
83. Smt. Manorama Jafa, Literature and Education, Delhi
84. Prof. Rehana Khatoon, Literature and Education, Delhi
85. Dr. Waikhom Gojen Meeitei, Literature and Education, Manipur
86. Shri Vishnu Narayanan Namboothiri, Literature and Education, Kerala
87. Prof. Dinesh Singh, Literature and Education, Delhi
88. Dr. (Mrs.) P. Kilemsungla, Literature and Education, Nagaland
89. Ms. Anjum Chopra, Sports - Cricket, Delhi
90. Ms. Sunil Dabas, Sports - Kabbadi, Haryana
91. Shri Love Raj Singh Dharmshaktu, Sports - Mountaineering, Delhi
92. Ms. Dipika Rebecca Pallikal, Sports - Squash, Tamil Nadu
93. Shri H. Boniface Prabhu, Sports - Wheelchair Tennis, Karnataka
94. Shri Yuvraj Singh, Sports - Cricket, Haryana
95. Smt. Mamta Sodha, Sports - Mountaineering, Haryana
96. Ms Parveen Talha, Civil Service, Uttar Pradesh
97. Late Dr. Narendra Achyut Dabholkar, Social Work, Maharashtra
98. Shri Ashok Kumar Mago, Trade and Industry, USA
99. Dr. Siddharth Mukherjee, Medicine-Oncology, USA
100. Dr. Vamsi Mootha, Medicine - Biomedical Research, USA
101. Dr. Sengaku Mayeda, Literature and Education, Japan

Monday 27 January 2014

ആസ്‌ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറി...! (Australian Open Winners)

സ്വിറ്റ്‌സര്‍ലന്റിന്റെ സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയ്ക്ക് വയസ്സ് 28. തന്റെ ടെന്നീസ് ജീവിതത്തില്‍ ഇതുവരെ ഒരൊറ്റ ഗ്രാന്റ് സ്ലാം കിരീടവും സ്വന്തമായില്ല. റാഫേല്‍ നദാലാകട്ടെ 13 തവണ മേജര്‍ ടൂര്‍ണമെന്റ് കിരീടങ്ങള്‍ നേടിയ വ്യക്തി. ഇവര്‍ തമ്മില്‍ നേരിട്ട് മത്സരിച്ചപ്പോഴൊന്നും വാവ്‌റിങ്ക ജയിച്ചിട്ടില്ല എന്നു മാത്രമല്ല, ഒരു സെറ്റുപോലും നേടിയിട്ടുമില്ല. ഇത്തവണത്തെ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ വാവ്‌റിങ്ക നദാലിനെ തകര്‍ത്ത് തന്റെ കന്നീക്കിരീടം നേടിയതോടെ ഇതൊക്കെ പഴങ്കഥകളായിക്കഴിഞ്ഞു.


വാവ്‌റിങ്കയുടെ നേട്ടം ഒട്ടും യാദൃശ്ചികമല്ല. ഫൈനലിലേക്കുള്ള വഴിയില്‍ മുന്‍ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചിനെയും ഫൈനലില്‍ നദാലിനെയും തോല്പിച്ചുകൊണ്ട് തന്റെ മികവ് അടിവരയിട്ടുറപ്പിച്ചാണ് റോജര്‍ ഫെഡററിന്റെ ഈ നാട്ടുകാരന്‍  കിരീടം ചൂടിയത്. 
ചൈനക്കാരി ലി നാ വനിതാവിഭാഗം കിരീടം നേടി. 2011ലും കഴിഞ്ഞ വര്‍ഷവും ഇവിടെ ഫൈനല്‍ കളിച്ച് തോറ്റ ലി ന ഇത്തവണ തന്റെ 32-ാം വയസ്സില്‍ കിരീടത്തില്‍ മുത്തമിട്ടതോടെ ഇവിടത്തെ ഏറ്റവും പ്രായം കൂടിയ വനിതാ ചാംപ്യനുമായി. ഫൈനലില്‍ അട്ടിമറികളിലൂടെ കയറിവന്ന ഡൊമിനിക്ക സിബുല്‍ക്കോവയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ലി തോല്പിച്ചത്. 2011ലെ ഫ്രഞ്ച് ഓപ്പണ്‍ വിജയമാണ് ലിക്ക് എടുത്തു കാട്ടാനുള്ള മറ്റൊരു പ്രമുഖ നേട്ടം. 


Friday 24 January 2014

സൗരയൂഥത്തില്‍ മറ്റൊരു ജലസംഭരണി...?!

ഭൂമിയില്‍ മാത്രമേ ജലമുള്ളൂ എന്നാണല്ലോ നാമിതുവരെ മനസ്സിലാക്കിയിരുന്നത്... എന്നാല്‍ പുതിയൊരു ജലസ്രോതസ്‌കൂടി കണ്ടെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. സെറസ് എന്നുപേരായ ക്ഷുദ്രഗ്രഹത്തിലാണ് വാനനിരീക്ഷകര്‍ ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.


യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഹെര്‍ഷല്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞരാണ് ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങള്‍ക്കിടയിലുള്ള ഛിന്നഗ്രഹമേഖലയില്‍ സ്ഥിതിചെയ്യുന്ന സെറസില്‍ ജലസാന്നിധ്യം സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ക്ഷുദ്രഗ്രഹമായാണ് സെറസ് അറിയപ്പെടുന്നത്. കനത്ത മഞ്ഞുപാളികള്‍ ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഉണ്ടെന്നും സൂര്യതാപത്താല്‍ അവയില്‍നിന്നും നീരാവി ഉയരുന്നതായുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം. സൗരയൂഥത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്നുള്ള അന്വേഷണത്തില്‍ ഈ കണ്ടെത്തല്‍ നിര്‍ണ്ണായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Monday 20 January 2014

റോസെറ്റ ഉണര്‍ന്നു... ബഹിരാകാശചരിത്രത്തിലെ ഏറ്റവും സാഹസിക ദൗത്യത്തിനായി!

... വീട്ടില്‍നിന്നൊരു കുട്ടി അറിയാനാടുകളിലേക്കൊരു ദീര്‍ഘയാത്രയ്ക്ക് പുറപ്പെട്ടു. ഇടയ്ക്ക് വഴിതെറ്റി. വിവരമറിഞ്ഞ് വീട്ടില്‍നിന്ന് നിര്‍ദ്ദേശമെത്തി. ഒന്നുറങ്ങി വിശ്രമിച്ചിട്ട് യാത്ര തുടര്‍ന്നാല്‍ മതി. ഉറക്കവും വിശ്രമവും കഴിഞ്ഞ് ശരിയായ വഴി കണ്ടെത്തി കുട്ടി യാത്ര തുടരുകയാണ്...   
ഇതെന്താണ് കഥയോ...? എന്നാല്‍ കേട്ടോളൂ... ഇതൊരു കഥയല്ല. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി വിക്ഷേപിച്ച റോസെറ്റ എന്ന ബഹിരാകാശ പേടകത്തിന്റെ യാത്രയെക്കുറിച്ചാണ് പറഞ്ഞത്!

റോസെറ്റ കോമറ്റ് 67P യുടെ സമീപമെത്തുമ്പോള്‍ (ചിത്രകാരന്റെ ഭാവനയില്‍)

വാല്‍നക്ഷത്രങ്ങള്‍ (Comet) മനുഷ്യനെന്നും അത്ഭുതമായിരുന്നു. അവ സൃഷ്ടിക്കുന്ന കാഴ്ചയുടെ വിസ്മയങ്ങള്‍സൃഷ്ടിക്കുന്ന ഇവയേക്കുറിച്ച് ഇനിയുമൊരുപാട് കാര്യങ്ങള്‍ അറിയാനുണ്ട്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റോസെറ്റ എന്ന ബഹിരാകാശപേടകത്തിന്റെ വിക്ഷേപണത്തോടെ കാര്യങ്ങള്‍ മാറുകയായിരുന്നു. 2004ല്‍ ആയിരുന്നു റോസെറ്റ വാല്‍ന ക്ഷത്രത്തെ അടുത്തറിയാന്‍ ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. വാല്‍നക്ഷത്രത്തെ തേടിയുള്ള യാത്രയ്ക്കിടയില്‍ പല ആകാശഗോളങ്ങളെയും റോസറ്റ അടുത്തുകണ്ടു. ഉല്‍ക്കകളുടെയും മറ്റും അപൂര്‍വ ചിത്രങ്ങളെടുത്ത് നമുക്കയച്ചു തരികയും ചെയ്തു. എന്നാല്‍ യാത്രയ്ക്കിടെ ചെറിയൊരു പ്രശ്‌നം. റോസെറ്റയുടെ ദിശയില്‍ ചെറിയൊരു വ്യതിയാനമുണ്ടായി. സൂര്യനില്‍നിന്നും അകന്നുപോകുന്നൊരു പഥത്തിലാണത് എന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. അങ്ങനെ തുടര്‍ന്നാല്‍ അധികം വൈകാതെ റോസെറ്റയുടെ സോളാര്‍ പാനലുകള്‍ക്ക് സൂര്യനില്‍നിന്നും ഊര്‍ജം സ്വീകരിക്കാന്‍ പറ്റാത്ത സ്ഥിതിയിലാകുമെന്നും അവര്‍ തിരിച്ചറിഞ്ഞു. താമസിയാതെ, 2011 ജൂണില്‍ റോസെറ്റയെ കുറച്ചുകാലത്തേക്ക് ഓട്ടം നിര്‍ത്തി പിടിച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ കഴിഞ്ഞ രണ്ടു രണ്ടര വര്‍ഷമായി കക്ഷി ബഹിരാകാശത്തിന്റെ അനന്തവിശാലതയില്‍ ഉറക്കത്തിലെന്നവണ്ണം നിര്‍ജ്ജീവമായി കഴിഞ്ഞു. ഇപ്പോള്‍ അതിനെ ഉണര്‍ത്തി യാത്രയ്ക്ക് വീണ്ടും സജ്ജമാക്കിയിരിക്കുന്നു എന്നതാണ് രസകരമായ വാര്‍ത്ത!

റോസെറ്റയുടെ സഞ്ചാരപഥം
2014 ജനുവരി 20 വൈകുന്നേരമാണ് റോസെറ്റ ഉണര്‍ന്നെണീറ്റതായുള്ള സന്ദേശം ജര്‍മനിയിലെ ഡാംസ്റ്റഡിലുള്ള കണ്‍ട്രോള്‍ സെന്ററിലെത്തിയത്.  പേടകത്തിനെ കൃത്യം ആ സമയത്ത് ഉണര്‍ത്തുന്നതിനുള്ള ഒരു അലാം നേരത്തേതന്നെ റോസെറ്റയിലെ കമ്പ്യൂട്ടറുകളില്‍ സെറ്റ് ചെയ്യപ്പെട്ടിരുന്നു. അത് കൃത്യമായി പ്രവര്‍ത്തിച്ച് സന്ദേശം ഭൂമിയിലെത്തിക്കുകയും ചെയ്തു. 
ഇതിനുമുന്‍പും ചില പേടകങ്ങള്‍ വാല്‍നക്ഷത്രങ്ങളെ നിരീക്ഷിക്കാന്‍ പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ അകലെനിന്നുള്ള ദര്‍ശനങ്ങള്‍ മാത്രമായിരുന്നു. റോസെറ്റ വാല്‍നക്ഷത്രത്തെ അടുത്തുപോയി ശരിക്കും മനസ്സിലാക്കാനുള്ള പുറപ്പാടിലാണ്. മാത്രമല്ല റോസെറ്റ യില്‍നിന്നൊരു കൊച്ചുപേടകം ഒരു വാല്‍നക്ഷത്രത്തിലിറങ്ങുകയും ചെയ്യും! കോമറ്റ് 67P എന്ന് പേരിട്ടിരിക്കുന്ന വാല്‍നക്ഷത്രത്തോടാണ്  റോസെറ്റ ചങ്ങാത്തം കൂടുക. ആദ്യപടി യായി പേടകം ഈ വാല്‍നക്ഷത്രത്തെ പരമാവധി അടുത്തെത്തി നിരീക്ഷിക്കും. 2014 സെപ്റ്റംബറോടുകൂടി വാല്‍നക്ഷത്രത്തിന്റെ 10 കിലോമീറ്റര്‍ അടുത്തെത്തും. തുടര്‍ന്ന് പേടക ത്തില്‍ നിന്നൊരു പ്രോബ് 4 കിലോമീറ്ററോളം വലിപ്പമുള്ള വാല്‍നക്ഷത്രത്തിലേക്കിറക്കാനാണ് പ്ലാന്‍. 'ഫിലേ' (Philae) എന്നാണിതിന് പേരിട്ടിരിക്കുന്നത്. 2014 നവംബര്‍ 11നായിരിക്കും ഫിലേ വാല്‍നക്ഷത്രത്തിലിറങ്ങുക. വാല്‍നക്ഷത്രം സൂര്യനെ സമീപിക്കുമ്പോള്‍ റോസെറ്റ പിന്തുടര്‍ന്ന് ഫിലേയുടെ സഹായത്തോടെ അതിനെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യും. 

റോസെറ്റ ദൗത്യം - വീഡിയോ കാണാം...


വാഹനവിമുക്തനഗരമാകാന്‍ ഹാംബര്‍ഗ്...!


മെഴ്‌സിഡസ്, ഓഡി, ബിഎംഡബ്ല്യു, വോക്‌സ്‌വാഗന്‍ തുടങ്ങി ലോകപ്രശസ്തങ്ങളായ നിരവധി വമ്പന്‍ വാഹനനിര്‍മ്മാണക്കമ്പനികളുടെ  നാടാണ് ജര്‍മനി. ആ ജര്‍മനിയിലെ ഒരു നഗരമാണ് ഹാംബര്‍ഗ്. എന്നാല്‍ രാജ്യത്തിന്റെ വാഹനനിര്‍മ്മാണ പാരമ്പര്യമൊന്നും കണക്കിലെടുക്കാതെ വാഹന വിമുക്തനഗരമാകാന്‍ തയാറെടുക്കുകയാണ് ഈ നഗരം.

ഹാംബര്‍ഗ് ടൗണ്‍ ഹാള്‍
2034ഓടെ സൈക്കിള്‍ മാത്രമായിരിക്കും ഈ നഗരത്തില്‍ അനുവദിക്കപ്പെടുന്ന വാഹനം. 'ഗ്രീന്‍ നെറ്റ്‌വര്‍ക്ക്' എന്നുപേരിട്ടിരിക്കുന്ന ഒരു ബൃഹദ്പദ്ധതിതന്നെ ഇതിനായി നടപ്പിലാക്കിത്തുടങ്ങി. ഇതനുസരിച്ച് നഗരത്തിന്റെ 40% പുല്‍ത്തകിടികളും പാര്‍ക്കുകളുമാക്കും. മോട്ടോര്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും.
കൊളംബിയ, തായ്‌ലന്‍ഡ് തുടങ്ങിയ ചില രാജ്യങ്ങളിലെ ചില നഗരങ്ങളും ഡന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനുമൊക്കെ ചില പ്രത്യേക ദിവസങ്ങളില്‍ വാഹനഗതാഗതം നിരോധിച്ചുകൊണ്ട് മുന്‍പും ചില ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വാഹനങ്ങളെ അപ്പാടെ പുറത്താക്കിക്കൊണ്ടുള്ള ഒരു നീക്കം ആദ്യമായിട്ടാണ്. 

Sunday 19 January 2014

ഇന്ത്യ പോളിയോ വിമുക്തിയിലേക്ക്...

ഇനി നിവര്‍ന്നു നടക്കാം... പോളിയോക്കെതിരെയുള്ള യുദ്ധം നാം ജയിച്ചു കഴിഞ്ഞു. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ എന്ന രാജ്യം മുഴുവന്‍ ഒരേ മനസ്സോടെ മുഴുകിയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഗുണഫലമാണ് നാമിപ്പോള്‍ നൂറുമേനി കൊയ്യുന്നത്.


അവസാന വട്ട പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കി ലോകാരോഗ്യ സംഘടന ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുക ഫെബ്രുവരി 11നായിരിക്കും. 2009ല്‍ രാജ്യത്തെമ്പാടും നിന്ന് 741 പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2010 ആയപ്പോള്‍ ഇത് 42 ആയി കുറഞ്ഞിരുന്നു. 2011 ലാകട്ടെ ആകെ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അത് പശ്ചിമബംഗാളിലായിരുന്നു. അതിനുഷേം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഒരൊറ്റ പോളയോ ബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് നമ്മുടെ പരിശ്രമങ്ങള്‍ വിജയത്തിലെത്തി എന്ന നിഗമനത്തിലേക്കെത്താന്‍ കാരണം.
ഇതിനു മുന്‍പ് 1980 മെയ് മാസത്തിലാണ് ഇതുപോലൊരു രോഗത്തെ കീഴടക്കിയതായി നാം പ്രഖ്യാപിച്ചത്. അത് സ്‌മോള്‍ പോക്‌സ് അഥവാ വസൂരിയായിരുന്നു.

Thursday 16 January 2014

ഹൈപ്പര്‍സോണിക് മിസൈല്‍ വാഹിനിയുമായി ചൈന!

ശബ്ദത്തേക്കാള്‍ പത്തുമടങ്ങ് വേഗമാര്‍ജിക്കാന്‍ കഴിയുന്ന മിസൈല്‍ വാഹിനി വിജയകരമായി പരീക്ഷിച്ചുകൊണ്ട് ചൈന ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നു. ഹൈപ്പര്‍സോണിക് മിസൈല്‍ വാഹിനികളുടെ കാര്യത്തില്‍ അമേരിക്കക്കുശേഷം ആദ്യമായൊരു രാജ്യം ഈ നേട്ടം കൈവരിക്കുന്നത് ഇപ്പോഴാണ്.


ഇതോടെ ലോകത്തെവിടെയുമുള്ള ലക്ഷ്യങ്ങളിലേക്ക് ശബ്ദത്തിന്റെ പലമടങ്ങ് വേഗത്തില്‍ മിസൈല്‍ തൊടുക്കാന്‍ ചൈന ശേഷിയാര്‍ജിച്ചുകഴിഞ്ഞു! WU-14 എന്നു പേരിട്ടിരിക്കുന്ന മിസൈല്‍ വാഹിനി ജനുവരി 9നാണ് പരീക്ഷിക്കപ്പെട്ടത്.
ഇന്ത്യയും ഈ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്്. ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗം കൈവരിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കാവശ്യമായ സാങ്കേതികവിദ്യ വികസനം അവസാന ഘട്ടത്തോടടുത്തുകൊണ്ടിരിക്കുകയാണ്. 

Wednesday 15 January 2014

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫിഫ ലോകഫുട്‌ബോളര്‍ 2013

പോര്‍ച്ചുഗലിന് ഇത് നഷ്ടത്തിന്റെയും നേട്ടത്തിന്റെയും കാലം. ലോകഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായിരുന്ന പോര്‍ച്ചുഗലിന്റെ  സ്വന്തം യുസേബിയോ അടുത്തയിടെ അന്തരിച്ചത് നികത്താനാവാത്തൊരു നഷ്ടമായി. എന്നാല്‍ നേട്ടത്തിന്റെ വാര്‍ത്ത പിറകേയെത്തി. ആധുനിക ഫുട്‌ബോളിന് പോര്‍ച്ചുഗല്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ 2013 വര്‍ഷത്തെ ഫിഫ ലോകഫുട്‌ബോളര്‍ അവാര്‍ഡ് നേടിയ വാര്‍ത്തയായിരുന്നു അത്. ഇതിനു മുന്‍പ് 2008 ലും  റൊണാള്‍ഡോ ഈ പുരസ്‌ക്കാരം നേടിയിട്ടുണ്ട്. 


അര്‍ജന്റീനയുടെ ബാര്‍സലോണ താരം ലയണല്‍ മെസിയേയും ഫ്രാന്‍സിന്റെ ബയേണ്‍ മ്യൂണിക്ക് താരം ഫ്രാങ്ക് റിബറിയേയുമൊക്കെ പിന്തള്ളിയാണ് റൊണാള്‍ഡോ ഫിഫയുടെ 'ബാലന്‍ ഡി ഓര്‍' (FIFA Ballon d'Or) എന്നറിയപ്പെടുന്ന അഭിമാന പുരസ്‌ക്കാരം നേടിയത്. ചാംപ്യന്‍സ് ലീഗിലും ജര്‍മന്‍ ദേശീയ ലീഗായ ബുന്ദസ്‌ലിഗെയിലും മറ്റും കിരീടനേട്ടത്തിലേക്ക് ബയേണ്‍ മ്യൂണിക്ക് ക്ലബിനെ കൈപിടിച്ചുയര്‍ത്തിയ കോച്ച് ജപ്പ് ഹെയ്ന്‍കസിനാണ് മികച്ച കോച്ചിനുള്ള പുരസ്‌ക്കാരം. ഇംഗ്ലണ്ടിനെതിരെ സ്വീഡനുവേണ്ടി ലോംഗ് റേഞ്ച് ബൈസിക്കിള്‍ കിക്കിലൂടെ നേടിയ അത്ഭുതഗോള്‍ ഇബ്രഹാമോവിച്ചിന്  മികച്ച ഗോളിനുള്ള പുരസ്‌ക്കാരം നേടിക്കൊടുത്തു. ജര്‍മനിയുടെ നാദിന്‍ ആംഗറര്‍ മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
നാദിന്‍ ആംഗറര്‍ മികച്ച വനിതാ താരം
അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ 209 അംഗരാഷ്ട്രങ്ങളിലെ ദേശീയ ടീം ക്യാപ്റ്റന്മാരും കോച്ചുകളും തെരഞ്ഞെടുത്ത സ്‌പോര്‍ട്‌സ് ലേഖകന്മാരും പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയാണ്  'ബാലന്‍ ഡി ഓര്‍' വിജയിയെ കണ്ടെത്തുന്നത്.

ഇബ്രഹാമോവിച്,  ജപ്പ് ഹെയ്ന്‍കസ്
1985 ഫെബ്രുവരി 5ന് പോര്‍ച്ചുഗലിലെ സാന്റോ അന്റോണിയോയിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജനിച്ചത്. സാധാരണക്കാരായ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ദാരിദ്ര്യത്തിലായിരുന്നു ബാല്യകാലം. പിന്നീട്  ഫുട്‌ബോളിലൂടെ വളര്‍ന്ന ഈ പ്രതിഭ
ഇന്ന്  ലോകത്തേറ്റവും കൂടിയ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു ( Ariel Sharon Passed Away)

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 8 വര്‍ഷങ്ങളായി കോമയിലായിരുന്ന ഷരോണ്‍ 85-ാമത്തെ വയസ്സിലാണ് ഇഹലോകവാസം വെടിഞ്ഞത്.


ഇസ്രായേല്‍ സേനയില്‍ കമാണ്ടറായിരുന്ന ഷാരോണ്‍ 1948ലെ സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ പങ്കാളിയായിട്ടുണ്ട്. അന്നുതൊട്ട് അടുത്തകാലത്ത് കിടപ്പിലാകും വരെ ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകസ്ഥാനം വഹിച്ചു ഇദ്ദേഹം. 2001 ലും 2005ലും പ്രധാനമന്ത്രിപദത്തിലെത്തി. രാഷ്ട്രീയജീവിതത്തിന്റെ ഭൂരിഭാഗവും ലികുഡ് (Likud) പാര്‍ട്ടിയില്‍ സജീവമായിരുന്ന ഇദ്ദേഹം പിന്നീട്  2005 നവംബറില്‍ പാര്‍ട്ടിവിട്ട് കാഡിമ (Kadima) എന്നൊരു പുതിയ പാര്‍ട്ടി രൂപീകരിച്ചു.  ഇസ്രയേലില്‍ യുദ്ധവീരനായി അറിയപ്പെടുന്ന ഇദ്ദേഹത്തെക്കുറിച്ച് പക്ഷെ പലസ്തീന്‍ ജനതയ്ക്ക് നല്ല ഓര്‍മകളൊന്നുമില്ല.

Wednesday 8 January 2014

അമേരിക്ക തണുത്തുവിറയ്ക്കുന്നു

രൂ ക്ഷമായ തണുപ്പിലും ശീതക്കാറ്റിലും അമേരിക്ക തണുത്തുവിറയ്ക്കുന്നു. അമേരിക്കയിലും കാനഡയിലും ഹിമക്കാറ്റ് ആഞ്ഞുവീശുകയാണ്. അമേരിക്കയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും കാനഡയിലും 60 സെന്‍റീമീറ്റര്‍ വരെ കട്ടിയുള്ള മഞ്ഞുകട്ടകളാണ് പെയ്യുന്നത്. 




Monday 6 January 2014

ജിഎസ്എല്‍വി: ഇന്ത്യയ്ക്ക് ലഭിച്ച പുതുവര്‍ഷ സമ്മാനം! (GSLV D5 Successfully Launched)

ജിഎസ്എല്‍വി ഡി-5 വിക്ഷേപണവിജയം രാജ്യത്തിന് ലഭിച്ച ഏറ്റവും വലിയ പുതുവര്‍ഷ സമ്മാനമാണ്. 2014 നേട്ടത്തിന്റെ വര്‍ഷമാകുമെന്ന സൂചന നല്‍കുന്ന മഹത്തായ വിജയം തന്നെ അത്. ഇരുപതുവര്‍ഷത്തെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി ലഭിച്ചിരിക്കുന്ന വിജയം. രണ്ടു പരാജയങ്ങളില്‍നിന്നുള്‍ക്കൊണ്ടു നടത്തിയ മഹായജ്ഞത്തിന്റെ ഫലമാണ് അത്. ചന്ദ്രയാനും മംഗള്‍യാനും വലിയ വിജയമായിരുന്നു. എന്നാല്‍ അതിലും എത്രയോ വലിയ വിജയമാണ് ജിഎസ്എല്‍വിയുടെ വിക്ഷേപണവിജയം. 


2010ലായിരുന്നു ആദ്യ പരാജയം. 2013ല്‍ അടുത്തതും. എന്നാല്‍ അതിവിദദ്ധരായ ഇന്ത്യന്‍ ശാസ്ത്രജജ്ഞന്മാര്‍ കൂട്ടായി നടത്തിയ പ്രവര്‍ത്തനത്തിലൂടെ പരാജയങ്ങളെ തട്ടിമാറ്റി നേടിയ വിജയം. ക്രയോജനിക് സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് അമേരിക്ക തടസ്സമായി. ഉര്‍വശ്ശീശാപം ഉപകാരമായതുപോലെയായി അത്. അപ്പോള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അവസരത്തിനൊത്തുയര്‍ന്നു. ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്തു. അങ്ങനെ ഇന്ത്യയുടെ സാങ്കേതിക വൈദദ്ധ്യം വളര്‍ത്താന്‍ അവര്‍ക്ക് അവസരം ലഭിച്ചു. അതിശീത അവസ്ഥയില്‍ ക്രയോജനിക് എന്‍ജിന് ആവശ്യമായ ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനും നിര്‍മ്മിക്കാനും സൂക്ഷിക്കാനും ആവശ്യമായ ടെക്‌നോളജി അതിസങ്കീര്‍ണമാണ്. ഓക്‌സിജന്‍ -1850 Cലും ഹൈഡ്രജന്‍ -2560 Cലും ആണ് ദ്രവീകൃതമാവുക. ആ അവസ്ഥയെ അതിജീവിക്കാനുതകുന്ന മെറ്റീരിയലുകള്‍ ഉണ്ടാകണം. ഈ ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനും ആണ് ക്രയോജനിക് എന്‍ജിനിലെ ഇന്ധനങ്ങള്‍.
ക്രയോജനിക് എന്‍ജിനുപയോഗിച്ച് ഭാരമേറിയ ഉപഗ്രഹങ്ങളെ ഉയര്‍ത്തി ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയും. 1982 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തേയാണ് ഇപ്പോള്‍ ഭ്രമണപഥത്തിലെത്തിച്ചിരിക്കുന്നത്. ഏകദേശം നാലായിരത്തോളം കിലോ ഭാരം വരെ ഉയര്‍ത്താനാകുന്ന എന്‍ജിനുകള്‍ ഭാവിയില്‍ നമ്മുടെ രാജ്യം വികസിപ്പിക്കും. തുടര്‍ച്ചയായി മൂന്ന് വിക്ഷേപണമെങ്കിലും ഇങ്ങനെ വിജയിപ്പിച്ചുകഴിയുമ്പോള്‍ നമുക്ക് ഉപഗ്രഹവിക്ഷേപണ രംഗത്ത് സ്വയം പര്യാപ്തതക്കു കഴിയും. അതോടെ ആ വ്യവസായത്തില്‍നിന്ന് ലാഭം കൊയ്യാനും കഴിയും. 
എന്താണ് ജിഎസ്എല്‍വി - ഡി5 വിക്ഷേപണവിജയം നമുക്കുനല്‍കുന്ന സന്ദേശം? ഇന്ത്യയ്ക്ക് എന്തും സാധിക്കും എന്നുതന്നെ. അസാധ്യമായത് ഒന്നുമില്ല എന്നുതന്നെ. ഇന്ത്യയ്ക്ക് ലോകരാജ്യ ങ്ങളുടെ മുന്‍നിരയില്‍തന്നെ നില്ക്കാനുള്ള ശേഷി ഉണ്ട് എന്നുതന്നെ. നമുക്ക് അഭിമാനിക്കാം. മഹത്തായ വിജയങ്ങള്‍ സ്വപ്നം കണ്ട് പ്രവര്‍ത്തിക്കാം.

പ്രൊഫ. എസ്. ശിവദാസ്‌

Sunday 5 January 2014

വെള്ളിനക്ഷത്രം മറഞ്ഞു...!

മുന്‍കാല ചലച്ചിത്ര പിന്നണിഗായകനും പത്മശ്രീ ജേതാവുമായ കെ. പി. ഉദയഭാനു അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്ന ഇദ്ദേഹം 77-ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്.


1936 ജൂണ്‍ 15ന് പാലക്കാട് ജില്ലയിലെ തരൂരില്‍ ജനിച്ചു. പിതാവ് എ എസ്. വര്‍മയും മാതാവ് നേത്യാരമ്മയും. മാതൃഭൂമി പത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ കെ. പി. കേശവമേനോന്‍ അമ്മാവനായിരുന്നു.
1956ല്‍ 'നായര് പിടിച്ച പുലിവാല്' എന്ന സിനിമയിലൂടെയായിരുന്നു സിനിമാ സംഗീതലോകത്തേക്കുള്ള ഉദയഭാനുവിന്റെ പ്രവേശനം. 'എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍' എന്ന ആദ്യഗാനം തന്നെ അക്കാലത്ത് ഹിറ്റായി. തുടര്‍ന്ന് നിരവധി ഗാനങ്ങള്‍. അദ്ദേഹം പാടിയ വിഷാദഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ ഏറ്റുപാടുന്നു. 'കാനനചോലയില്‍...', 'വെളുത്ത പെണ്ണേ...', 'വെള്ളിനക്ഷത്രമേ...', 'താരമേ താരമേ...' എന്നിങ്ങനെയുള്ള പാട്ടുകളെല്ലാം മലയാളികളുടെ മനം കുളിര്‍പ്പിച്ചവയാണ്. അവസാനം പാടിയത് 2011ല്‍ പുറത്തിറങ്ങിയ 'താന്തോന്നി' എന്ന ചിത്ത്രില്‍. 'സമസ്യ' എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനുമായി.
ആകാശവാണിയില്‍ ഇദ്ദേഹം 38 വര്‍ഷം ജോലിചെയ്തു. നിരവധി പുരസ്‌ക്കാരങ്ങളും ഈ സംഗീതപ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. 1981ലെ കേരള സംസ്ഥാന അവാര്‍ഡ്, 1987ലെ സംഗീതനാടക അക്കാദമി അവാര്‍ഡ്, 1995ലെ നോണ്‍ ഫീച്ചര്‍ ഫിലിം സംഗീതസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ്,  2003ലെ കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയവ ഇതില്‍പെടുന്നു. 2009ല്‍ പത്മശ്രീ ലഭിച്ചു.

Friday 3 January 2014

ആന്‍ഡി മറേ ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി 2013 (Andy Murray BBC Sports Personality 2013)

ഇംഗ്ലീഷ് ടെന്നീസ് സൂപ്പര്‍ താരം ആന്‍ഡി മറേ 2013ലെ ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ അവാര്‍ഡിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ടെന്നീസ് താരമായ നാലാമത്തെ വിജയിയാണ് ഇദ്ദേഹം.


കഴിഞ്ഞ നീണ്ട 77 വര്‍ഷങ്ങളിലെ ഇംഗ്ലീഷുകാരനായ ഏക വിംബിള്‍ഡന്‍ ടെന്നീസ് ജേതാവാണ് സ്‌കോട്‌ലന്റില്‍ ജനിച്ച മറേ. 2012ല്‍ ഒളിംപിക്‌സ് സ്വര്‍ണ്ണവും യുഎസ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ വിജയവും നേടിയ മറേ ഈ നേട്ടം കൈവരിച്ച ഏക താരമാണ്. 2013ലായിരുന്നു വിംബിള്‍ഡന്‍ കിരീടനേട്ടം. ഇപ്പോള്‍ ലോകറാങ്കിംഗില്‍ നാലാം സ്ഥാനം.

Top News

Labour India