'); jqCS72665("#comslider_in_point_72665 a").bind('click', function() { if ((this.name.length > 0) && (isNaN(this.name) == false)) { self.switchToFrame(parseInt(this.name)); return false;} }); self.comSLoadImgInFrame("0", "http://www.comslider.com/target/users/1383988655x5ac2402bf935c1790834dd96c89486fa/img/safarilogo.jpg?1383994692"); jqCS72665("#comSFrame72665_0").hide(); self.comSLoadImgInFrame("1", "http://www.comslider.com/target/users/1383988655x5ac2402bf935c1790834dd96c89486fa/img/safarilogo-1.jpg?1383994692"); jqCS72665("#comSFrame72665_1").hide(); self.comSLoadImgInFrame("2", "http://www.comslider.com/target/users/1383988655x5ac2402bf935c1790834dd96c89486fa/img/safarilogo1383991969.jpg?1383994692"); jqCS72665("#comSFrame72665_2").hide(); self.comSLoadImgInFrame("3", "http://www.comslider.com/target/users/1383988655x5ac2402bf935c1790834dd96c89486fa/img/safarilogo-2.jpg?1383994692"); jqCS72665("#comSFrame72665_3").hide(); jqCS72665("#comSFrame72665_3").hide(); self.initFrame(); } }

BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Tuesday, 26 March 2013

കോഴിക്കോട് സമൂതിരി പി.കെ.എസ്. രാജ അന്തരിച്ചു.

കോഴിക്കോട് സാമൂതിരി പി.കെ.എസ്. രാജ (100) അന്തരിച്ചു.
2003 ല്‍ പി.കെ. എട്ടനുണ്ണി രാജയുടെ വിയോഗത്തെ തുടര്‍ന്നാണ് അദ്ദേഹം സാമൂതിരിയായി അധികാരമേറ്റത്.
തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് തെക്കേക്കെട്ട് താവഴിയില്‍ 1088 മീനം ഒമ്പതിന് അത്തം നാളിലാണ് (1913 മാര്‍ച്ച് 22) കുഞ്ഞനിയന്‍ എന്ന പി. കെ. എസ്. രാജ ജനിച്ചത്. ദേശമംഗലം മനയിലെ എ. കെ. ടി. കെ. എം. അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും കുഞ്ഞിത്തമ്പാട്ടി തമ്പുരാട്ടിയുടെയും മകനായാണ് ജനനം. കോവിലകം ശ്രീകൃഷ്ണവിദ്യാലയത്തില്‍ അഞ്ചാം ക്ലാസ് വരെ പഠനം. തുടര്‍ന്ന് തളി സാമൂതിരി ഹൈസ്‌കൂളില്‍ നിന്ന് 1928 ല്‍ മെട്രിക്കുലേഷനും 1930 ല്‍ സാമൂതിരി കോളേജില്‍ നിന്ന് ഒന്നാംക്ലാസോടെ ഇന്റര്‍മീഡിയറ്റും പാസായി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ ഓണേഴ്‌സ് എടുത്തു.
മൂന്നു വര്‍ഷത്തെ മദ്രാസ് ജീവിതത്തിന് ശേഷം 1936 ല്‍ ഇന്ത്യന്‍ ടെലിഗ്രാഫില്‍ ജൂനിയര്‍ എഞ്ചിനീയര്‍ പരീക്ഷ പാസായി ജോലിയില്‍ പ്രവേശിച്ചു. കൊല്‍ക്കത്തയിലെ പരിശീലത്തിനുശേഷം 1937 ആഗസ്ത് അഞ്ചിന് അസമിലെ ഗുവാഹതിയില്‍ സ്ഥിരനിയമനം.
1940 നവംബര്‍ 27ന് നിലമ്പൂര്‍ കോവിലകത്തെ ഭാരതി തമ്പുരാട്ടി പി.കെ.എസ്. രാജയുടെ ജീവിതസഖിയായി. ചിറ്റഗോങ്, ബാരിസോണ്‍, അഹമ്മദബാദ്, കോയമ്പത്തൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സേവനമനുഷ്ഠിച്ച ശേഷം ചെന്നൈ ടെലിഫോണ്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജരായി 1971 ല്‍ വിരമിച്ചു.
ഗുരുവായൂരപ്പന്‍ കോളെജ്, സാമൂതിരി എച്ച്എസ്എസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, കോഴിക്കോട് തളി മഹാക്ഷേത്രം, വളയനാട്, തൃപ്പങ്ങോട്ട്, ആലത്തിയൂര്‍, തിരുനാവായ, തൃക്കണ്ടിയൂര്‍, നിറംകൈതക്കോട്ട തുടങ്ങി കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ നാല്‍പ്പതോളം ക്ഷേത്രങ്ങളുടെ ട്രസ്റ്റിയുമായിരുന്നു സാമൂതിരി. ഗുരുവായൂര്‍ ദേവസ്വം മാനെജിങ് കമ്മിറ്റിയിലെ സ്ഥിരാംഗമാണ്.
നിലമ്പൂര്‍ കോവലകത്തെ പരേതയായ ഭാരതിരാജയാണ് ഭാര്യ. പരേതയായ സേതുലക്ഷ്മി, ഡോ.സുധ, സരള എന്നിവരാണ് മക്കള്‍.

നടനവിസ്മയം സുകുമാരി അരങ്ങൊഴിഞ്ഞു

അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലചിത്രനഭസ്സിൽ തിളങ്ങിനിന്ന അഭിനയപ്രതിഭ സുകുമാരി (74) വിടവാങ്ങി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം.

1940 ഒക്ടോബര്‍ ആറിന് തിരുവനന്തപുരം പൂജപ്പുരയിലെ മാധവന്‍നായരുടെയും സത്യഭാമ അമ്മയുടെയും മകളായി സുകുമാരി ജനിച്ചു. നാല് സഹോദരിമാരും ഒരു സഹോദരനുമടങ്ങിയ കുടുംബം. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത- പദ്മിനി- രാഗിണിമാരുടെ കുടുംബത്തില്‍പ്പിറന്ന സുകുമാരിക്ക് അഭിനയം പാരമ്പര്യസിദ്ധിയായിരുന്നു. ഏഴാംവയസ്സിൽ  മദ്രാസിലെത്തിയ സുകുമാരി കഥകളി, ഭരതനാട്യം തുടങ്ങിയ നൃത്തകലകള്‍ വശമാക്കി. നൃത്തത്തിലുള്ള മികവ് 1951-ല്‍ നീലകണ്ഠന്‍ സംവിധാനം ചെയ്ത 'ഒരു ഇരവ്' എന്ന തമിഴ് ചിത്രത്തിൽ അവസരം  ഒരുക്കി. ലളിത, പദ്മിനി, രാഗിണിമാര്‍ക്കൊപ്പം ഒട്ടേറെ തമിഴ്‌നാടകങ്ങളിലും സുകുമാരി അഭിനയിച്ചു.
സുകുമാരി : ഒരു പഴയകാല ചിത്രം 
നായികയും ഉപനായികയും ചേച്ചിയും അമ്മയും മുത്തശ്ശിയുമൊക്കെയായി തിരശ്ശീലയില്‍ നിറഞ്ഞ സുകുമാരിക്ക്  സിനിമ ജീവവായുതന്നെയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിലായി 2500-ഓളം സിനിമകളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്. എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, സത്യന്‍, പ്രേംനസീര്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ പഴയതലമുറയ്ക്കും പുതുതലമുറയ്ക്കും ഒപ്പം സുകുമാരി അഭിനയിച്ചിട്ടു ണ്ട്.

ഒട്ടേറെ പുരസ്‌കാരങ്ങളും സുകുമാരിയെ തേടിയെത്തി. 2003-ല്‍ പദ്മശ്രി, 1991-ല്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌കാരം മുതലായവ ലഭിച്ചു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന് നാലു തവണ അര്‍ഹയായി. 2011-ല്‍ ദേശീയപുരസ്‌കാവും തേടിയെത്തി.
അന്തരിച്ച ചലച്ചിത്രസംവിധായകന്‍ എ. ഭീംസിങ്ങാണ് ഭര്‍ത്താവ്. ചെന്നൈ മെഡിക്കല്‍കോളേജിലെ ഡോ. സുരേഷ് മകനാണ്. മരുമകള്‍ ഉമ ഫാഷന്‍ഡിസൈനറാണ്.

Top News

Labour India