BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Monday 9 September 2013

ലിയാന്‍ഡര്‍ പെയ്‌സിന് യു എസ് ഓപ്പണ്‍

പ്രായം തളര്‍ത്താത്ത പ്രതിഭയാണ് താനെന്ന് ലിയാന്‍ഡര്‍ പെയ്‌സ് ഒരിക്കല്‍ കൂടി ലോകത്തിന് ബോധ്യപ്പെടുത്തി. ഈ വര്‍ഷത്തെ യു എസ് ഓപ്പണ്‍ ഡബിള്‍സ് വിജയത്തിലൂടെ തന്റെ എട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിക്കൊണ്ടായിരുന്നു ഇത്. ചെക്ക് താരം റാഡെക് സ്‌റ്റെപാനെക് ആയിരുന്നു കൂട്ടാളി.


ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ ജോടിയായ അലക്‌സാണ്ടര്‍ പേയ-ബ്രൂണോ സോറസ് സഖ്യത്തെയാണ് നേരിട്ടുള്ള സെറ്റുകളില്‍ ഇവര്‍ പരാജയപ്പെടുത്തിയത്.
വയസ്സ് നാല്‍പതിലെത്തിയ പെയ്‌സിന്റെ മൂന്നാം യു എസ് ഓപ്പണ്‍ ഡബിള്‍സ് കിരീടനേട്ടമായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷം ഇവിടെ രണ്ടാം സ്ഥാനക്കാരായിരുന്നു ഈ സഖ്യം. ആറ് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങള്‍ അടക്കം പതിനാല് ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ പെയ്‌സ് ഇതുവരെ നേടിക്കഴിഞ്ഞു. സ്‌റെറപാനെകിനാകട്ടെ രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളാണുള്ളത്. ഇത് രണ്ടും പെയ്‌സിനൊപ്പമായിരുന്നു.
1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ടെന്നീസ് സിംഗിള്‍സില്‍ പെയ്‌സ് വെങ്കലം നേടി. 1992 ല്‍ തുടങ്ങി 2012 ല്‍ വരെ ആറ് ഒളിംപിക്‌സുകളില്‍ മത്സരിച്ച ഏക ടെന്നീസ് താരവും ഭാരതത്തിന്റെ ഈ വീര പുത്രനാണ്.
1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്ന വേസ് പെയ്‌സിന്റെയും പ്രശസ്ത ബംഗാളി കവി മൈക്കല്‍ മധുസൂദനന്‍ ദത്തിന്റെ കൊച്ചുമകളായ ജെന്നിഫറിന്റെയും മകനായി 1973 ജൂണ്‍ 17ന് ഗോവയിലാണ് ലിയാന്‍ഡര്‍ ജനിച്ചത്. രാജിവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന, പദ്മശ്രീ അടക്കമുള്ള ഉന്നത ബഹുമതികള്‍ നല്‍കി രാജ്യം തളരാത്ത ഈ വീര പോരാളിയെ ആദരിച്ചിട്ടുണ്ട്.

No comments:

Post a Comment

Top News

Labour India