BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Wednesday 20 November 2013

ഇരട്ട നോബല്‍ പുരസ്‌ക്കാര വിജയി ഫ്രെഡറിക് സാംഗര്‍ (Frederick Sanger) ഓര്‍മ്മയായി

ലോകം കണ്ട ഏറ്റവും പ്രമുഖ ശാസ്ത്രജ്ഞരില്‍ ഒരാളും രണ്ട് തവണ നോബല്‍ പുരസ്‌ക്കാരം നേടിയ വ്യക്തിയുമായ ബ്രിട്ടീഷുകാരന്‍ ഫ്രെഡറിക് സാംഗര്‍ അന്തരിച്ചു.


DNAയുടെ അടിസ്ഥാന ഘടകങ്ങളുടെ യഥാര്‍ത്ഥ തുടര്‍ച്ച വിശദീകരിച്ച സാംഗര്‍ 'ജിനോമിക്‌സിന്റെ പിതാവ്' എന്നാണറിയപ്പെടുന്നത്. പ്രോട്ടീന്‍ ഘടന നിശ്ചയിക്കുന്നതിനുള്ള വിദ്യകള്‍ വികസിപ്പിച്ചതും സാംഗര്‍ തന്നെ.
1958ല്‍ ആണ് ഫ്രെഡറിക് സാംഗര്‍ ആദ്യ നോബല്‍ പുരസ്‌ക്കാരം നേടുന്നത്. ഇന്‍സുലിന്‍ ഘടന സംബന്ധിച്ച പഠനങ്ങള്‍ക്കായിരുന്നു ഇത്. 1980ല്‍ ജനിതക ഘടനയുടെ രഹസ്യങ്ങള്‍ അനാവരണം ചെയ്ത ഗവേഷണങ്ങള്‍ക്ക് രണ്ടാമതും നോബല്‍ സമ്മാനം ഈ പ്രതിഭയെ തേടി വന്നു. രസതന്ത്രത്തില്‍ രണ്ട് തവണ നോബല്‍ സമ്മാനം നേടിയ ഒരേയൊരാള്‍ സാംഗറാണ്. കൂടാതെ രണ്ട് തവണ നോബല്‍ സമ്മാനിതനായ ഏക ബ്രിട്ടീഷ് വംശജനും ഇദ്ദേഹം തന്നെ.
ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ 'ദ ഓര്‍ഡര്‍ ഓഫ് മെറിറ്റ്' 1986ല്‍ സാംഗര്‍ക്ക് നല്‍കപ്പെട്ടു. ഇതിനിടയില്‍ തന്നെ തേടിവന്ന സര്‍ പദവി നിരസിച്ച ചരിത്രവുമുണ്ട് സാംഗര്‍ക്ക്. ഈ മഹാനായ ശാസ്ത്രന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പ്രശസ്തമായ സാംഗര്‍ ഇന്‍സ്റ്റിറ്റിയൂട്ട്  ബ്രിട്ടണിലെ കേംബ്രിഡ്ജ്ഷയറില്‍ സ്ഥിതിചെയ്യുന്നു. ജനറ്റിക്‌സ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിദ്ധമാണ് ഈ സ്ഥാപനം.

സാംഗര്‍ ഇന്‍സ്റ്റിറ്റിയൂട്ട്
1918 ഓഗസ്റ്റ് 13ന് ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റര്‍ഷെയറിലെ ഒരു ഗ്രാമത്തിലാണ് ഫ്രഡറിക് സാംഗര്‍ ജനിച്ചത്.

No comments:

Post a Comment

Top News

Labour India